കഥ ,കവിത

Friday, December 17, 2010

ദൈവത്തെ ആവശ്യമുണ്ട്

ദൈവത്തെ ആവശ്യമുണ്ട്
എല്ലാ ദിവസവും എന്റെ സാഹചര്യങ്ങള്‍ എന്നെകൊണ്ട്‌ ചെയ്യിക്കുന്ന എല്ലാ വ്ര്തികേടുകളും ചെയ്ത് കഴിഞ്ഞതിനു ശേഷം എന്റെ സ്വകാര്യ മുറിയുടെ ഏകാന്തതയിലിരുന്നു പശ്ചാത്തപിച്ചു മടങ്ങാന്‍ എനിക്കൊരു ദൈവത്തെ ആവശ്യമുണ്ട്

Thursday, December 16, 2010

തേട്ടം

                         തേട്ടം
വെളിച്ചമില്ലാത്ത ട്രെയിന്‍ ടോയ് ലെറ്റില്‍ -
എന്റെ മൂത്രം ഒരു ജലരേഖയായ്‌,വെള്ളികമ്പായ്-
ചീറി പായുന്നത് ഞാനനുഭവിച്ചു

തൊട്ടുരുമ്മിയിരുന്ന അര്‍ദ്ധ നഗ്നയായ
വിദേശ സ്ത്രീയില്‍ കാണാത്തത്
വായിച്ച ആഴ്ചപതിപ്പിലെ
വാക്കുകളായി കെട്ടി വരിഞ്ഞപ്പോള്‍ .................
.
തടുക്കാനാവാതെ പൊട്ടിപുറപ്പെട്ട -
ലയിച്ച ചേര്‍ന്ന അമ്ലതയുടെ  കൂടെ 
തുള്ളിതെറിച്ചു   വീഴുന്നിടം 
ദഹിപ്പിച്ചു  കളയുന്നുണ്ടോ  എന്തോ ?

എനിക്ക്  മനസ്സ്സിലാകുന്നിലല്ലോ 
ഇവരുടെ  നന്മതിന്മകളും
ശുഭ്രകാമനകളും  പരിചെദനങ്ങളും
 
നരകമായ്  വന്നെന്നെ  പൊതിഞ്ഞാലും 
സ്വര്‍ഗമായ്ഇട്റെന്നെ  ആവേശിചാലും
ദൈവമേ ..., നിന്നോട്  മാത്രം  തേടുന്നു  ഞാന്‍ -
ഉത്തരം ..........നിന്നോട്  മാത്രം ................

Wednesday, December 15, 2010

രാത്രി

   രാത്രി
ഇരുട്ടിയാലും വാപ്പിച്ചി ടൌണില്‍ നിന്നു സ്കൂള്‍-
വിട്ടെതിയിട്ടില്ലെങ്കില്‍ തോന്നുന്ന,വല്ലാത്ത ഒരു പേടിയായിരുന്നു രാത്രി

ഒളിച്ചു കളിയും ,കള്ളനും പോലീസും കളിച്ചു മതിയാകുന്നതിന്റെ മുന്പ്,-
എന്നും ക്ഷണിക്കാതെതിചെരുമായിരുന്നു  രാത്രി

തീപ്പെട്ടി പടത്തിന്റെയും,ചാടേണ്ട കുളങ്ങളുടെയും,കയറേണ്ട മലകളുടെയും-
കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞാല്‍ മുടിഞ്ഞ ദൈര്‍ഖ്യമായിരുന്നു രാത്രിക്ക്

തൊട്ടപ്പുറത്തെ വീട്ടിലെ അയമൂട്ടിക്ക  മരിച്ചപ്പോള്‍,
അസ്രാഏലിനെ (മരണത്തിന്റെ മാലാഖ )പേടിച്ചു കഴിഞ്ഞിരുന്നു ഒരുപാട് രാത്രികളില്‍

മദ്രസയില്‍ പോയി തുടങ്ങിയപ്പോള്‍, ഖുറാന്‍ ഓതി തുടക്കമിട്ടിരുന്ന രാത്രികളില്‍ -
പാമ്പിനെ പേടിച് പുറത്തിറങ്ങാരില്ലായിരുന്നു     ഞാന്‍

സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍,ചെയ്ത് തീര്‍ത്ത ഹോം വര്‍കുകള്‍ കാണിച്ചു -
ക്ലാസ്സില്‍ ഒന്നാമനാവനുള്ള വെമ്പലുകളില്‍ ഒതുങ്ങി പോയി രാത്രികള്‍

ഡ്രാക്കുള വായിച്ച പകലിന്റെ രാത്രി കക്കൂസിന്റെ  ജനലിലൂടെ-
എത്തിനോക്കി ,മരവിപ്പിച്ചു കളഞ്ഞൂ എന്നെ

മനതാരില്‍ 'അവള്‍ കയറിപ്പറ്റിയത് മുതല്‍ എല്ലാ രാത്രികളും-
ആദ്യത്തെ സ്കൂള്‍ ടൂറിന്റെ  തലേ രാത്രി പോലെയായിരുന്നു
                   'പ്രതീക്ഷ നിര്‍ഭരം,ആകംഷഭരിതം'

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടപ്പോള്‍
ശൂന്യമായിരുന്നു മനസ്സ്, വെറും ശൂന്യം
       'സ്വപ്ന ശൂന്യം,വിരഹസാന്ദ്രം '

കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ ഒരു രാത്രികൊണ്ട്‌-
ഒരു വര്‍ഷത്തെ എങ്ങനെ പഠിച്ചു തീര്‍ക്കാം എന്ന് കണ്ടെത്തി ഞാന്‍

ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ മനോഭാവങ്ങളെയും, ചിന്തകളെയും -
മാറ്റിമറിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി പ്രസംഗിച്ചു നേരം വെളുപ്പിച്ച -
ഹോസ്റ്റല്‍ രാത്രികള്‍ എനിക്ക് മടുത്തിരിക്കുന്നു

ഈ രാത്രി ഞാന്‍, ഫെയ്സ്ബുകിലെയും  എന്റെ ബ്ലോഗിലെയും
കമ്മെന്റ് വീരന്മാരുടെയും, ല്യ്ക് വീരതികളുടെയും
ശ്രദദ ആകര്‍ഷിക്കുവാനായ് പൊട്ടക്കവിത കൊത്തി കുറിക്കുന്നു
                         'ഉറക്കമില്ലാതെ, തളരാതെ' 

'പകലിനെ ഉപജീവന -സമ്പാദനത്തിനുല്ലതാനെന്നും
രാത്രിയെ വിശ്രമതിനുള്ള മറയാണെന്നും  പഠിപ്പിക്കുന്ന -
ദൈവ വചനം പോലും ഓര്‍ക്കാതെ ...........................

എങ്കിലും ,ഇലപടര്‍പ്പിലൂടെ ,മഞ്ഞയായ്‌ ,ചുവപ്പായ്,കറുപ്പായ്-
തെന്നലായ് എന്തോ ഒന്നെന്നെ വാരിപുണരുന്നുണ്ടിപ്പോഴും......
...എന്തോ ഒന്ന് ....................

Tuesday, December 14, 2010

വീണ്ടുവിചാരം

വീണ്ടുവിചാരം
ഒരു മിന്നല്പിണര് പോലെ അവളുടെ മുഖം മിന്നിമറഞ്ഞപ്പോള്‍ അയാള്‍ ബസില്‍ നിന്നു പെട്ടെന്നെഴുന്നേറ്റു ചാടിയിറങ്ങാന്‍ തുടങ്ങി .അവളെ ലക്ഷ്യമാക്കി നടക്കുന്നതിനിടയില്‍ ഓര്‍മ്മകള്‍ അയാളില്‍ അരിച്ചിറങ്ങുവാന്‍ തുടങ്ങി.
രക്ത തിളപ്പിന്റെ അതിസമ്മര്‍ദത്തില്‍പെട്ട് നില കിട്ടാതെ ഒഴുകി നടന്നിരുന്ന കാലം ,koottukarude ആഗ്രഹങ്ങള്‍പോലും  സ്വൊന്തം ആഗ്രഹങ്ങളക്കി മാറ്റി ,തോന്നുന്നതെല്ലാം ചെയ്തു കൂട്ടുന്നതില്‍ ആത്മ സംത്ര്പ്തി കണ്ടെത്തിയിരുന്ന കാലം .
ഒരു തടിച്ച സ്ത്രീയുമായുള്ള ട്രെയിനില്‍ വച്ചുള്ള പരിചയപെടലും ഫോണ്‍ സമ്പര്‍ക്കവുമാണ് അവനെ ആ പെണ്‍കുട്ടിയുടെ കിടപ്പറയിലേക്ക് നയിച്ചത് .കൂട്ടുകാരന്‍ ആദ്യം കണ്ട റൂമിലേക്ക്‌ ചാടിക്കയറി ,അവിടെ പരുങ്ങി നിന്ന അവനോടു കാശു വാങ്ങുന്നതിനിടെ ആ സ്ത്രീ പറഞ്ഞു "പുതിയ പെണ്‍കുട്ടിയാ സൂക്ഷിക്കണം "
മദ്യ ലഹരിയില്‍ അവളുടെ മേല്‍ ചാടി വീണപ്പോഴും രക്തക്കറ പുരണ്ട വസ്ത്രങ്ങളോട് കൂടി ഇറങ്ങി പോരുമ്പോഴും ഒരക്ഷരം പോലും ഉരിയാടാതെ നിന്ന അവളുടെ മുഖം ജ്വലിക്കുന്ന ഒരഗ്നിസ്ഫുലിങ്ങമായി മനസ്സില്‍ പകര്‍തപെട്ടു   കഴിഞ്ഞിരുന്നു .
എട്ട്  വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെയ്തു പോയ തെറ്റിനെ കുറിച്ചോര്‍ത്തു ഒരുപാട് സങ്കടപെട്ടിരുന്ന മുപ്പതുകാരനായ ആ അവിവാഹിതന്‍ തന്റെ മുഖ     ചായയുള്ള എട്ട് വയസ്സുകാരെനെയും അവളെയും ആ റോഡു പണിക്കാരുടെ കൂട്ടത്തില്‍ നിന്നും കൂട്ടികൊണ്ട് നടക്കുവാന്‍  തുടങ്ങി .......................ഈ ഭൂമിയില്‍ നന്മയുടെ നീരുറവ ഇനിയും വറ്റി പോയിട്ടില്ലെന്ന് ഓര്‍മിപിച്ചു   കൊണ്ടു.............

Friday, December 10, 2010

ഒരു കഥ

     ഒരു കഥ
ഇന്നെനിക്കു രണ്ടു കഥകളാണ് എനിക്ക് നിങ്ങളോട് പറയുവാനുള്ളത് അതില്‍ ഒന്നാമത്തെ കഥ ഒരു പൂവിനെ കുറിച്ചാണ്
ആ പൂവിനു ഒരു പ്രത്യേക ഗന്ധമായിരുന്നു ചിലര്‍ക് വളരെയധികം ഇഷ്ടപെടും  എന്നാല്‍ മാറ്റു ചിലര്‍ക്ക് തീരെ ഇഷ്ടപെടില്ല വേറെ  ഒരു പൂന്തോട്ടത്തിലും
അത്തരത്തിലുള്ള ഒരു പൂവ് ആരും കണ്ടിരുന്നില്ല തിരിച്ചറിയുവാനാകാത്ത ഗന്ധമുളളതിനാലാവാം ചിത്ര ശലഭങ്ങള്‍ ആ പൂവില്‍ പരാഗണം നടത്തുവാന്‍ പേടിച്ചു .എങ്കിലും സൂര്യ പ്രഭയില്‍ വെട്ടിതിളങ്ങുമായിരുന്നു ആ പൂവ്. ആര്‍ക്കും തന്നെ അറിയാത്ത പേരുള്ള ഒരു ചെടിയില്‍ ആ പൂവ് ഈ ഭൂമിയില്‍ കുറെ കാലം പുഷ്പിച്ചു നിന്നു. സംശയങ്ങള്‍ ബാക്കിയാക്കി കൊഴിഞ്ഞു വീണു .
രണ്ടാമത്തെ കഥ ആ പൂവ് വിരിഞ്ഞ ചെടിയെ പറ്റിയാണ് ഇത് വരെ ആര്‍ക്കും അറിയാത്ത ആ ചെടിയെ പറ്റി എനിക്കറിയാം പക്ഷേ.....................
മുള്ളില്ലാത്ത ചെടിയയത് കൊണ്ട് ,ആ ചെടിയുടെ പൂവില്‍ നിന്നും തേന്‍ നുകരാന്‍ വരുന്ന വണ്ടുകളുടെ കുത്തിനെ പേടിയുള്ളത് കൊണ്ട് ,ഇനി മൂന്നാമതൊരു കഥ നിങ്ങളോട് പറയുവാന്‍ ആഗ്രഹമുള്ളത്‌  കൊണ്ട് തത്കാലം ഞാനത് പറയുന്നില്ല ..
ആ ചെടിയുടെ രഹസ്യം നിങ്ങളോട് പറയുവാന്‍ പറ്റാത്തതിലുള്ള ദുഖം പേറിക്കൊണ്ട്  ...........................
മനസാക്ഷിക്കുത്ത് സഹിച്ചു കൊണ്ട് ഞാനും ആ രഹസ്യവും വിസ്മ്ര്‍തിയില്‍ ലയിച്ചോട്ടെ..........,പ്ലീസ് .........     

Thursday, December 9, 2010

ഹായ്............... ഒരു മിനിറ്റ്.................

  ഹായ്............... ഒരു മിനിറ്റ്.................
ഞാന്‍ പറയുന്ന  എല്ലാ  കളവുകളും സമൂഹത്തിനു മുന്നില്‍ ന്യായീകരിച്ചു എന്നാല്‍ കിടപ്പറയില്‍ തിരുത്തുവാന്‍ ശ്രമിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
എന്റെ എല്ലാ കൊള്ളരുതായ്മകളും മനസ്സിലാക്കിയ ,എന്റെ പല വ്ര്തികെടുകള്‍ക്കും മനസ്സില്ലാ മനസ്സോടുകൂടിയെങ്കിലും കൂട്ട് നില്‍കുന്നവളയിരുന്നു എന്റെ ഭാര്യ .
എന്റെ മക്ക്കളെ എന്നെക്കാളും സ്നേഹിച്ചു പരിപാലിക്കുന്നവളായിരുന്നു എന്റെ ഭാര്യ .
പക്ഷേ ഇന്നവള്‍ ഒരു കുറിപ്പ് എഴുതി വെച്ച് വീട്ടില്‍ നിന്നിറങ്ങി പോയിരിക്കുന്നു .കുറിപ്പിലവള്‍  എന്നോടിങ്ങനെ പറഞ്ഞു
"എന്നെ കോവര്‍ കഴുതകളുടെ കൂട്ടത്തില്‍ പെടുത്തിയെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി ,നിങ്ങള്‍ക്കു പറ്റിയ വേറെ ഒരു വിഡ്ഢി കൂശ്മാണ്ട്തെ  തിരയാന്‍ ആരംഭിച്ചു കൊള്ളൂ"
അത് കൊണ്ട് ഞാനിന്നു വിഭാര്യനായി കഴിയുന്നു താത്പര്യമുള്ള 'ബുദ്ധിയുള്ള' വിഡ്ഢി കൂശ്മാണ്ടങ്ങള്‍ക്ക്  സ്വാഗതം
(NB;ഞാനിപ്പോ ആളാകെ മാറിയിട്ടുണ്ട് ഒരു ഭയങ്കര ചേഞ്ച്‌ )

നാടോടികള്‍

   നാടോടികള്‍
പൊടുന്നെനെ ആയിരുന്നു ആള്‍ക്കൂട്ടം ഒരു ജനാവലി ആയി മാറിയത് .ബസ്‌ സ്റ്റാന്റിന്റെ തെക്കേ മൂലയില്‍ രൂപം കൊണ്ട മനുഷ്യ സഞ്ചയത്തിന് ഒത്ത നടുക്ക്  നിന്നു കൊണ്ടായിരുന്നു ആസ്ത്രീ ആര്‍ത്തട്ടഹസിച്ചിരുന്നത് "ദേ ഇവള്‍ തന്നെയാ ബസില്‍ എന്റെ പിറകില്‍ നിന്നിരുന്നത് .ഇവള്‍,ഇവളാ  എന്റെ മാല അഴിച്ചെടുത്തത് ആ മാല അവളുടെ കയ്യില്‍ കാണും .ആരെങ്കിലും അതൊന്നു വാങ്ങി തരൂ "മെലിഞ്ഞു എല്ലിന്‍ കൂടായി മാറിയ ഒരു കൈകുഞ്ഞിനെ ഒരു തോളിലും തന്റെ മുഷിഞ്ഞു നാറിയ വസ്ത്രങ്ങളടങ്ങിയ ഭാണ്‍ഡക്കെട്ട് മറ്റേ തോളിലുമിട്ടു ആ നാടോടി സ്ത്രീ നിസ്സഹായയായി, പേടിച്ചരണ്ട ഒരു ഇര വേട്ടക്കാരന്റെ മുന്നില്‍ പെട്ട പോലെ ആ ആള്‍ക്കൂട്ടത്തില്‍  പതുങ്ങി നിന്നു .
ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ അവളുടെ  ഭാണ്‍ഡക്കെട്ട് പിടിച്ചു വാങ്ങി  നിലത്തേക്ക് ചൊരിഞ്ഞു.അത് മുഴുവന്‍ തിരഞ്ഞു നിരാശരായ ജനങ്ങള്‍ അവളെ  ചുഴിഞ്ഞു നോക്കുവാന്‍ തുടങ്ങി ആരോ ഒരാള്‍ പറഞ്ഞു "അതവിടെ കാണും " പണ്ട് ബഷീറിനോട്‌ പറഞ്ഞ പോലെ ഒരമ്പതു പേര്‍ എറ്റു പറഞ്ഞു "ആ അതവിടെ കാണും "
ബലിഷ്ടമായ കൈകള്‍ വന്നു അവളുടെ മാറിടത്തിലും മടിക്കുത്തിലും വന്നു പതിക്കുമ്പോള്‍ ,ഒരു കണ്ണ് പോലും ആ പ്രവര്‍ത്തിയെ വെറുത്തില്ല ,ഒരു നാവു പോലും അതിനെതിര ശബ്ദമുയര്‍ത്തിയില്ല  'കൌരവ സഭയില്‍ പണ്ട് പാഞ്ചാലിക്കു നോക്കുവാന്‍ കണ്ണുകള്‍ പത്തുണ്ടായിരുന്നു'
അപ്പോഴും ഉയര്‍ന്നു  താന്നു കൊണ്ടിരിക്കുന്ന കൈകള്‍ തനിക്കവകാശപെട്ട പാലിന് വേണ്ടിയാണെന്ന് കരുതി ആ കൊച്ചു കുഞ്ഞു കരഞ്ഞു കൊണ്ടിരുന്നു..................
............................... . 

Wednesday, December 8, 2010

ചോദ്യോത്തരം

               ചോദ്യോത്തരം
പരീക്ഷകളുടെയും പരീക്ഷണങ്ങളുടെയും കാലഘട്ടത്തില്‍ ഞാന്‍ അവളോട്‌ ചോദിച്ചു "എന്റെതാവുമോ?"അവള്‍ പറഞ്ഞു "ഇത് അതിനുള്ള സമയമല്ല" പ്രതീക്ഷയുടെയും പ്രത്യുത്തരതിന്റെയും നാളുകളില്‍ എന്റെ ചോദിയം കേള്‍ക്കാന്‍ അവള്‍ കാത്തു നിന്നില്ല .പ്രായവും പ്രണയവും തളര്‍ന്നപ്പോള്‍ ഞാന്‍ പ്രതികാരത്തിന്റെയും പ്രലോഭനങ്ങളുടെയും വഴിലായിരുന്നു അത് കൊണ്ട്‌ ഞാനവളോടു പറഞ്ഞു "നിനക്കു പോകാം ".

Tuesday, December 7, 2010

ഓട്ടുപാത്രം

      ഓട്ടുപാത്രം
സായം സന്ധ്യയുടെ ഇളം കാറ്റ് ഏറ്റു ബീച്ചില്‍ തോളോട് തോള്‍ മുട്ടിയിരുമ്മി ഇരുന്നു കൊണ്ട് സ്വപ്ന ജീവിയായ കാമുകി കാമുകനോട് ചോദിച്ചു "എന്റെ മനസ്സിലെന്താണെന്ന് പറയാമോ?"അവന്‍ പറഞ്ഞു "നീ ലോകത്ത് മറ്റ് ആരെക്കാളുമധികം
സ്നേഹിക്കപെടണം "ഹൃദയത്തില്‍ നിന്നു പുറപ്പെട്ട പുഞ്ചിരി അവളുടെ മുഖ സൌന്ദര്യത്തിന്റെ മാറ്റു കൂട്ടി ജീവിത യഥാര്‍ത്യങ്ങളോട് പടവെട്ടി കൊണ്ടിരിക്കുന്ന കാമുകന്‍ തിരിച്ച അതേ ചോദ്യം   ചോദിച്ചു അവള്‍ മുമ്പ് കണ്ട സിനിമകളിലെ കാണാപാടമായി കഴിഞ്ഞ ഡയലോഗുകള്‍ ഉരുവിടാന്‍ തുടങ്ങി കാമുകന്‍ എഴുന്നേറ്റു നടന്നു നീങ്ങവേ അവളോട്‌ വിളിച്ചു പറഞ്ഞു "നിന്റെ വീടിലെ അടുക്കളയില്‍ വെണ്ണീര്  സൂക്ഷിക്കുന്ന,ക്ലാവ് പിടിച്ച ആ പഴയ ഓട്ടുപാത്രമില്ലേ  ആ ഓട്ടുപാത്രം പോലെയാണ് എന്റെ മനസ് "സ്വപ്ന ലോകത്ത് നിന്നും പെട്ടന്നാരോ തള്ളി വിട്ട പോലെ കാമുകി എഴുന്നേറ്റു നടക്കുവാന്‍ തുടങ്ങി കാമുകന്റെ പിന്നാലെ ................,

Monday, December 6, 2010

വന്മരങ്ങള്‍

                                                               വന്മരങ്ങള്‍
'വന്മരങ്ങള്‍ കടപുഴകി വീണിരിക്കുന്നു ' നാടിനെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത‍ കേട്ടാണ് എല്ലാവരും ഉറക്കമെഴുന്നേറ്റത്.
എല്ലാവരും വീണു കിടക്കുന്ന മരങ്ങളുടെ അടുത്തേക്ക് ഓടി
"അതെങ്ങനെയാ?ഇന്നലെ പേമാരിയോ,വെള്ളപൊക്കമോ  കൊടുങ്കാറ്റോ ഒന്നും തന്നെ ഉണ്ടായിരുന്നില്ലല്ലോ വന്‍ മരങ്ങള്‍ നിലം പതിക്കാന്‍ "അവര്‍ പരസ്പരം ചോദിച്ചു കൊണ്ടിരുന്നു
മരങ്ങളുടെ വേരിനടിയിലേക്ക് പരിശോടിക്കുവനെത്തിയ അവരെ കാത്തുഒരു പട്ടം ചിതല്‍ പുറ്റുകള്‍   ചിരിച്ചു കൊണ്ട് നില്പുണ്ടായിരുന്നു ..........

വിപ്ലവവും പ്രണയവും

  വിപ്ലവവും പ്രണയവും ബലികുടീരങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നിന്നു
മന്ദീഭവിച്ച ശ്വാസോച്ചാസത്തോടെ ..........
വിപ്ലവവും പ്രണയവും വേര്‍പിരിയാത്ത
ആത്മ ശത്രുക്കളാണെന്ന് അവര്‍ എന്നോടു
പറയുന്നുണ്ടായിരുന്നു
എന്റെ പ്രണയമേ...................
എന്റെ വിപ്ലവമേ....................
കവിതയാണ് നിങ്ങളെയെനിക്ക്
നേടിത്തന്നതും നിലനിര്‍ത്തിയതും
കലാലയങ്ങളുടെ ചുവരുകള്‍കിടയില്‍
ഒരുപാടു മുഴങ്ങിക്കേട്ട-
പ്രണയവും വിപ്ലവവും (ശത്രുക്കള്‍ എങ്കിലും )
ഒഴുകി പരക്കട്ടെ കവിതകളിലൂടെ .......
നിങ്ങളുടെ ഓര്‍മകളിലൂടെ ....
'കാരണം ഞാനും കവിതയും ,നിങ്ങളെയും
നിങ്ങളുടെ പ്രണയത്തെയും വിപ്ലവതെയും ഒരുപാടിഷ്ടപെടുന്നു '

കുറ്റ സമ്മതം

          കുറ്റ സമ്മതം
കോടതി മുറിയിലുണ്ടായിരുന്നവര്‍  എല്ലാവരും തന്നെ അയാളെ വളരെയധികം വെറുപ്പോട് കൂടി നോക്കി നിന്നു .
ന്യായാധിപന്‍  ചോദിച്ചു "സ്വന്തം കൂട്ടുകാരനെ കഴുത്ത്‌ കൊന്നതിനു താങ്കള്ക് എന്തെങ്കിലും കാരണം  ബോധിപ്പിക്കുവാനുണ്ടോ?
കഥാകൃത്തായ  പ്രതി പറഞ്ഞു തുടങ്ങി "സര്‍ ഞാന്‍ ഒരുപാടു കഥകെളെഴുതിയിട്ടുണ്ട്  ,സമൂഹത്തെ ചിന്തിപ്പിച്ചിട്ടുണ്ട് .ഞാന്‍ എന്റെ  കഥകെളെഴുതിയിരുന്നത് ഒരു പ്രത്യേക തരാം മഷി ക്കൂട്ട് കൊണ്ടായിരുന്നു . ജീവിതാനുഭവങ്ങളും, ഭാവനയും,സമാസമം ചേര്‍ത്ത് രക്തത്തില്‍ മുക്കിയായിരുന്നു ഞാന്‍ എഴുതിയിരുന്നത് എന്റെ രക്തവും അനുഭവങ്ങളും ഇനിയും ഉപയോഗിച്ചാല്‍ ഇനി ഞാന്‍ ജീവിച്ചിരിക്കില്ല പക്ഷേ എനിക്കിനിയും എഴുതണമായിരുന്നു അത് കൊണ്ടാണ് സര്‍,അത് കൊണ്ടാണ് ഞാനെന്റെ കൂട്ടുകാരെന്റെ  ചങ്ക് പിളര്‍ന്നത് "
അയാളുടെ വാക്കുകള്‍ കോടതി മുറിയിലാകെ മുഴങ്ങി കൊണ്ടിരുന്നു .

ആഗോളവത്കരണം

                                                     ആഗോളവത്കരണം
പണ്ട് അച്ഛന്റെ കൈ പിടിച്ചു ഈ തെരുവിലുടെ നടക്കുമ്പോള്‍ ഞാന്‍ ആലോചിച്ചിരുന്നു എന്നാണെനിക്കു   നെഞ്ചും വിരിച്ചു  ഒറ്റയ്ക്ക്  ഇതിലെ നടക്കുവാന്‍ സാധിക്കുക പൊതു നിരത്തിലെ കുഴല്‍ കിണറില്‍ നിന്നും അച്ഛന്‍ വെള്ളമടിച്ചു തരുമ്പോള്‍ അത് പോലെ ചെയ്യുവാന്‍ ഞാനും ആഗ്രഹിച്ചിരുന്നു അച്ഛന്‍ സ്വന്തം സ്ഥലത്തെ ക്ര്ഷി നനയ്ക്കുമ്പോള്‍ ഇതെല്ലം ഒറ്റയ്ക്ക് ചെയ്യുന്നതിനെ പറ്റി ഞാന്‍ ചിന്തിച്ചിരുന്നു
പക്ഷേ ഇന്ന് ഞാന്‍ 'പലവിധ കരാറുകളുടെ താഡനങ്ങള്‍'  ഏറ്റു ഈ തെരുവിലൂടെ ഓടികൊണ്ടിരിക്കുകയാണ് ,അവര്‍ ഒഴിച്ച് തരുന്ന വെള്ളം കുടിച് ദാഹം ശമിപ്പിക്കുകയാണ് ,അവരുടെ സ്ഥലത്ത് അവര്‍ക്ക് വേണ്ടി ക്രിഷി ഇറക്കി കൊണ്ടിരിക്കുകയാണ് ,പുതിയ ഒരു ലോകം സ്വപ്നം കണ്ട് കൊണ്ട് ......................

Sunday, December 5, 2010

ഏകോദര സാഹോദര്യം

                                                     ഏകോദര   സാഹോദര്യംഅയാള്‍ കാട്ടിലേക്കുള്ള വഴില്‍ കൂടെ ധ്ര്‍തിയില്‍ നടന്നു പോവുകയായിരുന്നു അപ്പോഴാണ് മത സൊഹാര്‍ദ യോഗം കഴിഞ്ഞു ഫാദെറും ,മുസ്ലിയാരും ,സ്വാമിയും എതിരെ വന്നത്
തികഞ്ഞ ഈശ് ശര   വിശ്വാസിയായ അയാളോട് മൂവരും ഒരേ സ്വരത്തില്‍ ചോദിച്ചു "എങ്ങോട്ടാ?" അയാള്‍ പറഞ്ഞു "കട്ടില്‍ വന്ന പുതിയ മന്ത്രവാദി മനസ് വായിക്കാന്‍ പഠിക്കുന്ന വിദ്യ പറഞ്ഞു കൊടുക്കുന്നുണ്ടെന്നു എനിക്ക് സ്വപ്ന ദര്‍ശനം ലഭിച്ചു ഞാനാ വിദ്യ പഠിക്കാന്‍ പോവുകയാ "
ടപ്പേ ടപ്പേ ടപ്പേ , ബലിഷ്ടമായ  ആറ് കരങ്ങള്‍  അയാളുടെ ദേഹത്തെ വരിഞ്ഞു മുറുക്കി ,അയാളുടെ മരണവെപ്രാളം പുരോഹിതന്‍ മാരുടെ തൂവെള്ള വസ്ത്രത്തിന്റെ മിന്നിതിളപ്പില്‍ അലിഞ്ഞു പോയി ,

നിര്‍ബാധ പതനo

          നിര്‍ബാധ   പതനo 
അവളെ കണ്ടത് മുതല്‍ പ്രണയ ലഹരിയില്‍
എല്ലാം മറന്നു അവന്‍ യാത്ര ചെയ്യുവാന്‍ തുടങ്ങി
കാടിന്റെ നിശബ്ദപ്രണയവും ,
പുഴകളുടെ ഒഴുകുന്ന പ്രണയവും
കടലിന്റെ ഇരമ്പുന്ന പ്രണയവും ആസ്വദിച്ചു
കിളികളുടെ പ്രണയ ഗീതികകള്‍ ഏറ്റു പാടി 
അവന്‍ യാത്ര തുടര്‍ന്നു
പ്രണയ ദൂതുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന  മേഘ ലോകവും,
പ്രണയ വല്ലരികള്‍ പൂത്തുലഞ്ഞു നില്ക്ക്കുന്ന നക്ഷത്ര ലോകവും പിന്നിട്ടു
സ്വര്‍ഗത്തില്‍ പ്രണയിതാക്കള്‍ക്ക് മാത്രമുള്ള ഉദ്യാന കവാടത്തിലെത്തി പക്ഷേ .
കവല്‍മലഖ അവനെ പിടിച്ചൊരു തള്ളു കൊടുത്തു
എന്നിട്ട് പറഞ്ഞു "ഇവിടെ ONE SIDE LOVERS ഇന് പ്രവേശനമില്ല"
തള്ളിന്റെ ആഘാതത്തില്‍ കാറ്റഴിച്ചുവിട്ട ബലൂണിനെ  പോലെ
നിര്‍ബാധം അവന്‍ ഭൂമിയിലേക്ക്  പതിച്ചു കൊണ്ടിരുന്നു   

Saturday, December 4, 2010

ഒരു പ്രണയ ഭംഗത്തിന്റെ ബാക്കി പത്രം

          ഒരു പ്രണയ ഭംഗത്തിന്റെ ബാക്കി പത്രം
31/5/08 തിങ്കള്‍
ഒരിക്കല്‍ക്കൂടി ഞാന്‍ കെട്ടിപിടിച്ചോട്ടെ എന്റെ തലയിണയെ..............ഇതോരപെക്
ഷയാണ് ,ഇനിയൊരിക്കലും സ്വൊന്തം ആവില്ലെന്നുറപ്പായിട്ടും ................
വര്‍ഷങ്ങള്‍ക്കു മുമ്പ് എല്ലാ രാത്രികളിലും ശ്വാസം മുട്ടുവോളം ബലത്തില്‍ തലയിണയെ കെട്ടിപിടിച്ചു കൊണ്ടായിരുന്നു ഞാനുറക്കത്തിലേക്ക്  വഴുതി വീണിരുന്നത് ............അന്നൊന്നും ഞാന്‍ അതിനു നിന്നോട് സമ്മതം ചോദിച്ചിട്ടുണ്ടായിരുന്നില്ല അതിന്റെ ആവശ്യകത എനിക്ക് തോന്നിയിട്ടുണ്ടായിരുന്നില്ല
പക്ഷേ ഇന്ന് ,
എന്റെ ഹൃദയമിടിപ്പിനനുസരിച്ചു ദൈര്‍ഖ്യം മാറികൊണ്ടിരിക്കുന്ന തരംഗങ്ങള്‍ നിന്നിലെത്തുമെന്നു ഞാന്‍ പ്രതീക്ഷിക്കുന്നു (അതാണെന്റെ കേട്ടറിവ് )

തിരിച്ചെത്തുന്ന  തരങ്ങങ്ങളില്‍ നിന്റെ സമ്മതമോ വിസമ്മതമോ എന്നു എനിക്കറിയില്ല ,രണ്ടാണെങ്കിലും ഇന്ന് ഞാനത് കാത്തു നില്‍ക്കുന്നില്ല  അതിന്റെ ആവശ്യകത എനിക്ക്തോന്നുന്നില്ല .
ഞാന്‍ ഉറങ്ങിക്കോട്ടെ , ശ്വാസം മുട്ടുവോളം ബലത്തില്‍ നിന്നെ കെട്ടി പിടിച്ചു കൊണ്ടു ......................... ശ്വാശ്വതമായി .........................ഒരു പൊന്‍ പുലരി സ്വപ്നം കാണാതെ ..............................

തിരിച്ചറിവ്

        തിരിച്ചറിവ്
അരുണ കിരണങ്ങളുടെ തലോടെല്‍ ഏറ്റു
വിത്തുകള്‍ക്കുള്ളില്‍ നിന്നും ഞാനും നീയും പുറത്ത് വന്നു
വെള്ളവും വളവും താനെ വന്നു പതിച്ചപ്പോള്‍ നമ്മള്‍ വളര്‍ന്നു
ഞാന്‍ എന്നെയും നീ നിന്നെയും നമ്മള്‍ നമ്മളെയും അറിയാതെ ..........
ഞാന്‍ പടര്‍ന്നു കയറിയ ചില്ലയും
നീ പടര്‍ന്നു കയറിയ ചില്ലയും വത്യസ്തങ്ങളായിരുന്നു
പടര്‍ന്നു കയറിയ ചില്ലകളില്‍ നിന്നും പടര്‍ന്നു
പന്തലിച്ചു നമ്മള്‍ കണ്ടുമുട്ടി
'ഒടുക്കം ഞാന്‍ എന്നിലെ എന്നെയും നീ നിന്നിലെ നിന്നെയും
കണ്ടെത്തി പക്ഷേ അപ്പോഴേക്കും .......
നമ്മള്‍ പടര്‍ന്നു കയറിയ വടവ്ര്‍ക്ഷതിന്റെ
കടക്കല്‍ കോടാലി വെക്കപെട്ടിരുന്നു

Friday, December 3, 2010

ചിന്താ ഭാരം

       
                                                                      ചിന്താ ഭാരം
മരവിച്ച മനസ്സോടുകൂടി എയര്‍പോര്‍ട്ടിനകത്തെ ശീതളിമയിലൂടെ മുന്നോട്ട് നീങ്ങി കൊണ്ടിരിക്കുമ്പോഴും അയാള്‍ ചിന്തി   ക്കാതിരുന്നില്ല 'എല്ലാം പെട്ടന്ന് ആയിപോയില്ലേ ?' "ഇല്ല "എല്ലാം മറന്നു ജീവന് തുല്യം അവളെ സ്നേഹിച്ചത് തന്നെയാണ് തന്റെ തെറ്റ് അയാള്‍ സ്വയം ആശ്വസിച്ചു കൊണ്ടിരുന്നു
"സര്‍ പത്തു കിലോ അധിക ലഗേജിനു നികുതി കെട്ടണമെന്ന് എയര്‍ പോര്‍ട്ട്‌ ഉദ്യോഗസ്ഥന്‍ പറഞ്ഞപ്പോള്‍ എന്റെ മനസ്സില്‍ ഞാന്‍ കൊണ്ട് പോകുന്ന അമിത ചിന്താ ഭാരത്തിനു താന്‍ നികുതിയൊന്നും ചോദിക്കില്ലല്ലോ എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് അയാള്‍ മുന്നോട്ടു നdaന്ന് നീങ്ങി