കഥ ,കവിത

Tuesday, June 3, 2014

ഞാൻ ആദ്യമേ പറയുകയാ ....അനാഥ കുട്ടികളെ കൊണ്ട് വന്ന സംഭവത്തിൽ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അന്വേഷിക്കണം നടപടി എടുക്കണം കുറ്റക്കാരണു  എങ്കിൽ ശിക്ഷിക്കുകയും വേണം.........

ഇനി വായിക്കുക

                               ഉത്തരേ ഇന്ത്യൻ മുസ്ലിംകളുടെ മൃഗ  തുല്യ ജീവിതം വയിച്ചരിഞ്ഞും കേട്ടറിഞും കൊറചൊക്കെ കണ്ടറിഞ്ഞും പരിചയമുള്ളത് കൊണ്ട് പറയുകയാ ....ആ കൂട്ടത്തിൽ 3 നേരം ആഹാരവും വിദ്യഭ്യസവും സ്വപ്നം കണ്ടു കയറിയ കുരുന്നുകൾ ഉണ്ടാവും ആ ട്രെയിനിൽ .....ഉത്തരേന്ത്യൻ തൊഴിലാളികള്ക്ക് ഇവിടെ വന്നു പണി എടുക്കാം അവരുടെ അനാഥരായ മക്കൾക്ക്‌ ഇവിടെ വന്നു പഠിക്കാൻ പാടില്ലെന്നാണോ?????....

ഫേസ് ബുക്കിൽ കുറെ പേര് വിപ്ലവം ഉണ്ടാക്കുന്നത് കണ്ടു മുസ്ലിങ്ങൾ ആരും ഈ വിഷയത്തിൽ പ്രതികരിക്കുന്നില്ല എന്ന് പറഞ്ഞു.
 ഞാൻ ഒന്ന്
ചോദിചോട്ടെ ഇവിടെ കൊറേ വിപ്ലവങ്ങളുണ്ടാക്കുന്ന എത്ര പേർക്ക്  ഒരു അനാഥ കുഞ്ഞിന്നെയെങ്കിലും മുഴുവൻ ചിലവും കൊടുത്ത് പഠിപ്പിച് വളര്ത്തി എടുക്കാൻ പറ്റും ???......അപ്പൊ അതൊക്കെ ചെയ്യേണ്ടത് ഇങ്ങനെയൊക്കെ ഉള്ള സംഘടനകളും മത നേതൃതവും ഒക്കെ തന്നെ .......പിന്നെ അവർ ചെയ്യുന്നതിൽ എന്തെങ്കിലും നിയമപരമായ അസാധുത ഉണ്ടോ നിഗൂഡ ലക്ഷ്യങ്ങൾ ഉണ്ടോ എന്നൊക്കെ ഒരു ജനാധിപത്യ രാജ്യമെന്ന നിലക്കും ജനാദി പത്യ വിശ്വസികലെന്ന നിലക്കും നമുക്ക് അവകാശമുണ്ട് ....ജഗരൂകാരായ പൌര സമൂഹം എന്നാ നിലക്ക് നമ്മളത് ചെയ്യുകയും തെറ്റ് കണ്ടാ ചൂണ്ടിക്കാണിക്കുകയും വേണം  ....വിപ്ലവം ഫസിബൂകിലോതുക്കാതെ പറ്റുമെങ്കിൽ ശിക്ഷയും വാങ്ങിച്ചു കൊടുക്കണം .........എന്നിട്ട് ശരിയായ രീതിയിൽ അനാഥ സംരക്ഷണത്തിന് സഹായിക്കുകയും വേണം

ഇനി ,,,,,,

കോ........ എന്ന് പറഞ്ഞാൽ കോയിക്കോട് എന്നും (ഴ അല്ല യ )

 കു........ എന്ന് പറഞ്ഞാൽ കുണ്ടൻ എന്നും നീട്ടി  വായിക്കുന്ന ഒരുതരം വൃത്തി കെട്ട   സങ്കുചിത മനോഭാവമുള്ള മനുഷ്യരുണ്ട്‌ കേരളത്തിൽ (ഞാനവരെ വര്ഗീയ വാദികൾ എന്നും മത ഭ്രാന്തന്മാർ എന്നുമോന്നും വിളിക്കില്ല കാരണം നല്ല ചോരയും നീരും ഉള്ള മനുഷ്യന്മാരന് അവർ).... അങ്ങിനെ ഉള്ളവരുടെ  ശ്രദ്ധയിലേക്ക് ......
ഒരു പാട് അനാഥരെ സംരക്ഷിക്കുന്ന യതീം ഖാനകളുണ്ട് കേരളത്തിൽ ...അത് തന്നെയാണ്  കേരളത്തിലെ മുസ്ലിം സമുദായതിന്റെ വികസനത്തിന്റെ അടിത്തറയും ........

പിന്നെ ..യതീം ഖാന ആയാലും മടം ആയാലും കോണ്‍വെന്റ് ആയാലും  പീഡനവും അധർമികതയും നടക്കുന്നുണ്ടെങ്കിൽ അതിനു കാരണം കപട മുഖമണിഞ്ഞ ആത്മീയ വഞ്ചകരാണ് അതിനു കാരണക്കാർ ......  

സമുദായത്തിൽ പാനപാത്രവും തിരുകേശവും ബാല്യ വിവാഹവും ഒക്കെ അരങ്ങേറിയപ്പോൾ എതിർപ്പുകൾ ഇവിടെ ഉയർന്നു വന്നിരുന്നു അത്തരം ജീർണതകൾ ഇനി കണ്ടാലും എതിര്ക്കുകയും ചെയ്യും.....ഒരു മുസ്ലിം നാമധാരി എന്നാ നിലക്ക് (ഒരു മുസ്ലിം ആണെന്ന് പറയാനുള്ള ആമ്പിയർ ഇത് വരെ  ആയിട്ടില്ല അണ്ണാ വിശ്വാസപരമായും കർമപരമായും) 

പിന്നെ ഒരു അനാഥന്റെ ദുരിതം കേട്ടറിഞ്ഞിട്ടു  പോലുമില്ലാത്ത ഫസിബൂക് വിപ്ലവകാരികൾക്ക് ഇതൊന്നും പറഞ്ഞാ മനസ്സില്ലായിരിക്കും ....അത് കൊണ്ടായിരിക്കും മതത്തെ ഇതിലേക്ക് വലിച്ചിഴയച്ചു ഉറഞ്ഞു തുള്ളുന്നത് .....

ഞാൻ ഒന്നു കൂടെ ഊന്നി പറയുന്നു
\അനാഥ കുട്ടികളെ കൊണ്ട് വന്ന സംഭവത്തിൽ എന്തെങ്കിലും നിയമപരമായ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അന്വേഷിക്കണം നടപടി എടുക്കണം കുറ്റക്കാരണു  എങ്കിൽ ശിക്ഷിക്കുകയും വേണം.........

Monday, June 2, 2014

മറന്നുപോയത്

പാർക്കിൽ വെച്ച് ,രേസ്റൊരന്റിൽ വെച്ച് ,തിയ്യേട്ടറിൽ വെച്ച് FACEBOOKIL ഇട്ട പോസ്റ്റുകളുടെ കമന്റ്സും ലൈകും എന്നികൊണ്ടിരിക്കുന്നതിനിടെ അവൻ എപ്പോഴോ അവളോട്‌ പറഞ്ഞിരുന്നു എനിക്ക് നിന്നെ ഇഷ്ടമാണ് ...ഫ്രെണ്ട്സിന്റെ എണ്ണം തികക്കാൻ ഓടുമ്പോഴും ആരൊക്കെ ലൈക്‌ അടിക്കുന്നു എന്ന് ചികഞ്ഞു നോക്കുമ്പോഴും അവൻ തിരയാൻ വിട്ടു പോയ ഒന്നുണ്ടായിരുന്നു തന്റെ ജീവിതത്തിനു കിട്ടേണ്ടിയിരുന്ന പ്രിയതമയുടെ ലൈക്‌ ...  

പുനരാരംബം

ഇന്ന് ജൂണ്‍ 2 സ്കൂൾ തുറക്കുന്ന ദിവസം ബ്ലോഗിങ്ങിൽ വീണ്ടും സജീവം ആവാൻ പറ്റിയ ഏറ്റവും നല്ല ദിവസം  2 വര്ഷത്തിനു ശേഷം ഞാൻ വീണ്ടും ഒരു പോസ്റ്റ്‌ ഇടുന്നു  പുനരാരംബം 

Sunday, December 16, 2012

മൊബൈലില്‍ വന്ന ഗന്ധര്‍വന്‍

                                മൊബൈലില്‍ വന്ന ഗന്ധര്‍വന്‍
ചാരടറ്റ സംഗീതം
അപദാന മന്ത്രണം
കാതോരം  തേടി തേടി

നിശബ്ദതയുടെ താളാത്മകതയെ
നിസ്സന്ഗതയുടെ, നിസ്സഹായതയുടെ
പിറു പിറുക്കളുടെ താള രാഹിത്യതെ
കൊഞ്ഞനം കുത്തിയവള്‍
തുങ്ങിക്കിടന്നു
മൊബൈലില്‍ വന്ന ഗന്ധര്‍വനെ
തേടി ഞാന്‍ പോകുന്നു എന്ന
 കുറിപ്പടിയും ബാക്കി വെച്ച് .......

മൂ ഡ ന്‍

                                                      മൂ ഡ  ന്‍
 സര്‍വസധാരണങ്ങളില്‍ നിന്നും അസാധാരണമായി അറിയപെടുവാന്‍ അയാള്‍ തല കുത്തി നിന്നു പ്രസംഗിച്ചു തുടങ്ങി .....കാലം കീഴ്മേല്‍ മറിഞ്ഞു പോയെന്ന സാധാരണ സത്യം മനസ്സിലാക്കാതെ ............

Friday, September 23, 2011

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍ 
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........   

Thursday, September 1, 2011

നെല്ലും പതിരും

 നെല്ലും   പതിരും
ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ അവനു സമ്മാനമായി കൊടുത്തത് ഒരു ബ്ലാക്ക്ബെറി ഫോണായിരുന്നു

ഇപ്പോള്‍ അവന്റെ സുഹൃത്ത് വലയത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു ,പുതിയ കൂട്ടുകാരും ...........
പണം തികയാതെ വന്നു പുതിയ ജീവിതരീതിക്ക് അപ്പോള്‍ പുതിയ കൂട്ടുകാരാണ്‌ പറഞ്ഞത് "ഡാ നീ കുറച്ച ഫോട്ടോസ് ഒപ്പിച്ചു കൊണ്ട് വാടാ പണം നമുക്കൊപ്പിക്കം"
ക്ലാസ്സിലെ സഹപാടികളുടെ ശരീരത്തിന്റെ നിമ്നോന്നതികളില്‍ നിന്നും അധ്യപികയുടെ  മാറിടതിലേക്ക് വരെ അവന്റെ ക്യാമറ ലക്ഷ്യം തേടി അലഞ്ഞു
ഇക്കഴിഞ്ഞ പെരുന്നാളിന് കൂട്ടുകാരെല്ലാം വീട്ടില്‍ വന്നിരുന്നു പെരുന്നാള്‍ തകര്‍ത്ത് ആകോഷിച്  അവര്‍ മടങ്ങി
രാത്രിയില്‍ തന്റെ സ്ഥിരം സൈറ്റ്കളിലേക്ക് ഊളിയിട്ട അവന്‍ ന്യൂ ഉപ്ലോട്സില്‍ ഉമ്മയുടെയും പെങ്ങളുടെയും മുഖം കണ്ടു ഞെട്ടിത്തരിച്ചു നിന്നു ഉമ്മമാര്‍  അധ്യാപികമാരാനെന്നും സഹപാഠികള്‍ സഹോദരിമാരണെന്നും തിരിച്ചറിയാതെ ...................................

Monday, August 22, 2011

മാനസാന്തരം

                          മാനസാന്തരം
 
സ്ഥിരം വഴക്കാളി ആയിരുന്ന ഇക്കാക്ക പെട്ടന്ന് മാനസാന്തരം വന്നു നന്നായതിന്റെ ഗുട്ടന്‍സ് ഇപ്പോഴും അവള്‍ക് പിടികിട്ടിയ്ട്ടില്ല  അവന്റെ പേര്‍സണല്‍ കമ്പ്യൂട്ടറില്‍ നിന്ന് ഇപ്പോള്‍ സ്ഥിരം കേള്‍ക്കുന്നത് ഖുര്‍ആന്‍ വചനങ്ങളും അതിന്റെ മലയാള പരിഭാഷയുമാണ് .മുമ്പത് സിനിമാഗാനങ്ങളും പോപ്‌ മുസിക്കുമോക്കെയ്യായിരുന്നല്ലോ??/
പഠന സമയത്ത് പാട്ടു വെച്ചാല്‍ ശകാരിക്കുവാന്‍ ഓടി വരുന്ന ഉപ്പ ഇപ്പോള്‍ അവന്റെ  റൂമിനടുതേക്ക് പോലും വരാറില്ല  ദൈവിക വചനങ്ങള്‍ കേട്ടുകൊണ്ടവിടെ ഇരിക്കാറെ പതിവുള്ളു
പഠിച്ചു തളര്‍ന്ന മകന് ഒരു ഗ്ലാസ് ചായയുമായി അവന്റെ റൂമിലേക്ക്‌  കയറി വന്ന ഉമ്മയുടെ കയ്യില്‍ നിന്നും , മോണിട്ടറില്‍ ഉടുതുണിയില്ലാത്ത സ്ത്രീ പുരുഷന്മാര്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കണ്ട് അതവിടെ വീണുടഞ്ഞു
അപ്പോഴും "ആകാശഭൂമികളിലുള്ള എല്ലാ രഹസ്യങ്ങളും പരസ്യങ്ങളും അറിയുന്നവനാകുന്നു ഞാന്‍ എന്നര്‍ത്ഥം വരുന്ന ഖുര്‍ആന്‍ വചനം പുറത്തേക്കു കേള്‍ക്കതക്കവിധത്തിലായിരുന്നു കമ്പ്യൂട്ടറില്‍ നിന്നും പ്ലേ ചെയ്തിരുന്നത് .................................

Wednesday, July 27, 2011

കഥയുടെ താളം

    കഥയുടെ താളം


ഏദന്‍ തോട്ടത്തില്‍ ആദി താളം  പിശാച്
തെറ്റിച്ചത് കൊണ്ട് ഈ
ഭൂമിയില്‍ ഞാനുണ്ടായി
ഞാനുണ്ടായപ്പോള്‍ നീയുമുണ്ടായി .........
.ഞാനും നീയും ഉണ്ടായപ്പോള്‍ 
നമ്മളുണ്ടായി .............
കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി .....
കഥ അനുസ്വയൂതം തുടര്‍ന്ന്
കൊണ്ടിരിക്കുന്നു ............
താളനിബദ്ദമായി തന്നെ .........
പഴയ തെറ്റ്  ഒരു
അലങ്കാരമാക്കികൊണ്ട് .......

Saturday, July 23, 2011

ഇന്നത്തെ കഥ 

ഇന്നത്തെ കഥ 
അവള്‍ എന്നോട് ചോദിച്ചു'ഇന്നെനിക്കൊരു കഥ എഴുതി തരാമോ?' ഞാന്‍ കഥ എഴുതാന്‍ വേണ്ടിയിരുന്നു പക്ഷേ മനസ്സില്‍ ഒന്നും വന്നില്ല .ഞാനെന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനോട്‌ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ' ചോദ്യം കേട്ടെ പാട് അവനെന്റെ നേരെ ചാടി വീണു എന്റെ കഥ എഴുതാന്‍ നീയാരാ എന്ന് ചോദിച്ചു കൊണ്ട് എന്നെ രൂക്ഷമായിട്ടോന്നു നോക്കി വിരണ്ടു പോയ ഞാന്‍ തൊട്ടപ്പുറത് ഇരുന്ന മുടി നീട്ടി വളര്‍ത്തിയ ചെറുപ്പക്കാരനോട്ചോദിച്ചു തന്റെ ജീവിതം ഒരു കഥാപത്രമാവുന്നത് തനിക്കിഷ്ടമല്ല എന്നാല്‍ എഴുതപ്പെട്ട കഥാപാത്രങ്ങളായി ജീവിക്കുവാനാണ് തനിക്കിഷ്ടം എന്നു അദദേഹം മറുപടി പറഞ്ഞു
നിരാശനായ ഞാന്‍ വെളുത് മെലിഞ്ഞ പെണ്‍കുട്ടിയോട് ചോദിച്ചു 'അയ്യോ എനിക്ക് പേടിയാ ഞാനിതെന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും 'ഇതായിരുന്നു അവളുടെ മറുപടി

അവസാനശ്രമാമെന്ന്ന നിലക്ക് ഞാന്‍ മുന്നിലിരിക്കുന്ന തടിച്ച പെണ്‍കുട്ടിയോട് ചോദിച്ചു'നിനക്കെന്റെ കഥാ- പത്രമാവാന്‍ പറ്റുമോ?'
'എനിക്ക് സമ്മതമാ പക്ഷേ വീട്ടില്‍ ചോദിക്കണം ഇതായിരുന്നു അവളുടെ മറുപടി
എനിക്കാവശ്യം ഇന്നത്തെ കഥ ആയിരുന്നു കാത്തിരിക്കാന്‍ സമയം ഉണ്ടായിരുന്നില്ല ഒടുക്കം ഞാന്‍ എന്റെ മനസ്സിനോട് തന്നെ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ? മനസില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു
ഞാന്‍ എഴുതി എഴുതിയത് വായിച്ചു ചുരുളന്‍ മുടിക്കാരനും, മുടി നീട്ടി വളര്‍ത്തിയവനും,വെളുത്തവളും,തടിച്ചവളും,എന്നോട് കഥ എഴുതി തരാന്‍ ആവ്ശ്യപെട്ടവളും എല്ലാവരും കൂടെ എന്നെ കല്ലെടുത്തെറിഞ്ഞു ഓടിക്കുവാന്‍ തുടങ്ങി എറിയുന്നതിനിടക്ക് അവര്‍ ഓരോരുത്തരും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു'നീ എന്തിനു എന്റെ കഥ എഴുതി നിന്നോട് ഞാന്‍ പറഞ്ഞിരുന്നതെല്ലേ എന്റെ കഥ എഴുതരുതെന്ന്
ഞാന്‍ ഓടിക്കൊണ്ടിരുന്നു കൂര്‍ത്ത മുനകളുള്ള കല്ലുകളില്‍ നിന്ന് രക്ഷപെടാന്‍ ............

ഇര

  ഇര 

 
 രക്തത്തിന്റെ മണമുള്ള കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് അവള്‍ മുന്നോട്ടു നടന്നു നീങ്ങി.പിന്നില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ആര്‍ത്തനാദങ്ങളും  ദീനരോദനങ്ങളും   അവളുടെ ശ്രവണ പഥത്തില്‍ യാതൊരു വിധ തരംഗങ്ങളും സ്ര്ഷ്ടിച്ചില്ല
ലോകത്ത് ഏറ്റവും കൂടുതല്‍ ആര്‍ദ്രത ഉള്ളത് സ്ത്രീ ഹൃദയത്തിനാനെന്നു കേട്ടിട്ടുണ്ട് പക്ഷേ അവള്‍ക്കവിടെ  ഒരു കല്ലായിരുന്നു ഉണ്ടായിരുന്നത്  അവളുടെ അനുഭവങ്ങള്‍ അവളുടെ ഹൃദയത്തെ ഒരു കല്ലാക്കി  മാറ്റുകയാനുണ്ടായത്
സ്വന്തം ചോര കുഞ്ഞിനെ മത ഭ്രാന്ത് പിടിച്ച പിശാചിന്റെ സന്തതികള്‍ ശൂലത്തില്‍ കോര്‍ത്ത് ഉന്മാദ ന്രത്തമാടിയപ്പോള്‍
തീര്‍ന്നതായിരുന്നു അവളുടെ കണ്ണിലെ കണ്ണീരും ഹൃദയത്തിലെ വഴുവഴുപ്പും .
ആ കലാപ ഭൂമിയിലൂടെ അവള്‍ മുന്നോട്ടു  നടന്നു നീങ്ങി കൊണ്ടിരുന്നു........മത ചിന്ഹ്നങ്ങള്‍  ധരിച്ച വെട്ടേറ്റു കിടക്കുന്ന ഒരാളുടെ ദീന രോദനങ്ങള്‍ വക വെക്കാതെ ...................വറ്റി പോയ നീരുറവ ഒന്ന് നനയുക പോലും ചെയ്യാതെ .......................

Friday, July 22, 2011

തിരിഞ്ഞു നോട്ടം

    തിരിഞ്ഞു നോട്ടം
നഗര സന്ധ്യക്ക്‌ പതിവിലും കൂടിയ നിഗൂഡതയുണ്ടിന്നെന്നു അവള്‍ക്ക് തോന്നി. ഒരുപാട് തവണ സന്ധ്യാ സമയത്ത് അവള്‍ ഇതേ ബസില്‍ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ട് .പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഘന ഗംഭീരത അന്നത്തെ സന്ധ്യയില്‍ അവള്‍ക്ക് അനുഭവപെട്ടു .അവളുടെ ബസ്‌ നഗരത്തിന്റെ തിരക്കുകളെ കീറിമുറിച്ചു കൊണ്ട് പതുക്കെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു .
"ഇല്ല ഇനി ഞാന്‍ കരയില്ല ഇതവള്‍ സ്വയം മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തില്‍ പതുക്കെയടിച്ചുകൊണ്ടിരുന്ന തണുപ്പുള്ള ഇളം കാറ്റ് അവളുടെ മുടിയിഴകളെ  പിന്നോട്ട് തെറിപ്പിച്ചു കൊണ്ടിരുന്നു .നഗരത്തിലെ പുല്‍മൈതാനത്തില്‍ സായാഹ്നം ആഘോഷിക്കുവാനെത്തിയ കുടുന്ബങ്ങള്‍ എല്ലാം മറന്നു ആഹ്ലാദിക്കുന്നു അച്ഛനമ്മമാരുടെ കണ്ണെത്തും ദൂരത്ത്പീപ്പി വിളിച്ചു ബലൂണ്‍ പറപ്പിച്ചു കൊണ്ട് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ ചവിട്ടടികള്‍ തന്റെ ഹൃദയത്തില്‍ പതിച്ച് പെരുമ്പറ മുഴക്കുന്നത് പോലെ അവള്‍ക്ക് തോന്നി.അവിടെ കാമുകന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന കാമുകി ഞങ്ങളാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ എന്ന് അവളോട്‌ വിളിച്ചു  പറയുന്നുണ്ടായിരുന്നു.മൈതാനത്തി

ന്റെ പുറത്തെ നടപ്പാതയില്‍ രണ്ടു കാലുകളുടെയും സ്ഥാനത്ത് വ്രണം കയറിയ മാംസപിണ്‍ഡങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഭിക്ഷക്കാരനെ ഗൌനിക്ക്കാതെ ,വൈകിട്ടുള്ള ടുഷനും കഴിഞ്ഞു മടങ്ങുന്ന സ്കൂള്‍ കുട്ടികളെപ്പറ്റിയും അവരുടെ ലോകത്തെപ്പറ്റിയും ഇന്നവള്‍  ആലോചിച്ചില്ല മൈതാനത്തിന്റെ തെക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന വിശ്വസാഹിത്യകാരെന്റെ ശില്പത്തിന് ചുവട്ടില്‍ നിന്നും തുടങ്ങുന്ന തെരുവില്‍ ജനങ്ങള്‍ ഈയം പാറ്റകളെ  പോലെ ,ജീവിതത്തിനു വേണ്ടി പരസ്പരം നോക്കിക്കൊണ്ട്‌ എന്നാല്‍ പരസ്പരം കാണാതെ,നടന്നു കൊണ്ട് ഓടുന്നത് അവള്‍ നിസംഗതയോട് കൂടി നോക്കി നിന്നു .അതിനു തൊട്ടപ്പുറത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളിയുണര്‍ന്നപ്പോള്‍ ദൈവം പോലും തന്നോട് അട്ടഹസിക്കുന്നതായി അവള്‍ക്ക് തോന്നി.ബാങ്കിന്റെ ശബ്ദം അവളുടെ ഹൃദയത്തെ വേഗത്തില്‍ മിടിപ്പിച്ചു കൊണ്ടിരുന്നു. മൈതാനത്തിനു ചുറ്റുമുള്ള വിളക്കു കാലുകളിലെ നിയോണ്‍ ബള്‍ബുകള്‍ ഒരുമിച്ച് പ്രകാശിച്ചത് തൊട്ടപ്പുറത്തുള്ള ചിറയില്‍ പ്രതിഫലിച്ചപ്പോള്‍ ആകാശപന്തലിനു തീ പിടിച്ചത് പോലെ തോന്നി താന്‍ ആ തീയില്‍ പെട്ട് ഉരുകി പോവണമേ എന്നവള്‍ പ്രാര്‍ഥിച്ചു .ചിറയുടെ പടിഞ്ഞാറുള്ള തിയ്യറ്ററില്‍ പുതിയ സിനിമയുടെ ടിക്കെട്ടിനു വേണ്ടി ചെറുപ്പക്കാര്‍ പ്രാണന്‍ മറന്നു പൊരുതുന്നുണ്ടായിരുന്നു.തൊട്ടപ്പുറത്തുള്ള ടൌണ്‍ ഹാളില്‍ ഗാനമേള നടക്കുന്നു .അവിടെ നിന്നും പുറത്തേക്കു വരുന്ന സംഗീതം അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നതായി അവള്‍ക്ക് തോന്നി.
പട്ടണം വിടും തോറും ബസിന്റെ വേഗതയും കാറ്റിന്റെ ശക്തിയും കൂടി വന്നു ബസിലെ തിരക്ക് കുറഞ്ഞു വന്നു .നാട്ടിലെക്കടുക്കും തോറും ഹൃദയത്തിന്റെ ഭാരവും മനസിന്റെ വിങ്ങലും കുറഞ്ഞു തുടങ്ങി .ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന അനിയനെ ദൂരെ നിന്നും കണ്ടപ്പോള്‍ തന്നെ അവളുടെ മനസിലും  ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു ..............
തന്റെ ജീവന്റെ നല്ല പാതിയോടു കലഹിചിറങ്ങി പോന്ന എന്റെ കൂട്ടുകാരിയെ ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നു ഇനിയുള്ള കഥ ഈ ലോകത്ത് എത്ര വിവാഹിതന്‍മാരുണ്ടോ അത്രയും വിധത്തിലാവാം ,അതേ ബാക്കി കഥ എന്റെ വിവാഹിതരായ സുഹ്ര്‍ത്തുക്കള്‍ക്ക്‌ തീരുമാനിക്കാം .....നിങ്ങളുടെ ഇഷ്ടം പോലെ ...................  

Thursday, July 21, 2011

നിര്നിന്മേശം

   നിര്നിന്മേശം
പ്രണയ വിരഹം
നഗരത്തിരക്കില്‍
അലിഞ്ഞു ചേര്‍ന്നു

ഉന്മാദം സിരകളില്‍
മുഷിഞ്ഞ കിടക്ക പായയില്‍
ചേര്‍ന്നു കിടന്നു
എന്നിട്ടും,
ഞാനിവിടെ ഉണ്ട് നീയോ?
എന്നാ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല...

Wednesday, July 20, 2011

മഴ

   മഴ
 
 
 
          ഓര്‍മചെപ്പിലേ ആദ്യത്തെ മഴയില്‍
ഞാന്‍ കടലാസ്സ്‌ തോണിയില്‍ ഒഴുകികൊണ്ടിരികുകയായിരുന്നു
പിന്നെ മഴ വരുന്നത് ഒന്നംക്ലാസ്സിലേക്ക്
ആദ്യമായ് അമ്മയുടെ കൈതുമ്പിലാടിയാടി പോകുമ്പോഴായിരുന്നു
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍,പുഴയിലും
കുളക്കടവിലും,മഴയോടൊപ്പം ഞാനും
പെയ്തിറങ്ങി ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു
വര്‍ണ മഴകളുടെ കാലത്ത് ഞാന്‍
മഴ പേടിച്ചു വീട്ടിലോളിച്ചു
പേമാരികളെ ഞാന്‍ ഒരിക്കലും ഭയന്നിരുന്നില്ല പക്ഷേ
ഒരു ചാ ലായ് എന്റെ ഹൃദയത്തില്‍
പെയ്തിറങ്ങുന്ന അവളെ കുടകൊണ്ട്‌
തടയാന്‍ എനിക്ക് സാധിക്കുന്നില്ല

Tuesday, July 19, 2011

ചുറ്റു വട്ടം

  ചുറ്റു വട്ടം
കണ്ണീര്‍ വറ്റിയ കണ്ണുകളും .
പാല് വറ്റിയ മുലകളും
വെള്ളം വറ്റിയ പുഴയില്‍
മഴക്കായ് യാഗം നടത്തുന്നു

ഓടകള്‍ അപ്പോഴും
ചര്‍ദിച്ച മദ്യതാല്‍
നിറഞ്ഞൊഴുകികൊണ്ടിരുന്നു

അഹങ്കാരി

                                                             അഹങ്കാരി
എന്റെ  സംസാരത്തിലും , എഴുത്തിലും ,ജീവിതത്തിലും  'ഞാന്‍ ' നിറഞ്ഞു  നിന്നിരുന്നു  എന്നും ................ഇന്നും ...............
ഞാന്‍  ഇതുവരെ  എനെ  മാത്രമേ  സ്നേഹിച്ചിരുന്നുല്ലു  എന്ന്  മനസ്സിലകിയിട്ടും  എന്റെ  'ഞാന്‍'എന്നാ ഭാവത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല .
'ഞാന്‍' എന്നില്‍ നിന്നു വിട്ടു പോകുന്ന അന്ന് മാത്രമേ ഞാന്‍ ഞാനാവുകയുള്ളൂ  എന്നാ തിരിച്ചറിവ് ഇനി എന്നാണാവോ ദൈവമേ നീ എനിക്കായ് കരുതി വെച്ചിരിക്കുന്നത് ?...

Monday, July 18, 2011

ഉരുത്തിരിഞത്

ഉരുത്തിരിഞത്
ഉരുത്തിരിഞ്ഞതും ഉരുകിതീര്‍നതും
നെന്ജിദുപ്പുകളെ  അസുരതാളമാകി
ശ്രമങ്ങള്‍ പാഴായത് കൊണ്ടോ ..........
വിശ്രമങ്ങള്‍ ലഭിക്കാത്തത് കൊണ്ടോ......
ഉത്തരം മുട്ടുന്നു... ഉത്തമന്‍-
ആവാന്‍ ശ്രമിച്ചവന്
പ്രായോഗിക ജീവിതം പ്രാന്തവല്കരിച്ചിട്ടും
പ്രത്യാya  ശാസ്ത്രങ്ങല്ക് പ്രത്യുത്തരം നല്കാന്‍ പറ്റുന്നില്ലലോ ........?
തിരിഞ്ഞു നോട്ടം തിരിചെത്തിക്കുന്നു.
അദ്ര്സ്യ ശക്തിയിലെ അച്ന്ജല  വിശ്വാസത്തിലേക്ക്  ...........

Thursday, July 14, 2011

പ്രപഞ്ച സത്യം

                                                    പ്രപഞ്ച സത്യം
ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് ,റോഡരികില്‍ ഒരു സ്ത്രീ അലമുറയിട്ടു കരയുന്നു കാരണം അനേവ്ഷിച്ചപ്പോള്‍ അയാള്‍ ഞെട്ടി ഓടക്കുഴലാക്ര്തിയിലുള്ള ലോക്കട്ടോട് കൂടിയ സ്വര്‍ണമല അവര്ക് നഷ്ടപെട്ടതും തന്റെ മടിക്കുത്തിലുള്ളതും ഒന്നുതന്നെ ആണെന്ന് അയാള്‍ക് ബോധ്യമായി
ഒരിക്കല്‍ പോലും വിചാരിച്ചില്ല ഉറ്റ സുഹൃത്ത് പകുതി വിലക്ക് തന്റെ ഇളയ പെങ്ങളുടെ കല്യാനവശ്യതിനായ് സ്വര്‍ണ മാല കൊണ്ട് തരാമെന്ന് പറഞ്ഞത് ഇങ്ങനെ ആയിരിക്കുമെന്ന് ....................................
പക്ഷേ അയാള്‍ മെല്ലെ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു
കണ്ണുകള്‍ ഈ പ്രപഞ്ചം മുഴുക്കെ കാണാനുലതാനെങ്കിലും ,ഇമകള്‍ ഇടയ്ക്കിടെ പൂട്ടി വെക്കുവാനുള്ളതാനെന്ന സത്യം ഓര്‍ത്ത് കൊണ്ട് ........................

പ്രേമരോഹണം

                                                                 പ്രേമരോഹണം
'ഹൃദയ ഭാരം ' ഒരു പാട് കൂടി വന്നപ്പോള്‍ അവന്‍ കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചു കുറച്ചു രക്തം ഒഴുക്കി കളയാന്‍ തിരുമാനിച്ചു .'ഹൃദയ ഭാരം ' കുറയുമെന്ന പ്രതീക്ഷയില്‍ അവനങ്ങനെ ചെയ്തപ്പോള്‍ ഒരു പാട്  ഭാരം കുറഞ്ഞു മുകളിലോട്ടു പറന്നു പോയി ഒരിക്കലും തിരിച്ചു വരാത്ത വിധം ................

പുതുമണം

                                                                 പുതുമണം
എരിഞ്ഞു തീര്‍ന്ന ചിതയില്‍ ബാക്കിയായ വെണ്ണീര്‍ ..............അതിനു മരണത്തിന്റെ ഗന്ധമായിരുന്നില്ല ,ഒരു പുതുജന്മത്തിന്റെ പിറവി പ്രതീക്ഷിക്കുന്ന വളത്തിന്റെ ഗന്ധമായിരുന്നു

Tuesday, July 12, 2011

മനസിന്റെ തലവേദന

മനസിന്റെ തലവേദന
ഹേ, ബുദ്ടിജീവികളെ.........,...,

സാoസ്‌കാ രികൊത്താനതിന്റെ കാവലാളുകള്‍

എന്ന് സ്വയം അവകാശപെടുന്നവരെ ....

'പ്രതിലോമ ചിന്തകള്‍ ', 'നവ ലിബറലിസം'

'നൈതികവിപ്ലവം','ഉത്തരാധുനീകരണം

ഇതെല്ലാം ഒരു ചെമ്പുപാത്രതിലിട്ടു

പുഴുങ്ങിതിന്നാല്‍

ഞങ്ങള്‍ സാധാരണക്കാരുടെ മനസ്സിന്റെ തലവേദന മാറുമോ?

നിങ്ങളുടെ കഞ്ഞി ആയിരിക്കാം പക്ഷേ ഞങ്ങളുടെ വിശപ്പ്‌ മാറുമോ?

കപ്പലണ്ടി പൊതിയുന്ന കടലാസ്സിലോതുങ്ങുന്ന ഈ തുലികാപരക്രമണം നിര്‍ത്ത്

പണ്ടേ മരിച്ചു പോയ ചെറിയ മനുഷ്യന്‍പറഞ്ഞമാതിരി

'പ്രവര്‍ത്തിച്ചു 'വിജയിക്ക് പ്ലീ

Thursday, July 7, 2011

പേമാരിയില്‍........

              പേമാരിയില്‍........

മേഘ ഗര്‍ജനം ,.ഭീതിദത്തം
ഉള്‍കിടിലമായ് വന്നലച്ചൂ എന്റെ കാതില്‍
വിറപൂണ്ട ഹൃദയം വാതില്‍ തുറന്നു
വെറി പൂണ്ട ചിന്തകള്‍കായ്

'പുളിനോപാന്തത്തിലെ  ഉദകാന്തം'
ഇനിയും കിട്ടിടാത്ത അര്‍ത്ഥന്ങ്ങള്‍കായ്‌ 
അലയാന്‍ സമയമില്ലെനിക്കിന്നു-
വിഴുങ്ങിയെക്കം കണ്ണടച്ച്‌.........

ഹൃദയ  സ്പ്ര് ക്കിന്റെ വയ്‌വിധ്യങ്ങള്‍
വിവരിച്ചിടുവാനായ്  തേടുന്നു ഞാന്‍
കവിതയുടെ കമ്മട്ടം .......
കൊണ്ട് തരുമോ? ദയവായ്............

കവിത പറഞ്ഞു,
ഭക്തി,വിരക്തി,അസൂയ,ആര്‍ദ്രത
കാമം,പ്രണയം,കോപം
ഇവയെല്ലാം സമനുപാതതിലെടുത്ത്
ഒരു മിശ്രിതമാക്കി ഹൃദയത്തിന്റെ -
മുറിപ്പാടില്‍ ഒഴിക്കു..........
ഹൃദയം ഒരു കമ്മട്ടമായി പ്രവര്‍ത്തിച്ചു കൊള്ളും

Tuesday, July 5, 2011

ഒരു തുടക്കം

                                                     ഒരു തുടക്കം
ആവര്‍ത്തിച്ചാവരത്തിച്ചുള്ള പ്രേമാഭ്യര്‍ഥനകള്‍ക്കെല്ലാം അവള്‍ പല താരില്‍ മറുപടി കൊടുത്തു 'ഇഷ്ടകെടില്ല',ബഹുമാനമാ',ഒരു പ്രതീക്ഷയുണ്ട്  പക്ഷേ ഇപ്പം പറ്റില്ല','വെറുക്കാന്‍ പറ്റില്ല'
എന്തുകൊണ്ടാണവള്‍ തന്നോട് പ്രണയ കരാറില്‍ ഒപ്പ് വെക്കാന്‍ വിസ്സമ്മതിക്കുന്നെതെന്നോര്‍ത്ത്  അവന്‍ സിഗരട്ട് പുക ആഞ്ഞാഞ്ഞു വിട്ടു കൊണ്ടിരുന്നു.....
ഒടുക്കം അവന്‍ ഡയറികുറിപ്പില്‍ തന്റെ പുതിയ കഥയുടെ തുടക്കം ഇങ്ങനെ എഴുതിയിട്ടു
'ലോകം കണ്ട എല്ലാ ക്രുരതകളും കാണിച്ചിട്ടുള്ളത് പുരുഷന്മാരാണ് എന്നാല്‍ സ്നേഹത്തിന്റെ
കാര്യത്തില്‍ ഒരു സ്ത്രീ ക്രുരത കാണിക്കുകയാണെങ്കില്‍ അതിനോളം വരില്ല പുരുഷന്റെ ക്രുരതകള്‍
അത് മാതാവായാലും പ്രേയസിയായാലും'.........

Monday, July 4, 2011

എന്റെ പെണ്ണ്

                                                         എന്റെ പെണ്ണ്
...........................നെ പോലെ സുന്ദരിയായിരിക്കണം
..........................നെ പോലെ നിഷ്കളങ്കയായിരിക്കണം
 ..........................നെ പോലെ സ്നേഹിക്കുന്നവളായിരിക്കണം
..........................നെ പോലെ ദൈവ ഭക്തി ഉള്ളവളായിരിക്കണം
 ..........................നെ പോലെ ബുദ്ധിമതി ആയിരിക്കണം
..........................നെ പോലെ കുസൃതി ആയിരിക്കണം
..........................നെ പോലെ ചിന്തിക്കുന്നവളായിരിക്കണം

പക്ഷേ ഒന്നും നടപ്പില്ലല്ലോ?.
അത് കൊണ്ട് ഏറ്റവും കുറഞ്ഞത് എന്റെ ഈ ഡയറി കുറിപ്പ് വായിച്ചിട്
'ഇങ്ങനെ ഒന്നും എന്നെകൊണ്ടാവാന്‍ പറ്റില്ലെന്ന് പറഞ്ഞു എന്റെ കഴുത്തില്‍
കത്തി വെക്കുന്നവലെങ്കിലും ആവണം എന്റെ പെണ്ണ്....... നടക്കുമോ??

പ്രായോഗിക പ്രണയത്തിന്റെ വക്താവാവാന്‍  ശ്രമിച്ചത് കൊണ്ട് എന്റെ മനോ-
മുകുരത്തില്‍ നിന്നും ഞാന്‍ ചവിട്ടി തെറിപിച്ചു കളഞ്ഞ  സമ്മാനിത പ്രണയങ്ങളുടെ -
തിരിച്ചു കുത്തലുകളുടെ വേദന സഹിച്ചു കൊണ്ട് ഞാനീ രാത്രിയില്‍ നിദ്രയില്‍
ലയിക്കട്ടെ .സുഖ ശയ്യയില്‍ ലയിക്കട്ടെ............

Saturday, July 2, 2011

സ്വാശ്രയം

                                                         സ്വാശ്രയം

റെയില്‍വേ ട്രാക്കില്‍  നിന്നും കിട്ടിയ അനാഥശവം അനാട്ട മി ഡിസെക്ഷന്‍ ഹാളില്‍ വച്ച്  പഠനാവശിയങ്ങള്‍കായ്‌  കീറിമുറിക്കവെ  അവള്‍ തെല്ലു ഒരറപ്പോടെ മുഖം ചുളിച്ചു . അച്ഛന്റെ കയിലെ പൂത്ത കാശിന്റെ ബലത്തില്‍ മാത്രം സെല്‍ഫ് ഫിനാന്‍സിംഗ് കോളേജില്‍ അഡ്മിഷന്‍ നേടിയ അവള്‍ ഡിസെക്ഷന്‍ ടാബിളിനോടൊക്കെ പോരുത്തപെട്ടു വരുന്നതെ ഉള്ളുവായിരുനു
എന്നിട്ടും അവള്‍ ആ ശവം l  കീറിമുറിച്ചു കൊണ്ടിരുന്നു..................
'അവള്‍ കൊടുത്ത ഹൈ കോര്‍ട്ട് ഹരജി മൂലം ഉണ്ടായ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് പ്രവേശന പ്രക്രിയകളുടെ  നൂലാമാലകളില്‍ പെട്ട് സ്വയം അനാഥമായ ഒരു ശവമാണ്‌ അതെനനറിയാതെ ................................

Friday, July 1, 2011

ഹൃദയമില്ലത്തവര്‍ ജനിക്കുന്നത് ...............

ഹൃദയമില്ലത്തവര്‍  ജനിക്കുന്നത് ...............
 
അവള്‍ പതിവ് പോലെ ചാറ്റിങ്ങിനു തുടക്കം കുറിച്ചു
'hi
അവന്‍ മറുപടി കൊടുത്തു
hi
'എന്താ ഒന്നും പറയാനില്ലേ?' അവള്‍ ചോദിച്ചു
'പറയാനുള്ള മനസ്സില്ല' അവന്‍ മറുപടി പറഞ്ഞു
'മനസ്സ് എവിടേ പോയി? അവള്‍ ചോദിച്ചു
അവളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള അവസാന ശ്രമമെന്ന നിലക്ക് അവന്‍ പറഞ്ഞു
'മനസ് ഒരാള്‍ മോഷ്ടിച്ച് കൊണ്ട് പോയി. തിരികെ വാങ്ങാന്‍ ശ്രമിചിട്ട്ടു നടക്കുന്നില്ല'
'അതിനു നിന്റെ മനസ്സ് തന്നെയാനതെന്നതിനു വല്ല തെളിവുകളും ഉണ്ടോ?'
അവന്‍ പറഞ്ഞു 'തെളിവുകളുണ്ട് പക്ഷേ അത് മുഴുവന്‍ മനസ്സിനുള്ളിലാണ്‌ ഇനി വേറെ തെളിവുകള്‍ കാണിക്കണമെങ്കില്‍
ഞാന്‍ വല്ല കയറിലോ റെയില്‍വേ ട്രാക്കിലോ ഓടുങ്ങേണ്ടി വരും........ 


'എന്നിട്ടെന്തു തിരുമാനിച്ചു?' അവള്‍ ചോദിച്ചു.
ഹൃദയ സമ്പന്നനായ കാമുകന്‍ മറുപടി പറഞ്ഞു
'ഇനിയുള്ള കാലം ഹൃദയമില്ലതവനായ് ജീവിച്ചോളം......................       

Thursday, February 3, 2011

ഒരു ചോദ്യം

                                                 ഒരു ചോദ്യം

സ്രഷ്ടി സ്ഥിതി സംഹാരം നടത്തി ഈ ഭൂലോകം പരിപളിക്കുന്നവനോടൊരു ചോദിയം
                        എന്നെ സ്രഷ്ടിച്ചു സ്ഥിതി ചെയ്യാന്‍ അനുവദിക്കാതെ സംഹരിച്ചു കളഞ്ഞതെന്തിനു?
                             
                                                 ഗര്‍ഭ പാത്രത്തില്‍  നിന്നും വിനയപൂര്‍വ്വം പെണ്‍കുഞ്ഞ്
മറുപടി
സ്രഷ്ടി സ്ഥിതി സംഹാര മന്ത്രാലയം
                                                             നിന്നെ സ്ഥിതി ചെയ്യാന്‍ അനുവദിക്കുകയാണെങ്കില്‍ നിന്റെ പിത്ര്‍തം  നിന്റെ അമ്മയുടെ അച്ഛനോ,അല്ലെങ്കില്‍ അമ്മയുടെ സഹോദരനോ അതോ അമ്മയുടെ കെട്ടിയവനോ ആര്‍ക്ക് വച്ച് നല്‍കണമെന്ന ആശയകുഴപ്പം ഒരു തലവേദന ആയി മാറുമെന്നു കണ്ടിട്ടാണ് പെന്കുഞ്ഞേ നിന്നെ സംഹരിക്കാന്‍ ഇവിടെ നിന്നും തീരുമാനം കൈകൊണ്ടത് ........
 

Friday, January 7, 2011

ക്യാമ്പസ്

    ക്യാമ്പസ്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
എല്ലാം ഒരിക്കല്‍ അവസാനിക്കുന്നില്ലെന്ന തോന്നല്‍
എന്റെ സ്വാര്‍ത്ഥ ഹൃദയത്തെ പിളര്‍ത്തി കൊത്തിവലിക്കുകയാണോ?-
അതോ,എല്ലാം പുതുമോടിയോടുകൂടിയും പുതുരസക്കൂട്ടോടുകൂടിയും
നാളെ മറ്റൊരാള്‍ക്കാനെന്ന അസൂയും നഷ്ടബോധവും കുത്തി നോവിക്കുകയാണോ?
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
നീ പാടിയപ്പോള്‍ ഈ ചിരട്ടപ്പാറ സ്വരക്കാരനും
സര്‍വസ്സം മറന്നു ഏറ്റു പാടി
നിന്റെ സിരകളിലെ  ഉന്മാദം എന്റെ മസിലുകളെ കുത്തി  പൊട്ടിച്ചപ്പോള്‍ -
എന്റെ മനസ്സിലും ശരീരത്തിലും നിര്‍ത ദേവത ആവേശിച്ചു
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കയറി ചെല്ലാന്‍ ഒരു വാതില്‍ മലര്കെ തുറന്നിട്ട്‌ നീ
ഒരു പാട് വഴികള്‍ കാണിച്ചു തന്നു
ഒടുക്കം ഇറങ്ങിപോകാന്‍ ഒരുപാട് വാതിലുകള്‍ തുറന്ന്ട്ടിരിക്ക്ന്നു
അതില്‍ കറുപ്പുണ്ട്‌, വെളുപ്പുണ്ട് ,പച്ചയുണ്ട് ,ചുവപ്പുമുണ്ട്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
അസൂയയും ,കുശുമ്പും,പ്രതീക്ഷകളും,സ്വപ്

നങ്ങളും
നടന്നു പറന്ന നിന്റെ വഴിത്താരകള്‍ .
പൂത്തുലഞ്ഞ പ്രണയങ്ങളും നഷ്ടസ്വപ്നങ്ങളും
ഒരുമിച്ചു വഴിപിരിയുന്നു നിന്റെ വഴികളില്‍ .
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കൊത്തികുറിചിട്ട പ്രണയങ്ങളും ,കൊത്തിനുറുക്കി നേടിയ
അധികാരങ്ങളും നിന്റെ മാറില്‍ നിന്നു അമൃത്  നുകരുന്നു
ഒറ്റപ്പെട്ടവനും ,ഒറ്റപ്പെടുതിയവരും
നനക്കു വേണ്ടി കരയുന്നു ക്യാമ്പസ് .
  എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കാലമെന്ന ഉത്പ്രേരകം ,ശക്തമായ് പ്രവര്‍ത്തിച്ചപ്പോള്‍
സന്തോഷത്തിന്റെ മധുരവും ,സങ്കടത്തിന്റെ കയ്പും
ഒരുമിച്ചു കണ്ണീരിന്റെ ഉപ്പു രസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുനത് -
പൂര്‍വ വിധ്യാര്തികളില്‍ ഞാന്‍ ദര്‍ശിച്ചു ക്യാമ്പസ്...............
എങ്കിലും.............

എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................

Saturday, January 1, 2011

തേടിയെത്തിയത്

                                           തേടിയെത്തിയത്
ഛെ ,ഉറങ്ങാന്‍ സാധിക്കുന്നില്ലല്ലോ?' ഇങ്ങനെ മനസ്സില്‍ പിറു പിറുത്ത്  കൊണ്ട് അവന്‍ വീണ്ടും തിരിഞ്ഞു കിടന്നു .ഇന്ന് വൈകിട്ടുണ്ടായ ഒരു തിക്താനുഭാവമായിരുന്നു അവന്റെ ഉറക്കം വരായ്കക്ക് കാരണം .
സ്വന്തം ഭാര്യയെയോ കുഞ്ഞുങ്ങളെയോ യഥാവിധി പരിപാലിക്കുവാന്‍ പോലും സമയമില്ലാത്ത വിധം തിരക്ക് പിടിച്ച ഒരു രാഷ്ട്രീയക്കരനായിരുന്നു അയാള്‍ .നാട്ട്കാര്‍ക്കെല്ലവര്‍ക്കും സ്വീകാര്യന്‍ ,പൊതു സമ്മതന്‍. അത് കൊണ്ട് തന്നെ ആയിരുന്നു  അവന്‍ കോളെജില്‍ നടന്ന അടിപിടിയുടെ കാര്യം സംസാരിക്കുവാന്‍ അയാളെ നേരിട്ട് കാണാന്‍ തീരുമാനിച്ചത് .
അവന്‍ കയറി ചെന്നപ്പോള്‍ ഗസ്റ്റ്‌ ഹൌസില്‍ കുറച്ചു പേര്‍ ഉണ്ടായിരുന്നു .എല്ലാവരെയും പറഞ്ഞയച്ച ശേഷമാണ് അവനെ വിളിപ്പിച്ചത് .ആദ്യം തന്നെ അയാള്‍ അവനെ വിളിച്ചു കെട്ടിപ്പിടിച്ചു.അയാള്‍ പൂശിയ സെന്റിന്റെ മണം അവനില്‍ ഒരു പിരിമുറുക്കവും ശ്വാസം മുട്ടലും സ്രഷ്ടിച്ചു .എന്നിട്ട് എന്തിനാണെന് വന്നെതെന്നു കാര്യം തിരക്കി അവന്‍ കാര്യങ്ങളെല്ലാം പറഞ്ഞു .അയാള്‍ ചിരിച്ചു കൊണ്ട് പറഞ്ഞു "ഇത്രയേ ഉള്ളുവോ കാര്യം നിന്റെ കൂട്ടുകാരെ പോലിസ് സ്റ്റേഷനില്‍ നിന്നുമിറക്കിതരുന്ന  കാര്യം ഞാനേറ്റു "ഇത്രയും പറഞ്ഞു കൊണ്ടയാള്‍ അവന്റെ കൈ പിടിച്ചു തന്റെ അടുതെക്കിരുത്തി എന്നിട്ട് വീട്ടുകാരെ പറ്റി അന്വേഷിക്കുവാന്‍ തുടങ്ങി .അവന്‍ മറുപടി പറയുന്നത് മൂളി കേട്ടുകൊണ്ട് അയാള്‍ തന്റെ കൈ വിരലുകള്‍ അവന്റെ തുടകളില്‍ കൂടെ ചലിപ്പിക്കുവാന്‍ തുടങ്ങി .
സമനില കൈ വിടാതെ എഴുന്നേറ്റു നിന്നു അവന്‍ ചോദിച്ചു "എന്താ സര്‍, എന്താണ് സാറിന്റെ ഉദ്ദേശം ?".അയാള്‍ പറഞ്ഞു "എനിക്ക് നിന്നെ വേണം ". സാറിനു ഇങ്ങനെ ഒരു സ്വഭാവം ഉണ്ടെന്നു ഞാന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല എനിക്കിത് വിശ്വസിക്കുവാന്‍ സാധിക്കുന്നില്ല "മറുപടിയായി അയാള്‍ പറഞ്ഞു "മോനെ നീ ലോകം കണ്ടിട്ടില്ല നീ മനസ്സുകൊണ്ട് ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന സമൂഹത്തിലെ ഒരു പാട് പ്രമുഖര്‍ ഇങ്ങനെയാണ് "അതും പറഞ്ഞു കൊണ്ട് അയാള്‍ പിന്നെയും അവന്റെ ശരീരത്തില്‍ കൈ വെച്ചു."ഇല്ല ഞാനിതനുവദിക്കുകയില്ല , എനിക്കിതിഷ്ടമല്ല "അവന്‍ പറഞ്ഞു .അപ്പോള്‍ അയാള്‍ ഒരു മുയല്‍ കുട്ടിയെ പോലെ കെഞ്ചുവാന്‍  തുടങ്ങി. അപ്പോള്‍ അവനു അയാളോട് പുച്ഛവും വെറുപ്പും തോന്നി .മുമ്പ് ട്രെയിനില്‍ വെച്ചു തന്റെ ശരീരത്തില്‍ കൈ ക്രിയ നടത്തിയ കിളവനോട് പോലും തോന്നാത്തത്ര വെറുപ്പ് കാരണം ,തന്റെ രൂക്ഷമായ ഒരു നോട്ടത്തിന്മേല്‍ തന്നെ ആ കിളവന്‍ കൈ പിന്‍ വലിച്ചിരുന്നല്ലോ? ഒരു വിധത്തില്‍ അയാളെ തട്ടി മാറ്റി അവന്‍ അവിടെ നിന്നും ഓടിയിറങ്ങി തരികെ വീട്ടിലെത്തിയിട്ടും അയാള്‍ ഉദാഹരണമായി പറഞ്ഞ പല പ്രമുഖരുടെയും പേരുകള്‍ മനസ്സില്‍ നിന്നും മായുന്നില്ല .വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ കൊടുമ്പിരിക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് തനിക്കീ  ശീലം കിട്ടിയെതെന്നു അയാള്‍ പറയുക കൂടി ചെയ്തപ്പോള്‍ ആകെ മനസ്സില്‍ ഒരു പ്രയാസം .കാലങ്ങളായി മനസ്സില്‍ കൊണ്ടു നടന്ന പല സങ്കല്പങ്ങളും ,വിഗ്രഹങ്ങളും തകര്‍ന്നു വീഴുന്നത് പോലെ
'മോഹഭംഗങ്ങളുടെയും ഇച് ചാ  ഭംഗങ്ങളുടെയും ആഗ്രഹസഫലീകരണം   സ്വപ്ന സ്ഖലനതിലൂടെയെങ്കിലും  നടക്കാത്തതിന്റെ തിക്തഫലങ്ങളാവാം'ഇതെല്ലം എന്ന് സ്വയം ആശ്വസിച്ചു  കൊണ്ട് അവന്‍ വീണ്ടും തിരിഞ്ഞു കിടന്നു .....
ഒരു  കഥ  എഴുതി  എന്നിട്ടും ഉറക്കം വരാതെ ഞാന്‍ എഴുന്നേറ്റു  നടക്കുവാന്‍ തുടങ്ങി ലക്ഷ്യമില്ലാതെ ....................സമയ ബോധമില്ലാതെ ..............................
.
വിശപ്പും ദാഹവും സഹിക്ക വയ്യാതെ ഞാന്‍ നഗരത്തിലെ പ്രധാനപെട്ട ഓടക്കരികത്തു തളര്‍ന്നു വീണു .ഒരാളും എന്നെ തിരിഞ്ഞു നോക്കിയില്ല ഗതി കേട്ട ഞാന്‍ ഉടുമുണ്ടഴിച്ച് ഓടക്കു കുറുകെ കെട്ടി. ഭക്ഷണാവശിഷ്ടങ്ങള്‍ പ്രതീക്ഷിച്ചു നഗ്നനായി ഞാനവിടെ ഇരുന്നു .
എന്റെ മുണ്ടില്‍ ആദ്യം വന്നടിഞ്ഞത്‌ ഒരു ഒഴിഞ്ഞ മദ്യക്കുപ്പിയും ഒരു സിഗരെട്ടു  കൂടുമായിരുന്നു .മന്ദസ്മിതം തൂകി കൊണ്ടു മദ്യക്കുപ്പി എന്നോടു പറഞ്ഞു "യാഥാര്‍ത്യങ്ങളില്‍ നിന്നും ഓടിയൊളിച്ചു സങ്കല്പ ലോകത്ത് വിരാജിക്കുവാന്‍ ശ്രമിച്ചു പരാജയപെട്ടു കൊണ്ടിരിക്കുന്ന ഒരു കൂട്ടം വിഡ്ഢികള്‍ വലിച്ചെറിഞതാണെന്നെ" ......... വിശക്കുന്നവരുടെ ലോകത്ത്  നീ നിസ്സഹായാനായിരിക്കും  എന്ന് പറഞ്ഞു കൊണ്ട് ഞാനതിനെ ഒഴുക്കി വിട്ടു .
ഊതി വിട്ട പുകച്ചുരുളുകള്‍ പോലെ ജീവിക്കുവാനാഗ്രഹികുന്ന,ജീവിത യാഥാര്‍ത്യങ്ങള്‍ താങ്ങുവാന്‍ കെല്പില്ലാത്ത ഒരു പറ്റം പേരുടെ കഥയാണ് എരിഞ്ഞു തീര്‍ന്ന സിഗരെട്ടു കുട്ടികള്‍ എന്നോട് പറഞ്ഞത് .ഒബാമയുടെ ചുണ്ടില്‍ 12 തുന്നലുകളിട്ടതിന്റെ പേരില്‍ വലിച്ചു തള്ളപെട്ട ഒരു സിഗരെട്ടു കുറ്റിയോടു 'ഇത് നിന്റെ ഗതികേട് ' എന്ന് പറഞ്ഞു കൊണ്ട് അവരെയും ഞാന്‍ ഒഴുകി പോകാന്‍ അനുവദിച്ചു .
പിന്നീട് എനിക്ക് കിട്ടിയത് ആര്‍ത്തവ രക്തം പറ്റിയ ഒരു സാനിറൊറി നാപ്കിനും ഒരു കോട്ടന്‍ തുണിയുമായിരുന്നു പക്ഷേ രണ്ടു പേര്‍ക്കും രണ്ടു കഥകളായിരുന്നു പറയുവാനുണ്ടായിരുന്നത് , 'സാനിറൊറി നാപ്കിന്‍ ' ആണായി പിറക്കാത്ത നിമിഷത്തെ ശപിച്ചു കൊണ്ട് ഒരു കൌമാരക്കാരി വലിച്ചെറിഞതാനെങ്കില്‍, കോട്ടന്‍ തുണി വളരെ സന്തോഷത്തോടുകൂടി കുടുംപം പുലര്‍ത്താന്‍ കരിങ്കല്‍ പണിയെടുക്കുന്ന ഒരു സ്ത്രീ ഉപേക്ഷിച്ചതായിരുന്നു 'മനുഷിയ വംശം നിലനിര്‍ത്താന്‍ ചിന്തിയ ആ രക്തക്കറയെ അല്പം ബഹുമാനത്തോട്‌ കൂടി നോക്കി നിന്ന ശേഷം ഞാന്‍ ഒഴുക്കി കളഞ്ഞു '.
പിന്നീട് ഒഴുകി വന്നത് കുറെ ഗര്‍ഭനിരോധ ഉറകളായിരുന്നു. അവര്‍ക്ക് ഒരു പാട് കഥകള്‍ പറയുവാനുണ്ടായിരുന്നു .ചേരിയില്‍ ഉപജീവനത്തിന് വേണ്ടി ശരീരം വില്‍ക്കുന്നവളുടെത് മുതല്‍,ഭര്‍ത്താവറിയാതെ കൂട്ടുകാരനോടുത്തു രമിച്ച സ്ത്രീയുടേത് വരെ.ആഗ്രഹിച്ചിട്ടും ഒരു കുഞ്ഞിനെ കിട്ടാന്‍ ഭര്‍ത്താവ് തടസ്സമായി നില്‍ക്കുന്ന ഒരു സ്ത്രീയുടെ കഥ പറഞ്ഞ ഉറയോടു "നീ ഒരു കൊലപാതകമാണ് ചെയ്തെന്നു" പറഞ്ഞു  ഞാന്‍ ഒഴുക്കി വിട്ടു
ഇത്രയും കഥകള്‍ കേട്ടതോടു കൂടി എന്റെ വിശപ്പ്‌ കെട്ടു .ദാഹം കൊണ്ട് വലഞ്ഞ എന്നെ തേടിയെത്തിയത് ഒരു പാവകുട്ടിയായിരുന്നു 'നീല കണ്ണുകളുള്ള ഒരു പാവക്കുട്ടി ' അത് ഉപേക്ഷിക്കപെട്ടതായിരുന്നില്ല ,അച്ഛനമ്മാരില്‍ നിന്നു എയിഡ്സ് പിടിക്കപെട്ട ഒരു കൊച്ചു പെണ്‍കുട്ടിയുടെ കയ്യില്‍ നിന്നും കളഞ്ഞു പോയതായിരുന്നു .അത് കേട്ടപ്പോള്‍ ഞാന പാവകുട്ടിയെ നെഞ്ചോടമര്‍ത്തി...
അപ്പോള്‍ ആകാശത്ത് നിന്നും മേഘങ്ങള്‍ മനസ്സലിഞ്ഞു കരയുവാന്‍ തുടങ്ങി ..............................

എന്റെ ദാഹം ശമിക്കുവോളം ..............



അജ്മല്‍ മടവൂര്‍
റൂം നമ്പര്‍ 47
മെഡിക്കല്‍ കോളേജ് മെന്‍സ് ഹോസ്റ്റല്‍ 1
ഗവ:മെഡിക്കല്‍ കോളേജ് തിരുവനതപുരം
              

Friday, December 17, 2010

ദൈവത്തെ ആവശ്യമുണ്ട്

ദൈവത്തെ ആവശ്യമുണ്ട്
എല്ലാ ദിവസവും എന്റെ സാഹചര്യങ്ങള്‍ എന്നെകൊണ്ട്‌ ചെയ്യിക്കുന്ന എല്ലാ വ്ര്തികേടുകളും ചെയ്ത് കഴിഞ്ഞതിനു ശേഷം എന്റെ സ്വകാര്യ മുറിയുടെ ഏകാന്തതയിലിരുന്നു പശ്ചാത്തപിച്ചു മടങ്ങാന്‍ എനിക്കൊരു ദൈവത്തെ ആവശ്യമുണ്ട്

Thursday, December 16, 2010

തേട്ടം

                         തേട്ടം
വെളിച്ചമില്ലാത്ത ട്രെയിന്‍ ടോയ് ലെറ്റില്‍ -
എന്റെ മൂത്രം ഒരു ജലരേഖയായ്‌,വെള്ളികമ്പായ്-
ചീറി പായുന്നത് ഞാനനുഭവിച്ചു

തൊട്ടുരുമ്മിയിരുന്ന അര്‍ദ്ധ നഗ്നയായ
വിദേശ സ്ത്രീയില്‍ കാണാത്തത്
വായിച്ച ആഴ്ചപതിപ്പിലെ
വാക്കുകളായി കെട്ടി വരിഞ്ഞപ്പോള്‍ .................
.
തടുക്കാനാവാതെ പൊട്ടിപുറപ്പെട്ട -
ലയിച്ച ചേര്‍ന്ന അമ്ലതയുടെ  കൂടെ 
തുള്ളിതെറിച്ചു   വീഴുന്നിടം 
ദഹിപ്പിച്ചു  കളയുന്നുണ്ടോ  എന്തോ ?

എനിക്ക്  മനസ്സ്സിലാകുന്നിലല്ലോ 
ഇവരുടെ  നന്മതിന്മകളും
ശുഭ്രകാമനകളും  പരിചെദനങ്ങളും
 
നരകമായ്  വന്നെന്നെ  പൊതിഞ്ഞാലും 
സ്വര്‍ഗമായ്ഇട്റെന്നെ  ആവേശിചാലും
ദൈവമേ ..., നിന്നോട്  മാത്രം  തേടുന്നു  ഞാന്‍ -
ഉത്തരം ..........നിന്നോട്  മാത്രം ................

Wednesday, December 15, 2010

രാത്രി

   രാത്രി
ഇരുട്ടിയാലും വാപ്പിച്ചി ടൌണില്‍ നിന്നു സ്കൂള്‍-
വിട്ടെതിയിട്ടില്ലെങ്കില്‍ തോന്നുന്ന,വല്ലാത്ത ഒരു പേടിയായിരുന്നു രാത്രി

ഒളിച്ചു കളിയും ,കള്ളനും പോലീസും കളിച്ചു മതിയാകുന്നതിന്റെ മുന്പ്,-
എന്നും ക്ഷണിക്കാതെതിചെരുമായിരുന്നു  രാത്രി

തീപ്പെട്ടി പടത്തിന്റെയും,ചാടേണ്ട കുളങ്ങളുടെയും,കയറേണ്ട മലകളുടെയും-
കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞാല്‍ മുടിഞ്ഞ ദൈര്‍ഖ്യമായിരുന്നു രാത്രിക്ക്

തൊട്ടപ്പുറത്തെ വീട്ടിലെ അയമൂട്ടിക്ക  മരിച്ചപ്പോള്‍,
അസ്രാഏലിനെ (മരണത്തിന്റെ മാലാഖ )പേടിച്ചു കഴിഞ്ഞിരുന്നു ഒരുപാട് രാത്രികളില്‍

മദ്രസയില്‍ പോയി തുടങ്ങിയപ്പോള്‍, ഖുറാന്‍ ഓതി തുടക്കമിട്ടിരുന്ന രാത്രികളില്‍ -
പാമ്പിനെ പേടിച് പുറത്തിറങ്ങാരില്ലായിരുന്നു     ഞാന്‍

സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍,ചെയ്ത് തീര്‍ത്ത ഹോം വര്‍കുകള്‍ കാണിച്ചു -
ക്ലാസ്സില്‍ ഒന്നാമനാവനുള്ള വെമ്പലുകളില്‍ ഒതുങ്ങി പോയി രാത്രികള്‍

ഡ്രാക്കുള വായിച്ച പകലിന്റെ രാത്രി കക്കൂസിന്റെ  ജനലിലൂടെ-
എത്തിനോക്കി ,മരവിപ്പിച്ചു കളഞ്ഞൂ എന്നെ

മനതാരില്‍ 'അവള്‍ കയറിപ്പറ്റിയത് മുതല്‍ എല്ലാ രാത്രികളും-
ആദ്യത്തെ സ്കൂള്‍ ടൂറിന്റെ  തലേ രാത്രി പോലെയായിരുന്നു
                   'പ്രതീക്ഷ നിര്‍ഭരം,ആകംഷഭരിതം'

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടപ്പോള്‍
ശൂന്യമായിരുന്നു മനസ്സ്, വെറും ശൂന്യം
       'സ്വപ്ന ശൂന്യം,വിരഹസാന്ദ്രം '

കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ ഒരു രാത്രികൊണ്ട്‌-
ഒരു വര്‍ഷത്തെ എങ്ങനെ പഠിച്ചു തീര്‍ക്കാം എന്ന് കണ്ടെത്തി ഞാന്‍

ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ മനോഭാവങ്ങളെയും, ചിന്തകളെയും -
മാറ്റിമറിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി പ്രസംഗിച്ചു നേരം വെളുപ്പിച്ച -
ഹോസ്റ്റല്‍ രാത്രികള്‍ എനിക്ക് മടുത്തിരിക്കുന്നു

ഈ രാത്രി ഞാന്‍, ഫെയ്സ്ബുകിലെയും  എന്റെ ബ്ലോഗിലെയും
കമ്മെന്റ് വീരന്മാരുടെയും, ല്യ്ക് വീരതികളുടെയും
ശ്രദദ ആകര്‍ഷിക്കുവാനായ് പൊട്ടക്കവിത കൊത്തി കുറിക്കുന്നു
                         'ഉറക്കമില്ലാതെ, തളരാതെ' 

'പകലിനെ ഉപജീവന -സമ്പാദനത്തിനുല്ലതാനെന്നും
രാത്രിയെ വിശ്രമതിനുള്ള മറയാണെന്നും  പഠിപ്പിക്കുന്ന -
ദൈവ വചനം പോലും ഓര്‍ക്കാതെ ...........................

എങ്കിലും ,ഇലപടര്‍പ്പിലൂടെ ,മഞ്ഞയായ്‌ ,ചുവപ്പായ്,കറുപ്പായ്-
തെന്നലായ് എന്തോ ഒന്നെന്നെ വാരിപുണരുന്നുണ്ടിപ്പോഴും......
...എന്തോ ഒന്ന് ....................

Tuesday, December 14, 2010

വീണ്ടുവിചാരം

വീണ്ടുവിചാരം
ഒരു മിന്നല്പിണര് പോലെ അവളുടെ മുഖം മിന്നിമറഞ്ഞപ്പോള്‍ അയാള്‍ ബസില്‍ നിന്നു പെട്ടെന്നെഴുന്നേറ്റു ചാടിയിറങ്ങാന്‍ തുടങ്ങി .അവളെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഓര്‍മ്മകള്‍ അയാളില്‍ അരിച്ചിറങ്ങുവാന്‍ തുടങ്ങി.
രക്ത തിളപ്പിന്റെ അതിസമ്മര്‍ദത്തില്‍പെട്ട് നില കിട്ടാതെ ഒഴുകി നടന്നിരുന്ന കാലം ,koottukarude ആഗ്രഹങ്ങള്‍പോലും  സ്വൊന്തം ആഗ്രഹങ്ങളക്കി മാറ്റി ,തോന്നുന്നതെല്ലാം ചെയ്തു കൂട്ടുന്നതില്‍ ആത്മ സംത്ര്പ്തി കണ്ടെത്തിയിരുന്ന കാലം .
ഒരു തടിച്ച സ്ത്രീയുമായുള്ള ട്രെയിനില്‍ വച്ചുള്ള പരിചയപെടലും ഫോണ്‍ സമ്പര്‍ക്കവുമാണ് അവനെ ആ പെണ്‍കുട്ടിയുടെ കിടപ്പറയിലേക്ക് നയിച്ചത് .കൂട്ടുകാരന്‍ ആദ്യം കണ്ട റൂമിലേക്ക്‌ ചാടിക്കയറി ,അവിടെ പരുങ്ങി നിന്ന അവനോടു കാശു വാങ്ങുന്നതിനിടെ ആ സ്ത്രീ പറഞ്ഞു "പുതിയ പെണ്‍കുട്ടിയാ സൂക്ഷിക്കണം "
മദ്യ ലഹരിയില്‍ അവളുടെ മേല്‍ ചാടി വീണപ്പോഴും രക്തക്കറ പുരണ്ട വസ്ത്രങ്ങളോട് കൂടി ഇറങ്ങി പോരുമ്പോഴും ഒരക്ഷരം പോലും ഉരിയാടാതെ നിന്ന അവളുടെ മുഖം ജ്വലിക്കുന്ന ഒരഗ്നിസ്ഫുലിങ്ങമായി മനസ്സില്‍ പകര്‍തപെട്ടു   കഴിഞ്ഞിരുന്നു .
എട്ട്  വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു പോയ തെറ്റിനെ കുറിച്ചോര്‍ത്തു ഒരുപാട് സങ്കടപെട്ടിരുന്ന മുപ്പതുകാരനായ ആ അവിവാഹിതന്‍ തന്റെ മുഖ     ചായയുള്ള എട്ട് വയസ്സുകാരെനെയും അവളെയും ആ റോഡു പണിക്കാരുടെ കൂട്ടത്തില്‍ നിന്നും കൂട്ടികൊണ്ട് നടക്കുവാന്‍  തുടങ്ങി .......................ഈ ഭൂമിയില്‍ നന്മയുടെ നീരുറവ ഇനിയും വറ്റി പോയിട്ടില്ലെന്ന് ഓര്‍മിപിച്ചു   കൊണ്ടു.............

Friday, December 10, 2010

ഒരു കഥ

     ഒരു കഥ
ഇന്നെനിക്കു രണ്ടു കഥകളാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത് അതില്‍ ഒന്നാമത്തെ കഥ ഒരു പൂവിനെ കുറിച്ചാണ്
ആ പൂവിനു ഒരു പ്രത്യേക ഗന്ധമായിരുന്നു ചിലര്‍ക് വളരെയധികം ഇഷ്ടപെടും  എന്നാല്‍ മാറ്റു ചിലര്‍ക്ക് തീരെ ഇഷ്ടപെടില്ല വേറെ  ഒരു പൂന്തോട്ടത്തിലും
അത്തരത്തിലുള്ള ഒരു പൂവ് ആരും കണ്ടിരുന്നില്ല തിരിച്ചറിയുവാനാകാത്ത ഗന്ധമുളളതിനാലാവാം ചിത്ര ശലഭങ്ങള്‍ ആ പൂവില്‍ പരാഗണം നടത്തുവാന്‍ പേടിച്ചു .എങ്കിലും സൂര്യ പ്രഭയില്‍ വെട്ടിതിളങ്ങുമായിരുന്നു ആ പൂവ്. ആര്‍ക്കും തന്നെ അറിയാത്ത പേരുള്ള ഒരു ചെടിയില്‍ ആ പൂവ് ഈ ഭൂമിയില്‍ കുറെ കാലം പുഷ്പിച്ചു നിന്നു. സംശയങ്ങള്‍ ബാക്കിയാക്കി കൊഴിഞ്ഞു വീണു .
രണ്ടാമത്തെ കഥ ആ പൂവ് വിരിഞ്ഞ ചെടിയെ പറ്റിയാണ് ഇത് വരെ ആര്‍ക്കും അറിയാത്ത ആ ചെടിയെ പറ്റി എനിക്കറിയാം പക്ഷേ.....................
മുള്ളില്ലാത്ത ചെടിയയത് കൊണ്ട് ,ആ ചെടിയുടെ പൂവില്‍ നിന്നും തേന്‍ നുകരാന്‍ വരുന്ന വണ്ടുകളുടെ കുത്തിനെ പേടിയുള്ളത് കൊണ്ട് ,ഇനി മൂന്നാമതൊരു കഥ നിങ്ങളോട് പറയുവാന്‍ ആഗ്രഹമുള്ളത്‌  കൊണ്ട് തത്കാലം ഞാനത് പറയുന്നില്ല ..
ആ ചെടിയുടെ രഹസ്യം നിങ്ങളോട് പറയുവാന്‍ പറ്റാത്തതിലുള്ള ദുഖം പേറിക്കൊണ്ട്  ...........................
മനസാക്ഷിക്കുത്ത് സഹിച്ചു കൊണ്ട് ഞാനും ആ രഹസ്യവും വിസ്മ്ര്‍തിയില്‍ ലയിച്ചോട്ടെ..........,പ്ലീസ് .........     

Thursday, December 9, 2010

ഹായ്............... ഒരു മിനിറ്റ്.................

  ഹായ്............... ഒരു മിനിറ്റ്.................
ഞാന്‍ പറയുന്ന  എല്ലാ  കളവുകളും സമൂഹത്തിനു മുന്നില്‍ ന്യായീകരിച്ചു എന്നാല്‍ കിടപ്പറയില്‍ തിരുത്തുവാന്‍ ശ്രമിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
എന്റെ എല്ലാ കൊള്ളരുതായ്മകളും മനസ്സിലാക്കിയ ,എന്റെ പല വ്ര്തികെടുകള്‍ക്കും മനസ്സില്ലാ മനസ്സോടുകൂടിയെങ്കിലും കൂട്ട് നില്‍കുന്നവളയിരുന്നു എന്റെ ഭാര്യ .
എന്റെ മക്ക്കളെ എന്നെക്കാളും സ്നേഹിച്ചു പരിപാലിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
പക്ഷേ ഇന്നവള്‍ ഒരു കുറിപ്പ് എഴുതി വെച്ച് വീട്ടില്‍ നിന്നിറങ്ങി പോയിരിക്കുന്നു .കുറിപ്പിലവള്‍  എന്നോടിങ്ങനെ പറഞ്ഞു
"എന്നെ കോവര്‍ കഴുതകളുടെ കൂട്ടത്തില്‍ പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ,നിങ്ങള്‍ക്കു പറ്റിയ വേറെ ഒരു വിഡ്ഢി കൂശ്മാണ്ട്തെ  തിരയാന്‍ ആരംഭിച്ചു കൊള്ളൂ"
അത് കൊണ്ട് ഞാനിന്നു വിഭാര്യനായി കഴിയുന്നു താത്പര്യമുള്ള 'ബുദ്ധിയുള്ള' വിഡ്ഢി കൂശ്മാണ്ടങ്ങള്‍ക്ക്  സ്വാഗതം
(NB;ഞാനിപ്പോ ആളാകെ മാറിയിട്ടുണ്ട് ഒരു ഭയങ്കര ചേഞ്ച്‌ )

നാടോടികള്‍

   നാടോടികള്‍
പൊടുന്നെനെ ആയിരുന്നു ആള്‍ക്കൂട്ടം ഒരു ജനാവലി ആയി മാറിയത് .ബസ്‌ സ്റ്റാന്റിന്റെ തെക്കേ മൂലയില്‍ രൂപം കൊണ്ട മനുഷ്യ സഞ്ചയത്തിന് ഒത്ത നടുക്ക്  നിന്നു കൊണ്ടായിരുന്നു ആസ്ത്രീ ആര്‍ത്തട്ടഹസിച്ചിരുന്നത് "ദേ ഇവള്‍ തന്നെയാ ബസില്‍ എന്റെ പിറകില്‍ നിന്നിരുന്നത് .ഇവള്‍,ഇവളാ  എന്റെ മാല അഴിച്ചെടുത്തത് ആ മാല അവളുടെ കയ്യില്‍ കാണും .ആരെങ്കിലും അതൊന്നു വാങ്ങി തരൂ "മെലിഞ്ഞു എല്ലിന്‍ കൂടായി മാറിയ ഒരു കൈകുഞ്ഞിനെ ഒരു തോളിലും തന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളടങ്ങിയ ഭാണ്‍ഡക്കെട്ട് മറ്റേ തോളിലുമിട്ടു ആ നാടോടി സ്ത്രീ നിസ്സഹായയായി, പേടിച്ചരണ്ട ഒരു ഇര വേട്ടക്കാരന്റെ മുന്നില്‍ പെട്ട പോലെ ആ ആള്‍ക്കൂട്ടത്തില്‍  പതുങ്ങി നിന്നു .
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അവളുടെ  ഭാണ്‍ഡക്കെട്ട് പിടിച്ചു വാങ്ങി  നിലത്തേക്ക് ചൊരിഞ്ഞു.അത് മുഴുവന്‍ തിരഞ്ഞു നിരാശരായ ജനങ്ങള്‍ അവളെ  ചുഴിഞ്ഞു നോക്കുവാന്‍ തുടങ്ങി ആരോ ഒരാള്‍ പറഞ്ഞു "അതവിടെ കാണും " പണ്ട് ബഷീറിനോട്‌ പറഞ്ഞ പോലെ ഒരമ്പതു പേര്‍ എറ്റു പറഞ്ഞു "ആ അതവിടെ കാണും "
ബലിഷ്ടമായ കൈകള്‍ വന്നു അവളുടെ മാറിടത്തിലും മടിക്കുത്തിലും വന്നു പതിക്കുമ്പോള്‍ ,ഒരു കണ്ണ് പോലും ആ പ്രവര്‍ത്തിയെ വെറുത്തില്ല ,ഒരു നാവു പോലും അതിനെതിര ശബ്ദമുയര്‍ത്തിയില്ല  'കൌരവ സഭയില്‍ പണ്ട് പാഞ്ചാലിക്കു നോക്കുവാന്‍ കണ്ണുകള്‍ പത്തുണ്ടായിരുന്നു'
അപ്പോഴും ഉയര്‍ന്നു  താന്നു കൊണ്ടിരിക്കുന്ന കൈകള്‍ തനിക്കവകാശപെട്ട പാലിന് വേണ്ടിയാണെന്ന് കരുതി ആ കൊച്ചു കുഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..................
............................... . 

Wednesday, December 8, 2010

ചോദ്യോത്തരം

               ചോദ്യോത്തരം
പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും കാലഘട്ടത്തില്‍ ഞാന്‍ അവളോട്‌ ചോദിച്ചു "എന്റെതാവുമോ?"അവള്‍ പറഞ്ഞു "ഇത് അതിനുള്ള സമയമല്ല" പ്രതീക്ഷയുടെയും പ്രത്യുത്തരതിന്റെയും നാളുകളില്‍ എന്റെ ചോദിയം കേള്‍ക്കാന്‍ അവള്‍ കാത്തു നിന്നില്ല .പ്രായവും പ്രണയവും തളര്‍ന്നപ്പോള്‍ ഞാന്‍ പ്രതികാരത്തിന്റെയും പ്രലോഭനങ്ങളുടെയും വഴിലായിരുന്നു അത് കൊണ്ട്‌ ഞാനവളോടു പറഞ്ഞു "നിനക്കു പോകാം ".

Tuesday, December 7, 2010

ഓട്ടുപാത്രം

      ഓട്ടുപാത്രം
സായം സന്ധ്യയുടെ ഇളം കാറ്റ് ഏറ്റു ബീച്ചില്‍ തോളോട് തോള്‍ മുട്ടിയിരുമ്മി ഇരുന്നു കൊണ്ട് സ്വപ്ന ജീവിയായ കാമുകി കാമുകനോട് ചോദിച്ചു "എന്റെ മനസ്സിലെന്താണെന്ന് പറയാമോ?"അവന്‍ പറഞ്ഞു "നീ ലോകത്ത് മറ്റ് ആരെക്കാളുമധികം
സ്നേഹിക്കപെടണം "ഹൃദയത്തില്‍ നിന്നു പുറപ്പെട്ട പുഞ്ചിരി അവളുടെ മുഖ സൌന്ദര്യത്തിന്റെ മാറ്റു കൂട്ടി ജീവിത യഥാര്‍ത്യങ്ങളോട് പടവെട്ടി കൊണ്ടിരിക്കുന്ന കാമുകന്‍ തിരിച്ച അതേ ചോദ്യം   ചോദിച്ചു അവള്‍ മുമ്പ് കണ്ട സിനിമകളിലെ കാണാപാടമായി കഴിഞ്ഞ ഡയലോഗുകള്‍ ഉരുവിടാന്‍ തുടങ്ങി കാമുകന്‍ എഴുന്നേറ്റു നടന്നു നീങ്ങവേ അവളോട്‌ വിളിച്ചു പറഞ്ഞു "നിന്റെ വീടിലെ അടുക്കളയില്‍ വെണ്ണീര്  സൂക്ഷിക്കുന്ന,ക്ലാവ് പിടിച്ച ആ പഴയ ഓട്ടുപാത്രമില്ലേ  ആ ഓട്ടുപാത്രം പോലെയാണ് എന്റെ മനസ് "സ്വപ്ന ലോകത്ത് നിന്നും പെട്ടന്നാരോ തള്ളി വിട്ട പോലെ കാമുകി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി കാമുകന്റെ പിന്നാലെ ................,

Monday, December 6, 2010

വന്മരങ്ങള്‍

                                                               വന്മരങ്ങള്‍
'വന്മരങ്ങള്‍ കടപുഴകി വീണിരിക്കുന്നു ' നാടിനെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ കേട്ടാണ് എല്ലാവരും ഉറക്കമെഴുന്നേറ്റത്.
എല്ലാവരും വീണു കിടക്കുന്ന മരങ്ങളുടെ അടുത്തേക്ക് ഓടി
"അതെങ്ങനെയാ?ഇന്നലെ പേമാരിയോ,വെള്ളപൊക്കമോ  കൊടുങ്കാറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ വന്‍ മരങ്ങള്‍ നിലം പതിക്കാന്‍ "അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു
മരങ്ങളുടെ വേരിനടിയിലേക്ക് പരിശോടിക്കുവനെത്തിയ അവരെ കാത്തുഒരു പട്ടം ചിതല്‍ പുറ്റുകള്‍   ചിരിച്ചു കൊണ്ട് നില്പുണ്ടായിരുന്നു ..........

വിപ്ലവവും പ്രണയവും

  വിപ്ലവവും പ്രണയവും ബലികുടീരങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നിന്നു
മന്ദീഭവിച്ച ശ്വാസോച്ചാസത്തോടെ ..........
വിപ്ലവവും പ്രണയവും വേര്‍പിരിയാത്ത
ആത്മ ശത്രുക്കളാണെന്ന് അവര്‍ എന്നോടു
പറയുന്നുണ്ടായിരുന്നു
എന്റെ പ്രണയമേ...................
എന്റെ വിപ്ലവമേ....................
കവിതയാണ് നിങ്ങളെയെനിക്ക്
നേടിത്തന്നതും നിലനിര്‍ത്തിയതും
കലാലയങ്ങളുടെ ചുവരുകള്‍കിടയില്‍
ഒരുപാടു മുഴങ്ങിക്കേട്ട-
പ്രണയവും വിപ്ലവവും (ശത്രുക്കള്‍ എങ്കിലും )
ഒഴുകി പരക്കട്ടെ കവിതകളിലൂടെ .......
നിങ്ങളുടെ ഓര്‍മകളിലൂടെ ....
'കാരണം ഞാനും കവിതയും ,നിങ്ങളെയും
നിങ്ങളുടെ പ്രണയത്തെയും വിപ്ലവതെയും ഒരുപാടിഷ്ടപെടുന്നു '

കുറ്റ സമ്മതം

          കുറ്റ സമ്മതം
കോടതി മുറിയിലുണ്ടായിരുന്നവര്‍  എല്ലാവരും തന്നെ അയാളെ വളരെയധികം വെറുപ്പോട് കൂടി നോക്കി നിന്നു .
ന്യായാധിപന്‍  ചോദിച്ചു "സ്വന്തം കൂട്ടുകാരനെ കഴുത്ത്‌ കൊന്നതിനു താങ്കള്ക് എന്തെങ്കിലും കാരണം  ബോധിപ്പിക്കുവാനുണ്ടോ?
കഥാകൃത്തായ  പ്രതി പറഞ്ഞു തുടങ്ങി "സര്‍ ഞാന്‍ ഒരുപാടു കഥകെളെഴുതിയിട്ടുണ്ട്  ,സമൂഹത്തെ ചിന്തിപ്പിച്ചിട്ടുണ്ട് .ഞാന്‍ എന്റെ  കഥകെളെഴുതിയിരുന്നത് ഒരു പ്രത്യേക തരാം മഷി ക്കൂട്ട് കൊണ്ടായിരുന്നു . ജീവിതാനുഭവങ്ങളും, ഭാവനയും,സമാസമം ചേര്‍ത്ത് രക്തത്തില്‍ മുക്കിയായിരുന്നു ഞാന്‍ എഴുതിയിരുന്നത് എന്റെ രക്തവും അനുഭവങ്ങളും ഇനിയും ഉപയോഗിച്ചാല്‍ ഇനി ഞാന്‍ ജീവിച്ചിരിക്കില്ല പക്ഷേ എനിക്കിനിയും എഴുതണമായിരുന്നു അത് കൊണ്ടാണ് സര്‍,അത് കൊണ്ടാണ് ഞാനെന്റെ കൂട്ടുകാരെന്റെ  ചങ്ക് പിളര്‍ന്നത് "
അയാളുടെ വാക്കുകള്‍ കോടതി മുറിയിലാകെ മുഴങ്ങി കൊണ്ടിരുന്നു .

ആഗോളവത്കരണം

                                                     ആഗോളവത്കരണം
പണ്ട് അച്ഛന്റെ കൈ പിടിച്ചു ഈ തെരുവിലുടെ നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു എന്നാണെനിക്കു   നെഞ്ചും വിരിച്ചു  ഒറ്റയ്ക്ക്  ഇതിലെ നടക്കുവാന്‍ സാധിക്കുക പൊതു നിരത്തിലെ കുഴല്‍ കിണറില്‍ നിന്നും അച്ഛന്‍ വെള്ളമടിച്ചു തരുമ്പോള്‍ അത് പോലെ ചെയ്യുവാന്‍ ഞാനും ആഗ്രഹിച്ചിരുന്നു അച്ഛന്‍ സ്വന്തം സ്ഥലത്തെ ക്ര്ഷി നനയ്ക്കുമ്പോള്‍ ഇതെല്ലം ഒറ്റയ്ക്ക് ചെയ്യുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിരുന്നു
പക്ഷേ ഇന്ന് ഞാന്‍ 'പലവിധ കരാറുകളുടെ താഡനങ്ങള്‍'  ഏറ്റു ഈ തെരുവിലൂടെ ഓടികൊണ്ടിരിക്കുകയാണ് ,അവര്‍ ഒഴിച്ച് തരുന്ന വെള്ളം കുടിച് ദാഹം ശമിപ്പിക്കുകയാണ് ,അവരുടെ സ്ഥലത്ത് അവര്‍ക്ക് വേണ്ടി ക്രിഷി ഇറക്കി കൊണ്ടിരിക്കുകയാണ് ,പുതിയ ഒരു ലോകം സ്വപ്നം കണ്ട് കൊണ്ട് ......................

Sunday, December 5, 2010

ഏകോദര സാഹോദര്യം

                                                     ഏകോദര   സാഹോദര്യംഅയാള്‍ കാട്ടിലേക്കുള്ള വഴില്‍ കൂടെ ധ്ര്‍തിയില്‍ നടന്നു പോവുകയായിരുന്നു അപ്പോഴാണ് മത സൊഹാര്‍ദ യോഗം കഴിഞ്ഞു ഫാദെറും ,മുസ്ലിയാരും ,സ്വാമിയും എതിരെ വന്നത്
തികഞ്ഞ ഈശ് ശര   വിശ്വാസിയായ അയാളോട് മൂവരും ഒരേ സ്വരത്തില്‍ ചോദിച്ചു "എങ്ങോട്ടാ?" അയാള്‍ പറഞ്ഞു "കട്ടില്‍ വന്ന പുതിയ മന്ത്രവാദി മനസ് വായിക്കാന്‍ പഠിക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുന്നുണ്ടെന്നു എനിക്ക് സ്വപ്ന ദര്‍ശനം ലഭിച്ചു ഞാനാ വിദ്യ പഠിക്കാന്‍ പോവുകയാ "
ടപ്പേ ടപ്പേ ടപ്പേ , ബലിഷ്ടമായ  ആറ് കരങ്ങള്‍  അയാളുടെ ദേഹത്തെ വരിഞ്ഞു മുറുക്കി ,അയാളുടെ മരണവെപ്രാളം പുരോഹിതന്‍ മാരുടെ തൂവെള്ള വസ്ത്രത്തിന്റെ മിന്നിതിളപ്പില്‍ അലിഞ്ഞു പോയി ,

നിര്‍ബാധ പതനo

          നിര്‍ബാധ   പതനo 
അവളെ കണ്ടത് മുതല്‍ പ്രണയ ലഹരിയില്‍
എല്ലാം മറന്നു അവന്‍ യാത്ര ചെയ്യുവാന്‍ തുടങ്ങി
കാടിന്റെ നിശബ്ദപ്രണയവും ,
പുഴകളുടെ ഒഴുകുന്ന പ്രണയവും
കടലിന്റെ ഇരമ്പുന്ന പ്രണയവും ആസ്വദിച്ചു
കിളികളുടെ പ്രണയ ഗീതികകള്‍ ഏറ്റു പാടി 
അവന്‍ യാത്ര തുടര്‍ന്നു
പ്രണയ ദൂതുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന  മേഘ ലോകവും,
പ്രണയ വല്ലരികള്‍ പൂത്തുലഞ്ഞു നില്ക്ക്കുന്ന നക്ഷത്ര ലോകവും പിന്നിട്ടു
സ്വര്‍ഗത്തില്‍ പ്രണയിതാക്കള്‍ക്ക് മാത്രമുള്ള ഉദ്യാന കവാടത്തിലെത്തി പക്ഷേ .
കവല്‍മലഖ അവനെ പിടിച്ചൊരു തള്ളു കൊടുത്തു
എന്നിട്ട് പറഞ്ഞു "ഇവിടെ ONE SIDE LOVERS ഇന് പ്രവേശനമില്ല"
തള്ളിന്റെ ആഘാതത്തില്‍ കാറ്റഴിച്ചുവിട്ട ബലൂണിനെ  പോലെ
നിര്‍ബാധം അവന്‍ ഭൂമിയിലേക്ക്  പതിച്ചു കൊണ്ടിരുന്നു   

Saturday, December 4, 2010

ഒരു പ്രണയ ഭംഗത്തിന്റെ ബാക്കി പത്രം

          ഒരു പ്രണയ ഭംഗത്തിന്റെ ബാക്കി പത്രം
31/5/08 തിങ്കള്‍
ഒരിക്കല്‍ക്കൂടി ഞാന്‍ കെട്ടിപിടിച്ചോട്ടെ എന്റെ തലയിണയെ..............ഇതോരപെക്
ഷയാണ് ,ഇനിയൊരിക്കലും സ്വൊന്തം ആവില്ലെന്നുറപ്പായിട്ടും ................
വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ രാത്രികളിലും ശ്വാസം മുട്ടുവോളം ബലത്തില്‍ തലയിണയെ കെട്ടിപിടിച്ചു കൊണ്ടായിരുന്നു ഞാനുറക്കത്തിലേക്ക്  വഴുതി വീണിരുന്നത് ............അന്നൊന്നും ഞാന്‍ അതിനു നിന്നോട് സമ്മതം ചോദിച്ചിട്ടുണ്ടായിരുന്നില്ല അതിന്റെ ആവശ്യകത എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല
പക്ഷേ ഇന്ന് ,
എന്റെ ഹൃദയമിടിപ്പിനനുസരിച്ചു ദൈര്‍ഖ്യം മാറികൊണ്ടിരിക്കുന്ന തരംഗങ്ങള്‍ നിന്നിലെത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു (അതാണെന്റെ കേട്ടറിവ് )

തിരിച്ചെത്തുന്ന  തരങ്ങങ്ങളില്‍ നിന്റെ സമ്മതമോ വിസമ്മതമോ എന്നു എനിക്കറിയില്ല ,രണ്ടാണെങ്കിലും ഇന്ന് ഞാനത് കാത്തു നില്‍ക്കുന്നില്ല  അതിന്റെ ആവശ്യകത എനിക്ക്തോന്നുന്നില്ല .
ഞാന്‍ ഉറങ്ങിക്കോട്ടെ , ശ്വാസം മുട്ടുവോളം ബലത്തില്‍ നിന്നെ കെട്ടി പിടിച്ചു കൊണ്ടു ......................... ശ്വാശ്വതമായി .........................ഒരു പൊന്‍ പുലരി സ്വപ്നം കാണാതെ ..............................

തിരിച്ചറിവ്

        തിരിച്ചറിവ്
അരുണ കിരണങ്ങളുടെ തലോടെല്‍ ഏറ്റു
വിത്തുകള്‍ക്കുള്ളില്‍ നിന്നും ഞാനും നീയും പുറത്ത് വന്നു
വെള്ളവും വളവും താനെ വന്നു പതിച്ചപ്പോള്‍ നമ്മള്‍ വളര്‍ന്നു
ഞാന്‍ എന്നെയും നീ നിന്നെയും നമ്മള്‍ നമ്മളെയും അറിയാതെ ..........
ഞാന്‍ പടര്‍ന്നു കയറിയ ചില്ലയും
നീ പടര്‍ന്നു കയറിയ ചില്ലയും വത്യസ്തങ്ങളായിരുന്നു
പടര്‍ന്നു കയറിയ ചില്ലകളില്‍ നിന്നും പടര്‍ന്നു
പന്തലിച്ചു നമ്മള്‍ കണ്ടുമുട്ടി
'ഒടുക്കം ഞാന്‍ എന്നിലെ എന്നെയും നീ നിന്നിലെ നിന്നെയും
കണ്ടെത്തി പക്ഷേ അപ്പോഴേക്കും .......
നമ്മള്‍ പടര്‍ന്നു കയറിയ വടവ്ര്‍ക്ഷതിന്റെ
കടക്കല്‍ കോടാലി വെക്കപെട്ടിരുന്നു

Friday, December 3, 2010

ചിന്താ ഭാരം

       
                                                                      ചിന്താ ഭാരം
മരവിച്ച മനസ്സോടുകൂടി എയര്‍പോര്‍ട്ടിനകത്തെ ശീതളിമയിലൂടെ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുമ്പോഴും അയാള്‍ ചിന്തി   ക്കാതിരുന്നില്ല 'എല്ലാം പെട്ടന്ന് ആയിപോയില്ലേ ?' "ഇല്ല "എല്ലാം മറന്നു ജീവന് തുല്യം അവളെ സ്നേഹിച്ചത് തന്നെയാണ് തന്റെ തെറ്റ് അയാള്‍ സ്വയം ആശ്വസിച്ചു കൊണ്ടിരുന്നു
"സര്‍ പത്തു കിലോ അധിക ലഗേജിനു നികുതി കെട്ടണമെന്ന് എയര്‍ പോര്‍ട്ട്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കൊണ്ട് പോകുന്ന അമിത ചിന്താ ഭാരത്തിനു താന്‍ നികുതിയൊന്നും ചോദിക്കില്ലല്ലോ എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് അയാള്‍ മുന്നോട്ടു നdaന്ന് നീങ്ങി  

Sunday, November 28, 2010

വനിതാ വിമോചനം

                                             വനിതാ വിമോചനം നഗരത്തിലെ പ്രസിദ്ധമായ ഹോട്ടലിലെ ശീതീകരിച്ച ഓഡിറ്റൊറിയത്തില്‍ നിന്നും വനിതാ വിമോചനത്തെ കുറിച്ച് പുതിയ സെക്രട്ടറി ഘോര ഘോരം പ്രസംഗിച്ചു കൊണ്ടിരുന്നു
"സ്ത്രീ സംരക്ഷിക്കപെടെണ്ടവളാണ് .അവള്‍ ഇന്ന് എല്ലാ രംഗങ്ങളിലും  പീഡനം അനുഭവിച്ചു കൊണ്ടിരിക്കുകയാണ് ,സ്വന്തം വീട്ടില്‍ പോലും അവള്‍ക്ക് സുരക്ഷയില്ല  "
മൈക്രോമിനിസ്ലീവ് ബ്ലൌസും പുറത്ത് കാണാന്‍ ഇനിയൊന്നും ബാക്കിയില്ലാത്ത  വിധം സാരിയും ധരിച്ച അവരായിരുന്നു ആ സദസ്സിന്റെ ശ്രദദാ കേന്ദ്രം
കറങ്ങുന്ന ഫാനിന്റെ കാറ്റില്‍ പെട്ട് പ്രസംഗ പീOത്തില്‍   നിന്നും പറന്നു വീണ പോയിന്റ്‌ നോട്ട് എടുക്കുവാന്‍ വേണ്ടി ഒന്ന് കുനിഞ്ഞ അവര്‍ ,സദസ്സിന്റെ മുന്‍ നിരയിലിരിക്കുന്ന മാന്യന്മാരുടെ നിമിഷാര്‍ധ  നയന പ്രഹരത്തിന്റെ സ്ഥബ്ധതയില്‍ ഒരു നിമിഷം പുളകം കൊണ്ട ശേഷം തന്റെ പ്രസംഗം തുടര്‍ന്നു ,നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ് കണങ്ങള്‍ ചമയങ്ങളോട് കൂടി ഒലിച്ചിറങ്ങവെ.................
... 

Friday, November 26, 2010

എന്റെ സന്ധ്യകള്‍

         എന്റെ  സന്ധ്യകള്‍
എന്റെ സന്ധ്യകള്‍ക്ക് പശ്ചാത്താപം തുടിക്കുന്ന
ഹൃദയ സ്പന്ദനങ്ങള്‍ കൂട്ടുണ്ടായിരുന്നു
മൂവന്തിയുടെ വെളുപ്പും ചുവപ്പും കലര്‍ന്ന മഞ്ഞ നിറം
ദൈവ ചിന്ത ഉണര്‍ത്തിയിരുന്നു
കൂടുകളില്‍ ചേക്കേറുന്ന കിളികളുടെ കലപിലകളും
ചീവിടിന്റെ പാട്ടും ഒരു നല്ല -
നാളെയെ പറ്റി  ഓര്‍മിപ്പിച്ചിരുന്നു
 ഇന്ന്
കിളികളുടെ കലപിലകളും ചീവിടിന്റെ പാട്ടും
ഞാന്‍ കേള്‍ക്കുന്നില്ല അതിനെനിക്കു സമയമില്ല
മൂവന്തിയുടെ വര്‍ണരാശി എന്റെ തലക്കുള്ളില്‍
ഒരു പെരുപ്പ്‌ സ്ര്ഷ്ടിക്കുന്നു
ഉന്മാദം നിറച്ച മധു ചഷകങ്ങള്‍ കാലിയാകന്നത് പോലെ  
എന്റെ  സന്ധ്യകള്‍ കൊഴിഞ്ഞു വീഴുന്നു
 എന്റെ  സന്ധ്യകള്‍ കളങ്കപ്പെട്ടിരിക്കുന്നു
പക്ഷേ ,ഇന്നും സന്ധ്യക്ക് വീശുന്ന
അനാദിയില്‍ നിന്നും പുറപെടുന്ന ഇളം കാറ്റ്
പ്രതീക്ഷകളുടെ  ബീജങ്ങളേറി   എന്നെ തഴുകി -
കടന്നു പോകുന്നത് ഒരു ആശ്വാസം ആവുന്നത്  ഞാനറിയുന്നു

അവസ്ഥാന്തരങ്ങള്‍

                                                     അവസ്ഥാന്തരങ്ങള്‍
'എങ്കിലും ഞാന്‍ വിളിച്ചപ്പോള്‍ അവള്‍ വന്നല്ലോ' ആദ്യമായിട്ടാണ് അവളവന്റെ കൂടെ സിനിമക്ക് പോകാമെന്ന് സമ്മതിക്കുന്നത് ഇന്നത്തെ ഏറ്റവും  സന്തോഷവാനായ ആള്‍ താനാണ് എന്ന്  അവനു തോന്നി
സിനിമയിലെ നായിക നായകന്‍മാരോടൊപ്പം അവനും അവളും സ്വപ്ന ലോകത്ത് സഞ്ചാരം തുടങ്ങി അപ്പോഴായിരുന്നു അവന്റെ ഫോണ്‍ റിംഗ് ചെയ്തത് ചേട്ടന്റെ നമ്പര്‍ കണ്ടയുടനെ അവന്‍ ക്ലാസ്സിലാണെന്നു മെസ്സേജ് അയച്ച ഫോണ്‍ സ്വിച്ച് ഓഫ്‌ ചെയ്തു
വയ്കിട്ടു അച്ഛന്റെ മ്ര് തദേഹവുമായി ആംബുലന്‍സില്‍ തിയ്യേട്ടറിനടുതുകൂടി  അവന്‍ കടന്നു പോയി 'ഇന്നത്തെ ദിവസത്തെ ഏറ്റവും ദുഖിതനായി '  

Thursday, November 25, 2010

സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

       സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

ഞാനൊരു വിവര്‍ത്തകന്‍   മാത്രം (ദൈവ സന്ദേശത്തിന്റെ )
ആഴിയില്‍ നിന്ന് ഉയര്‍ന്നു  വന്നവനും
ആഴിയുടെ അടിതട്ടില്‍   ഒളിച്ചവനും
ഒരാള്‍ തന്നെയാണോ എന്നെനിക്കറിയില്ല
കാരണം അത് ദൈവികമാണ്
വായു പ്രഹരമേറ്റ് നിര്‍ത്തം ചെയ്യുന്ന
തളിരിലകള്‍ക്ക്  പോലും അറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ ആശ്വസം നല്‍കിയ കുഷ്ഠ രോഗി-
കള്‍ക് അറിയാം ,അച്ഛനില്ലാതെ എന്നെ
പ്രസവിച്ച അമ്മക്കറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ എന്റെ കടമ ഭംഗിയായി നിര്‍വഹിച്ചു
പക്ഷേ നിങ്ങളെന്നെ ദൈവമാക്കി
"ഇതില്‍ ഞാന്‍ തെറ്റുകാരനല്ല
IT IS NOT SUPPOSED TO HURT ANY RELIGIOUS FAITH ,
WROTE AS PER ISLAMIC BELIVES

സ്വപ്ന ലോകം

            സ്വപ്ന ലോകം

അവളെന്നോട് ചോദിച്ചു "നീ സ്വപ്നം കാണുകയാണോ? " ഞാന്‍ പറഞ്ഞു"അല്ല സ്വപ്നങ്ങള്‍ തുന്നിക്കൂട്ടുകയാണ്ചിതലരിച്ചു ചിന്നിച്ചിതറിയ സ്വപ്നങ്ങള്‍ ഒരുമിച്ചു കൂട്ടി തുന്നിക്കൂട്ടുകയാണ്  ഞാന്‍ "അവള്‍ ചോദിച്ചു "എന്തിനാ ഇപ്പോള്‍ ഇങ്ങനെ ?" ഞാന്‍ പറഞ്ഞു "വില്ക്കാനാണ്  കൂട്ടുകാരി ,ജീവിതവും അതിന്റെ സ്ഥായിയായ വിരസതയും എന്നെ സ്വപ്നങ്ങള്‍ വില്‍ക്കേണ്ട ഗതികേടിലെതിച്ചിരിക്കുന്നു  ","നിന്റെ കയ്യിലുണ്ടോ കുറച്ചു  മധുരമുള്ള സ്വപ്നങ്ങള്‍ കടം തരുവാന്‍ ".

ഡിപ്ലോമ ഇന്‍ മൈന്‍ഡ് റീടിംഗ് ടെക്നോളജി

            ഡിപ്ലോമ  ഇന്‍  മൈന്‍ഡ്  റീടിംഗ്  ടെക്നോളജി

കണ്ണട വെച്ച താടിക്കാരന്‍ ചോദിച്ചു  "എന്താ ഇപ്പോള്‍ പുതിയ കഥകളൊന്നും കാണുന്നില്ലല്ലോ? "
മറുപടിയായി കഥാകൃത്ത് പറഞ്ഞു "മറ്റുള്ളവരുടെ മനസ് റാഞ്ചിയെടുത് കൊണ്ടായിരുന്നു ഞാനിതു വരെ കഥകളെ ഴുതിയിരുന്നത് ഇപ്പോള്‍ അതിനു സാധിക്കുന്നില്ല അതിനു ശ്രമിക്കുമ്പോള്‍ കയ്യില്‍ നിന്നും വഴുതി പോകുന്നത് പോലെ "
കഥാകൃത്ത് തുടര്‍ന്നു.
"മറ്റുള്ളവരുടെ മനസ്സിനെ പൂര്‍ണമായും വായിക്കാന്‍ പഠിപ്പിക്കുന്ന ഒരു പുതിയ കോഴ്സ് അമേരിക്കയില്‍ തുടങ്ങിയിട്ടുണ്ട് പോലും ഇപ്പോള്‍ ഞാനത് പഠിക്കാന്‍ പോവുകയാ .........."
അയ്യോ ഇത്രയും ദൂരെ പോയി പഠിക്കുകയോ?" ഓണ്‍ ലൈനിലോ  തപാലിലോ പഠിച്ചാല്‍ പോരേ ?
"എന്റെ മുന്നില്‍ നില്‍ക്കുന്ന നീ പോലും ഒരു വ്യാജനാണോ? ഒര്‍ജിനല്‍ ആണോ എന്ന് തിരിച്ചറിയാന്‍ പറ്റാത്ത ഈ കാലത്ത് അതിനുള്ള സമയവും ധയ് ര്യവും സമയവും എനിക്കില്ല എന്ന് പറഞ്ഞു  കഥാകൃത്ത് നടന്നു പോയി .....

Wednesday, November 24, 2010

പ്രക്ഷുബ്ധ പ്രക്ഷോഭം

                                                          പ്രക്ഷുബ്ധ പ്രക്ഷോഭം
"ലൈംഗികതയോടുള്ള സങ്കുചിത  മനോഭാവം ഈ ആധുനിക സമൂഹം തൂത്ത്‌ എറിയെണ്ടതുണ്ട് .വിവാഹ സമ്പ്രദായത്തിന്റെ ഊരാക്കുടുക്കുകള്‍ പൊട്ടിച്ചെറിയണം.   ലൈംഗികത ആസ്വദി ക്കപെടാനുള്ളതാണ് അത് കൊണ്ട് തന്നെ സ്ത്രീ വേശ്യലയങ്ങളും ,പുരുഷ വേശ്യലയങ്ങളും നിയമാനുസ്ര്തമാക്കണം . എങ്കില്‍ മാത്രമേ ഈ നാട്ടില്‍ നടക്കുന്ന ലൈംഗികാതിക്രമണങ്ങള്‍ക്ക്‌ ഒരു അറുതി വരികയുള്ളൂ"ആധുനിക ചിന്താഗതിക്കാരനായ സാംസ്‌കാരിക നേതാവ്  പ്രക്ഷുബ്ധതയോട്  കൂടി പറഞ്ഞു നിര്‍ത്തി.
"താങ്കളുടെ ഈ നിലപാട്   സംസ്കാരികാപചയത്തിനിട     വരുത്തുകയില്ലേ ?"  എന്ന പത്രലേഖകന്റെ  ചോദിയത്തിനു ഉത്തരം പറയാതെ കാറിലേക്ക് ഓടി കയറിയ നേതാവ് കാറിലിരുന്നു കൊണ്ടു പറഞ്ഞു "ഇപ്പോള്‍ മറുപടി പറയാന്‍ സമയമില്ല ഉടനെ തന്നെ 'എയിഡ്സ്' ബാധിച്ച അഞ്ചു വയസ്സുകാരന്  സ്കൂളില്‍  പ്രവേശനം  നല്‍കാത്തതിനെതിരെ വമ്പിച്ച പ്രക്ഷോഭ പരിപാടിയുണ്ടെന്ന് പറഞ്ഞു കാര്‍ ഓടിച്ചു പോയി .

Tuesday, November 23, 2010

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........