കഥ ,കവിത

Friday, September 23, 2011

കൊടും ഭീകരന്‍

                                                   കൊടും ഭീകരന്‍ 
മാര്‍ക്കറ്റില്‍ നിന്നും കിട്ടിയ ഒരു മാങ്ങ മടിക്കുത്തിലൊളിപ്പിച്ചു കൊണ്ടു അയാള്‍ അമ്പലക്കുളത്തിനടുതേക്ക്  നീങ്ങി .അതൊന്നു കഴുകി കഴിക്കുകയായിരുന്നു ഉദ്ദേശം. സൂര്യ ഭഗവാന്റെ  ദാക്ഷിണിയമില്ലായ്മ  കൊണ്ടാവാം രണ്ടു ദിവസമായി ആഹാരം കഴിക്കാതിരുന്ന അയാള്‍ കല്‍പടവില്‍ തളര്‍ന്നു വീണു.
ഒരു വലിയ തര്‍ക്കം  കേട്ട് കോണ്ടാണയാള്‍ മയക്കത്തില്‍ നിന്നുണര്‍ന്നത് .ആരോ വിളിച്ചു പറഞ്ഞു "അയാളുടെ മടിക്കുത്തില്‍ ബോംബാണ് ആരും അടുക്കേണ്ട "ഷേവ് ചെയ്യാന്‍ കാശില്ലാതെ നീണ്ടു വളര്‍ന്ന താടി ചൂണ്ടിക്കൊണ്ടൊരാള്‍  പറഞ്ഞു   "ഇയാള്‍ അമ്പലം തകര്‍ക്കാന്‍ വന്ന മുസ്ലിം ഭീകരനാണ്"ഇതിനെ എതിര്‍ത്ത് കൊണ്ടു മറ്റൊരാള്‍ പറഞ്ഞു "ഇയാള്‍ മലെഗാവില്‍ നിന്നു  രക്ഷപെട്ട് വന്ന ഹിന്ദു ഭീകരനാണ് " അപ്പോള്‍ വേറെ ഒരു വിദ്വാന്‍ പറഞ്ഞു "നമുക്ക് സംശയം തീര്‍ത്തേക്കാം" അപ്പോള്‍ കുറെ പേര്‍ ഏറ്റു പറഞ്ഞു "ശരി ഇയാള്‍ ഹിന്ദുവോ അതോ മുസ്ലിമോ എന്നു നമുക്ക് തുണിയുരിഞ്ഞു പരിശോധിക്കാം " അപ്പോള്‍ മറ്റൊരാള്‍ പറഞ്ഞു "പാടില്ല അത് മനുഷ്യാവകാശ ലംഘനമാണ്"
തര്‍ക്കം ഇങ്ങനെ കൊടിമ്പിരി കൊള്ളവേ അയാള്‍ പതുക്കെ കുളത്തിന്റെ കല്‍ പടവുകളിലേക്ക് നൂണ്ടിറങ്ങി. ആരോ വിളിച്ചു പറഞ്ഞതനുസരിച്ച് അവിടെയെത്തിയ പോലീസ് അയാളെ വലിച്ചിഴച്   കൊണ്ടു  പോവ്മ്പോഴും ആര്‍ത്തിയോടു കൂടി കഴിച്ച മാങ്ങയുടെ നീര് അയാളുടെ കവിളില്‍ കൂടെ ഒലിച്ചു ചാടുന്നുണ്ടായിരുന്നു.........   

Thursday, September 1, 2011

നെല്ലും പതിരും

 നെല്ലും   പതിരും
ഉപ്പ ഗള്‍ഫില്‍ നിന്ന് വന്നപ്പോള്‍ അവനു സമ്മാനമായി കൊടുത്തത് ഒരു ബ്ലാക്ക്ബെറി ഫോണായിരുന്നു

ഇപ്പോള്‍ അവന്റെ സുഹൃത്ത് വലയത്തിന്റെ വ്യാപ്തി കൂടിയിരിക്കുന്നു ,പുതിയ കൂട്ടുകാരും ...........
പണം തികയാതെ വന്നു പുതിയ ജീവിതരീതിക്ക് അപ്പോള്‍ പുതിയ കൂട്ടുകാരാണ്‌ പറഞ്ഞത് "ഡാ നീ കുറച്ച ഫോട്ടോസ് ഒപ്പിച്ചു കൊണ്ട് വാടാ പണം നമുക്കൊപ്പിക്കം"
ക്ലാസ്സിലെ സഹപാടികളുടെ ശരീരത്തിന്റെ നിമ്നോന്നതികളില്‍ നിന്നും അധ്യപികയുടെ  മാറിടതിലേക്ക് വരെ അവന്റെ ക്യാമറ ലക്ഷ്യം തേടി അലഞ്ഞു
ഇക്കഴിഞ്ഞ പെരുന്നാളിന് കൂട്ടുകാരെല്ലാം വീട്ടില്‍ വന്നിരുന്നു പെരുന്നാള്‍ തകര്‍ത്ത് ആകോഷിച്  അവര്‍ മടങ്ങി
രാത്രിയില്‍ തന്റെ സ്ഥിരം സൈറ്റ്കളിലേക്ക് ഊളിയിട്ട അവന്‍ ന്യൂ ഉപ്ലോട്സില്‍ ഉമ്മയുടെയും പെങ്ങളുടെയും മുഖം കണ്ടു ഞെട്ടിത്തരിച്ചു നിന്നു ഉമ്മമാര്‍  അധ്യാപികമാരാനെന്നും സഹപാഠികള്‍ സഹോദരിമാരണെന്നും തിരിച്ചറിയാതെ ...................................