കഥ ,കവിത

Wednesday, July 27, 2011

കഥയുടെ താളം

    കഥയുടെ താളം


ഏദന്‍ തോട്ടത്തില്‍ ആദി താളം  പിശാച്
തെറ്റിച്ചത് കൊണ്ട് ഈ
ഭൂമിയില്‍ ഞാനുണ്ടായി
ഞാനുണ്ടായപ്പോള്‍ നീയുമുണ്ടായി .........
.ഞാനും നീയും ഉണ്ടായപ്പോള്‍ 
നമ്മളുണ്ടായി .............
കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി .....
കഥ അനുസ്വയൂതം തുടര്‍ന്ന്
കൊണ്ടിരിക്കുന്നു ............
താളനിബദ്ദമായി തന്നെ .........
പഴയ തെറ്റ്  ഒരു
അലങ്കാരമാക്കികൊണ്ട് .......

Saturday, July 23, 2011

ഇന്നത്തെ കഥ 

ഇന്നത്തെ കഥ 
അവള്‍ എന്നോട് ചോദിച്ചു'ഇന്നെനിക്കൊരു കഥ എഴുതി തരാമോ?' ഞാന്‍ കഥ എഴുതാന്‍ വേണ്ടിയിരുന്നു പക്ഷേ മനസ്സില്‍ ഒന്നും വന്നില്ല .ഞാനെന്റെ മുന്നിലിരിക്കുന്ന ചെറുപ്പക്കാരനോട്‌ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ' ചോദ്യം കേട്ടെ പാട് അവനെന്റെ നേരെ ചാടി വീണു എന്റെ കഥ എഴുതാന്‍ നീയാരാ എന്ന് ചോദിച്ചു കൊണ്ട് എന്നെ രൂക്ഷമായിട്ടോന്നു നോക്കി വിരണ്ടു പോയ ഞാന്‍ തൊട്ടപ്പുറത് ഇരുന്ന മുടി നീട്ടി വളര്‍ത്തിയ ചെറുപ്പക്കാരനോട്ചോദിച്ചു തന്റെ ജീവിതം ഒരു കഥാപത്രമാവുന്നത് തനിക്കിഷ്ടമല്ല എന്നാല്‍ എഴുതപ്പെട്ട കഥാപാത്രങ്ങളായി ജീവിക്കുവാനാണ് തനിക്കിഷ്ടം എന്നു അദദേഹം മറുപടി പറഞ്ഞു
നിരാശനായ ഞാന്‍ വെളുത് മെലിഞ്ഞ പെണ്‍കുട്ടിയോട് ചോദിച്ചു 'അയ്യോ എനിക്ക് പേടിയാ ഞാനിതെന്റെ അച്ഛനോട് പറഞ്ഞു കൊടുക്കും 'ഇതായിരുന്നു അവളുടെ മറുപടി

അവസാനശ്രമാമെന്ന്ന നിലക്ക് ഞാന്‍ മുന്നിലിരിക്കുന്ന തടിച്ച പെണ്‍കുട്ടിയോട് ചോദിച്ചു'നിനക്കെന്റെ കഥാ- പത്രമാവാന്‍ പറ്റുമോ?'
'എനിക്ക് സമ്മതമാ പക്ഷേ വീട്ടില്‍ ചോദിക്കണം ഇതായിരുന്നു അവളുടെ മറുപടി
എനിക്കാവശ്യം ഇന്നത്തെ കഥ ആയിരുന്നു കാത്തിരിക്കാന്‍ സമയം ഉണ്ടായിരുന്നില്ല ഒടുക്കം ഞാന്‍ എന്റെ മനസ്സിനോട് തന്നെ ചോദിച്ചു 'ഞാന്‍ നിന്റെ കഥ എഴുതിക്കോട്ടെ ? മനസില്ലാമനസ്സോടെ ഞാന്‍ സമ്മതിച്ചു
ഞാന്‍ എഴുതി എഴുതിയത് വായിച്ചു ചുരുളന്‍ മുടിക്കാരനും, മുടി നീട്ടി വളര്‍ത്തിയവനും,വെളുത്തവളും,തടിച്ചവളും,എന്നോട് കഥ എഴുതി തരാന്‍ ആവ്ശ്യപെട്ടവളും എല്ലാവരും കൂടെ എന്നെ കല്ലെടുത്തെറിഞ്ഞു ഓടിക്കുവാന്‍ തുടങ്ങി എറിയുന്നതിനിടക്ക് അവര്‍ ഓരോരുത്തരും വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു'നീ എന്തിനു എന്റെ കഥ എഴുതി നിന്നോട് ഞാന്‍ പറഞ്ഞിരുന്നതെല്ലേ എന്റെ കഥ എഴുതരുതെന്ന്
ഞാന്‍ ഓടിക്കൊണ്ടിരുന്നു കൂര്‍ത്ത മുനകളുള്ള കല്ലുകളില്‍ നിന്ന് രക്ഷപെടാന്‍ ............

ഇര

  ഇര 

 
 രക്തത്തിന്റെ മണമുള്ള കാറ്റിനെ വകഞ്ഞു മാറ്റിക്കൊണ്ട് അവള്‍ മുന്നോട്ടു നടന്നു നീങ്ങി.പിന്നില്‍ നിന്നും കേട്ടുകൊണ്ടിരിക്കുന്ന ആര്‍ത്തനാദങ്ങളും  ദീനരോദനങ്ങളും   അവളുടെ ശ്രവണ പഥത്തില്‍ യാതൊരു വിധ തരംഗങ്ങളും സ്ര്ഷ്ടിച്ചില്ല
ലോകത്ത് ഏറ്റവും കൂടുതല്‍ ആര്‍ദ്രത ഉള്ളത് സ്ത്രീ ഹൃദയത്തിനാനെന്നു കേട്ടിട്ടുണ്ട് പക്ഷേ അവള്‍ക്കവിടെ  ഒരു കല്ലായിരുന്നു ഉണ്ടായിരുന്നത്  അവളുടെ അനുഭവങ്ങള്‍ അവളുടെ ഹൃദയത്തെ ഒരു കല്ലാക്കി  മാറ്റുകയാനുണ്ടായത്
സ്വന്തം ചോര കുഞ്ഞിനെ മത ഭ്രാന്ത് പിടിച്ച പിശാചിന്റെ സന്തതികള്‍ ശൂലത്തില്‍ കോര്‍ത്ത് ഉന്മാദ ന്രത്തമാടിയപ്പോള്‍
തീര്‍ന്നതായിരുന്നു അവളുടെ കണ്ണിലെ കണ്ണീരും ഹൃദയത്തിലെ വഴുവഴുപ്പും .
ആ കലാപ ഭൂമിയിലൂടെ അവള്‍ മുന്നോട്ടു  നടന്നു നീങ്ങി കൊണ്ടിരുന്നു........മത ചിന്ഹ്നങ്ങള്‍  ധരിച്ച വെട്ടേറ്റു കിടക്കുന്ന ഒരാളുടെ ദീന രോദനങ്ങള്‍ വക വെക്കാതെ ...................വറ്റി പോയ നീരുറവ ഒന്ന് നനയുക പോലും ചെയ്യാതെ .......................

Friday, July 22, 2011

തിരിഞ്ഞു നോട്ടം

    തിരിഞ്ഞു നോട്ടം
നഗര സന്ധ്യക്ക്‌ പതിവിലും കൂടിയ നിഗൂഡതയുണ്ടിന്നെന്നു അവള്‍ക്ക് തോന്നി. ഒരുപാട് തവണ സന്ധ്യാ സമയത്ത് അവള്‍ ഇതേ ബസില്‍ നാട്ടിലേക്ക് യാത്ര ചെയ്തിട്ടുണ്ട് .പക്ഷേ അന്നൊന്നും തോന്നാത്ത ഒരു ഘന ഗംഭീരത അന്നത്തെ സന്ധ്യയില്‍ അവള്‍ക്ക് അനുഭവപെട്ടു .അവളുടെ ബസ്‌ നഗരത്തിന്റെ തിരക്കുകളെ കീറിമുറിച്ചു കൊണ്ട് പതുക്കെ മുന്നോട്ടു നീങ്ങികൊണ്ടിരുന്നു .
"ഇല്ല ഇനി ഞാന്‍ കരയില്ല ഇതവള്‍ സ്വയം മനസ്സിനോട് പറഞ്ഞു കൊണ്ടിരുന്നു കടല്‍ തീരത്ത് സ്ഥിതി ചെയ്യുന്ന നഗരത്തില്‍ പതുക്കെയടിച്ചുകൊണ്ടിരുന്ന തണുപ്പുള്ള ഇളം കാറ്റ് അവളുടെ മുടിയിഴകളെ  പിന്നോട്ട് തെറിപ്പിച്ചു കൊണ്ടിരുന്നു .നഗരത്തിലെ പുല്‍മൈതാനത്തില്‍ സായാഹ്നം ആഘോഷിക്കുവാനെത്തിയ കുടുന്ബങ്ങള്‍ എല്ലാം മറന്നു ആഹ്ലാദിക്കുന്നു അച്ഛനമ്മമാരുടെ കണ്ണെത്തും ദൂരത്ത്പീപ്പി വിളിച്ചു ബലൂണ്‍ പറപ്പിച്ചു കൊണ്ട് ഓടി നടക്കുന്ന കുഞ്ഞുങ്ങളുടെ ചവിട്ടടികള്‍ തന്റെ ഹൃദയത്തില്‍ പതിച്ച് പെരുമ്പറ മുഴക്കുന്നത് പോലെ അവള്‍ക്ക് തോന്നി.അവിടെ കാമുകന്റെ മടിയില്‍ തല വെച്ച് കിടക്കുന്ന കാമുകി ഞങ്ങളാണ് ഈ ലോകത്തെ ഏറ്റവും ഭാഗ്യവാന്മാര്‍ എന്ന് അവളോട്‌ വിളിച്ചു  പറയുന്നുണ്ടായിരുന്നു.മൈതാനത്തി

ന്റെ പുറത്തെ നടപ്പാതയില്‍ രണ്ടു കാലുകളുടെയും സ്ഥാനത്ത് വ്രണം കയറിയ മാംസപിണ്‍ഡങ്ങളുമായി ഭിക്ഷ യാചിക്കുന്ന ഭിക്ഷക്കാരനെ ഗൌനിക്ക്കാതെ ,വൈകിട്ടുള്ള ടുഷനും കഴിഞ്ഞു മടങ്ങുന്ന സ്കൂള്‍ കുട്ടികളെപ്പറ്റിയും അവരുടെ ലോകത്തെപ്പറ്റിയും ഇന്നവള്‍  ആലോചിച്ചില്ല മൈതാനത്തിന്റെ തെക്കേ മൂലയില്‍ സ്ഥിതി ചെയ്യുന്ന വിശ്വസാഹിത്യകാരെന്റെ ശില്പത്തിന് ചുവട്ടില്‍ നിന്നും തുടങ്ങുന്ന തെരുവില്‍ ജനങ്ങള്‍ ഈയം പാറ്റകളെ  പോലെ ,ജീവിതത്തിനു വേണ്ടി പരസ്പരം നോക്കിക്കൊണ്ട്‌ എന്നാല്‍ പരസ്പരം കാണാതെ,നടന്നു കൊണ്ട് ഓടുന്നത് അവള്‍ നിസംഗതയോട് കൂടി നോക്കി നിന്നു .അതിനു തൊട്ടപ്പുറത്തുള്ള പള്ളിയില്‍ നിന്നും ബാങ്ക് വിളിയുണര്‍ന്നപ്പോള്‍ ദൈവം പോലും തന്നോട് അട്ടഹസിക്കുന്നതായി അവള്‍ക്ക് തോന്നി.ബാങ്കിന്റെ ശബ്ദം അവളുടെ ഹൃദയത്തെ വേഗത്തില്‍ മിടിപ്പിച്ചു കൊണ്ടിരുന്നു. മൈതാനത്തിനു ചുറ്റുമുള്ള വിളക്കു കാലുകളിലെ നിയോണ്‍ ബള്‍ബുകള്‍ ഒരുമിച്ച് പ്രകാശിച്ചത് തൊട്ടപ്പുറത്തുള്ള ചിറയില്‍ പ്രതിഫലിച്ചപ്പോള്‍ ആകാശപന്തലിനു തീ പിടിച്ചത് പോലെ തോന്നി താന്‍ ആ തീയില്‍ പെട്ട് ഉരുകി പോവണമേ എന്നവള്‍ പ്രാര്‍ഥിച്ചു .ചിറയുടെ പടിഞ്ഞാറുള്ള തിയ്യറ്ററില്‍ പുതിയ സിനിമയുടെ ടിക്കെട്ടിനു വേണ്ടി ചെറുപ്പക്കാര്‍ പ്രാണന്‍ മറന്നു പൊരുതുന്നുണ്ടായിരുന്നു.തൊട്ടപ്പുറത്തുള്ള ടൌണ്‍ ഹാളില്‍ ഗാനമേള നടക്കുന്നു .അവിടെ നിന്നും പുറത്തേക്കു വരുന്ന സംഗീതം അവളുടെ ഹൃദയത്തെ കീറി മുറിക്കുന്നതായി അവള്‍ക്ക് തോന്നി.
പട്ടണം വിടും തോറും ബസിന്റെ വേഗതയും കാറ്റിന്റെ ശക്തിയും കൂടി വന്നു ബസിലെ തിരക്ക് കുറഞ്ഞു വന്നു .നാട്ടിലെക്കടുക്കും തോറും ഹൃദയത്തിന്റെ ഭാരവും മനസിന്റെ വിങ്ങലും കുറഞ്ഞു തുടങ്ങി .ബസ്‌ സ്റ്റോപ്പില്‍ കാത്തു നില്‍ക്കുന്ന അനിയനെ ദൂരെ നിന്നും കണ്ടപ്പോള്‍ തന്നെ അവളുടെ മനസിലും  ചുണ്ടിലും ഒരു ചെറിയ പുഞ്ചിരി വിടര്‍ന്നു ..............
തന്റെ ജീവന്റെ നല്ല പാതിയോടു കലഹിചിറങ്ങി പോന്ന എന്റെ കൂട്ടുകാരിയെ ഞാന്‍ ഇപ്പോള്‍ നിങ്ങള്‍ക്കു കാണിച്ചു തന്നു ഇനിയുള്ള കഥ ഈ ലോകത്ത് എത്ര വിവാഹിതന്‍മാരുണ്ടോ അത്രയും വിധത്തിലാവാം ,അതേ ബാക്കി കഥ എന്റെ വിവാഹിതരായ സുഹ്ര്‍ത്തുക്കള്‍ക്ക്‌ തീരുമാനിക്കാം .....നിങ്ങളുടെ ഇഷ്ടം പോലെ ...................  

Thursday, July 21, 2011

നിര്നിന്മേശം

   നിര്നിന്മേശം
പ്രണയ വിരഹം
നഗരത്തിരക്കില്‍
അലിഞ്ഞു ചേര്‍ന്നു

ഉന്മാദം സിരകളില്‍
മുഷിഞ്ഞ കിടക്ക പായയില്‍
ചേര്‍ന്നു കിടന്നു
എന്നിട്ടും,
ഞാനിവിടെ ഉണ്ട് നീയോ?
എന്നാ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല...

Wednesday, July 20, 2011

മഴ

   മഴ
 
 
 
          ഓര്‍മചെപ്പിലേ ആദ്യത്തെ മഴയില്‍
ഞാന്‍ കടലാസ്സ്‌ തോണിയില്‍ ഒഴുകികൊണ്ടിരികുകയായിരുന്നു
പിന്നെ മഴ വരുന്നത് ഒന്നംക്ലാസ്സിലേക്ക്
ആദ്യമായ് അമ്മയുടെ കൈതുമ്പിലാടിയാടി പോകുമ്പോഴായിരുന്നു
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍,പുഴയിലും
കുളക്കടവിലും,മഴയോടൊപ്പം ഞാനും
പെയ്തിറങ്ങി ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു
വര്‍ണ മഴകളുടെ കാലത്ത് ഞാന്‍
മഴ പേടിച്ചു വീട്ടിലോളിച്ചു
പേമാരികളെ ഞാന്‍ ഒരിക്കലും ഭയന്നിരുന്നില്ല പക്ഷേ
ഒരു ചാ ലായ് എന്റെ ഹൃദയത്തില്‍
പെയ്തിറങ്ങുന്ന അവളെ കുടകൊണ്ട്‌
തടയാന്‍ എനിക്ക് സാധിക്കുന്നില്ല

Tuesday, July 19, 2011

ചുറ്റു വട്ടം

  ചുറ്റു വട്ടം
കണ്ണീര്‍ വറ്റിയ കണ്ണുകളും .
പാല് വറ്റിയ മുലകളും
വെള്ളം വറ്റിയ പുഴയില്‍
മഴക്കായ് യാഗം നടത്തുന്നു

ഓടകള്‍ അപ്പോഴും
ചര്‍ദിച്ച മദ്യതാല്‍
നിറഞ്ഞൊഴുകികൊണ്ടിരുന്നു

അഹങ്കാരി

                                                             അഹങ്കാരി
എന്റെ  സംസാരത്തിലും , എഴുത്തിലും ,ജീവിതത്തിലും  'ഞാന്‍ ' നിറഞ്ഞു  നിന്നിരുന്നു  എന്നും ................ഇന്നും ...............
ഞാന്‍  ഇതുവരെ  എനെ  മാത്രമേ  സ്നേഹിച്ചിരുന്നുല്ലു  എന്ന്  മനസ്സിലകിയിട്ടും  എന്റെ  'ഞാന്‍'എന്നാ ഭാവത്തിനു ഒരു കോട്ടവും തട്ടിയിട്ടില്ല .
'ഞാന്‍' എന്നില്‍ നിന്നു വിട്ടു പോകുന്ന അന്ന് മാത്രമേ ഞാന്‍ ഞാനാവുകയുള്ളൂ  എന്നാ തിരിച്ചറിവ് ഇനി എന്നാണാവോ ദൈവമേ നീ എനിക്കായ് കരുതി വെച്ചിരിക്കുന്നത് ?...

Monday, July 18, 2011

ഉരുത്തിരിഞത്

ഉരുത്തിരിഞത്
ഉരുത്തിരിഞ്ഞതും ഉരുകിതീര്‍നതും
നെന്ജിദുപ്പുകളെ  അസുരതാളമാകി
ശ്രമങ്ങള്‍ പാഴായത് കൊണ്ടോ ..........
വിശ്രമങ്ങള്‍ ലഭിക്കാത്തത് കൊണ്ടോ......
ഉത്തരം മുട്ടുന്നു... ഉത്തമന്‍-
ആവാന്‍ ശ്രമിച്ചവന്
പ്രായോഗിക ജീവിതം പ്രാന്തവല്കരിച്ചിട്ടും
പ്രത്യാya  ശാസ്ത്രങ്ങല്ക് പ്രത്യുത്തരം നല്കാന്‍ പറ്റുന്നില്ലലോ ........?
തിരിഞ്ഞു നോട്ടം തിരിചെത്തിക്കുന്നു.
അദ്ര്സ്യ ശക്തിയിലെ അച്ന്ജല  വിശ്വാസത്തിലേക്ക്  ...........

Thursday, July 14, 2011

പ്രപഞ്ച സത്യം

                                                    പ്രപഞ്ച സത്യം
ബസ്സിറങ്ങി റെയില്‍വേ സ്റ്റേഷനിലേക്ക് നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത് ,റോഡരികില്‍ ഒരു സ്ത്രീ അലമുറയിട്ടു കരയുന്നു കാരണം അനേവ്ഷിച്ചപ്പോള്‍ അയാള്‍ ഞെട്ടി ഓടക്കുഴലാക്ര്തിയിലുള്ള ലോക്കട്ടോട് കൂടിയ സ്വര്‍ണമല അവര്ക് നഷ്ടപെട്ടതും തന്റെ മടിക്കുത്തിലുള്ളതും ഒന്നുതന്നെ ആണെന്ന് അയാള്‍ക് ബോധ്യമായി
ഒരിക്കല്‍ പോലും വിചാരിച്ചില്ല ഉറ്റ സുഹൃത്ത് പകുതി വിലക്ക് തന്റെ ഇളയ പെങ്ങളുടെ കല്യാനവശ്യതിനായ് സ്വര്‍ണ മാല കൊണ്ട് തരാമെന്ന് പറഞ്ഞത് ഇങ്ങനെ ആയിരിക്കുമെന്ന് ....................................
പക്ഷേ അയാള്‍ മെല്ലെ ആള്‍കൂട്ടത്തില്‍ നിന്നും ഒഴിഞ്ഞു മാറി നടന്നു
കണ്ണുകള്‍ ഈ പ്രപഞ്ചം മുഴുക്കെ കാണാനുലതാനെങ്കിലും ,ഇമകള്‍ ഇടയ്ക്കിടെ പൂട്ടി വെക്കുവാനുള്ളതാനെന്ന സത്യം ഓര്‍ത്ത് കൊണ്ട് ........................

പ്രേമരോഹണം

                                                                 പ്രേമരോഹണം
'ഹൃദയ ഭാരം ' ഒരു പാട് കൂടി വന്നപ്പോള്‍ അവന്‍ കൈത്തണ്ടയിലെ ഞരമ്പ്‌ മുറിച്ചു കുറച്ചു രക്തം ഒഴുക്കി കളയാന്‍ തിരുമാനിച്ചു .'ഹൃദയ ഭാരം ' കുറയുമെന്ന പ്രതീക്ഷയില്‍ അവനങ്ങനെ ചെയ്തപ്പോള്‍ ഒരു പാട്  ഭാരം കുറഞ്ഞു മുകളിലോട്ടു പറന്നു പോയി ഒരിക്കലും തിരിച്ചു വരാത്ത വിധം ................

പുതുമണം

                                                                 പുതുമണം
എരിഞ്ഞു തീര്‍ന്ന ചിതയില്‍ ബാക്കിയായ വെണ്ണീര്‍ ..............അതിനു മരണത്തിന്റെ ഗന്ധമായിരുന്നില്ല ,ഒരു പുതുജന്മത്തിന്റെ പിറവി പ്രതീക്ഷിക്കുന്ന വളത്തിന്റെ ഗന്ധമായിരുന്നു

Tuesday, July 12, 2011

മനസിന്റെ തലവേദന

മനസിന്റെ തലവേദന
ഹേ, ബുദ്ടിജീവികളെ.........,...,

സാoസ്‌കാ രികൊത്താനതിന്റെ കാവലാളുകള്‍

എന്ന് സ്വയം അവകാശപെടുന്നവരെ ....

'പ്രതിലോമ ചിന്തകള്‍ ', 'നവ ലിബറലിസം'

'നൈതികവിപ്ലവം','ഉത്തരാധുനീകരണം

ഇതെല്ലാം ഒരു ചെമ്പുപാത്രതിലിട്ടു

പുഴുങ്ങിതിന്നാല്‍

ഞങ്ങള്‍ സാധാരണക്കാരുടെ മനസ്സിന്റെ തലവേദന മാറുമോ?

നിങ്ങളുടെ കഞ്ഞി ആയിരിക്കാം പക്ഷേ ഞങ്ങളുടെ വിശപ്പ്‌ മാറുമോ?

കപ്പലണ്ടി പൊതിയുന്ന കടലാസ്സിലോതുങ്ങുന്ന ഈ തുലികാപരക്രമണം നിര്‍ത്ത്

പണ്ടേ മരിച്ചു പോയ ചെറിയ മനുഷ്യന്‍പറഞ്ഞമാതിരി

'പ്രവര്‍ത്തിച്ചു 'വിജയിക്ക് പ്ലീ

Thursday, July 7, 2011

പേമാരിയില്‍........

              പേമാരിയില്‍........

മേഘ ഗര്‍ജനം ,.ഭീതിദത്തം
ഉള്‍കിടിലമായ് വന്നലച്ചൂ എന്റെ കാതില്‍
വിറപൂണ്ട ഹൃദയം വാതില്‍ തുറന്നു
വെറി പൂണ്ട ചിന്തകള്‍കായ്

'പുളിനോപാന്തത്തിലെ  ഉദകാന്തം'
ഇനിയും കിട്ടിടാത്ത അര്‍ത്ഥന്ങ്ങള്‍കായ്‌ 
അലയാന്‍ സമയമില്ലെനിക്കിന്നു-
വിഴുങ്ങിയെക്കം കണ്ണടച്ച്‌.........

ഹൃദയ  സ്പ്ര് ക്കിന്റെ വയ്‌വിധ്യങ്ങള്‍
വിവരിച്ചിടുവാനായ്  തേടുന്നു ഞാന്‍
കവിതയുടെ കമ്മട്ടം .......
കൊണ്ട് തരുമോ? ദയവായ്............

കവിത പറഞ്ഞു,
ഭക്തി,വിരക്തി,അസൂയ,ആര്‍ദ്രത
കാമം,പ്രണയം,കോപം
ഇവയെല്ലാം സമനുപാതതിലെടുത്ത്
ഒരു മിശ്രിതമാക്കി ഹൃദയത്തിന്റെ -
മുറിപ്പാടില്‍ ഒഴിക്കു..........
ഹൃദയം ഒരു കമ്മട്ടമായി പ്രവര്‍ത്തിച്ചു കൊള്ളും

Tuesday, July 5, 2011

ഒരു തുടക്കം

                                                     ഒരു തുടക്കം
ആവര്‍ത്തിച്ചാവരത്തിച്ചുള്ള പ്രേമാഭ്യര്‍ഥനകള്‍ക്കെല്ലാം അവള്‍ പല താരില്‍ മറുപടി കൊടുത്തു 'ഇഷ്ടകെടില്ല',ബഹുമാനമാ',ഒരു പ്രതീക്ഷയുണ്ട്  പക്ഷേ ഇപ്പം പറ്റില്ല','വെറുക്കാന്‍ പറ്റില്ല'
എന്തുകൊണ്ടാണവള്‍ തന്നോട് പ്രണയ കരാറില്‍ ഒപ്പ് വെക്കാന്‍ വിസ്സമ്മതിക്കുന്നെതെന്നോര്‍ത്ത്  അവന്‍ സിഗരട്ട് പുക ആഞ്ഞാഞ്ഞു വിട്ടു കൊണ്ടിരുന്നു.....
ഒടുക്കം അവന്‍ ഡയറികുറിപ്പില്‍ തന്റെ പുതിയ കഥയുടെ തുടക്കം ഇങ്ങനെ എഴുതിയിട്ടു
'ലോകം കണ്ട എല്ലാ ക്രുരതകളും കാണിച്ചിട്ടുള്ളത് പുരുഷന്മാരാണ് എന്നാല്‍ സ്നേഹത്തിന്റെ
കാര്യത്തില്‍ ഒരു സ്ത്രീ ക്രുരത കാണിക്കുകയാണെങ്കില്‍ അതിനോളം വരില്ല പുരുഷന്റെ ക്രുരതകള്‍
അത് മാതാവായാലും പ്രേയസിയായാലും'.........

Monday, July 4, 2011

എന്റെ പെണ്ണ്

                                                         എന്റെ പെണ്ണ്
...........................നെ പോലെ സുന്ദരിയായിരിക്കണം
..........................നെ പോലെ നിഷ്കളങ്കയായിരിക്കണം
 ..........................നെ പോലെ സ്നേഹിക്കുന്നവളായിരിക്കണം
..........................നെ പോലെ ദൈവ ഭക്തി ഉള്ളവളായിരിക്കണം
 ..........................നെ പോലെ ബുദ്ധിമതി ആയിരിക്കണം
..........................നെ പോലെ കുസൃതി ആയിരിക്കണം
..........................നെ പോലെ ചിന്തിക്കുന്നവളായിരിക്കണം

പക്ഷേ ഒന്നും നടപ്പില്ലല്ലോ?.
അത് കൊണ്ട് ഏറ്റവും കുറഞ്ഞത് എന്റെ ഈ ഡയറി കുറിപ്പ് വായിച്ചിട്
'ഇങ്ങനെ ഒന്നും എന്നെകൊണ്ടാവാന്‍ പറ്റില്ലെന്ന് പറഞ്ഞു എന്റെ കഴുത്തില്‍
കത്തി വെക്കുന്നവലെങ്കിലും ആവണം എന്റെ പെണ്ണ്....... നടക്കുമോ??

പ്രായോഗിക പ്രണയത്തിന്റെ വക്താവാവാന്‍  ശ്രമിച്ചത് കൊണ്ട് എന്റെ മനോ-
മുകുരത്തില്‍ നിന്നും ഞാന്‍ ചവിട്ടി തെറിപിച്ചു കളഞ്ഞ  സമ്മാനിത പ്രണയങ്ങളുടെ -
തിരിച്ചു കുത്തലുകളുടെ വേദന സഹിച്ചു കൊണ്ട് ഞാനീ രാത്രിയില്‍ നിദ്രയില്‍
ലയിക്കട്ടെ .സുഖ ശയ്യയില്‍ ലയിക്കട്ടെ............

Saturday, July 2, 2011

സ്വാശ്രയം

                                                         സ്വാശ്രയം

റെയില്‍വേ ട്രാക്കില്‍  നിന്നും കിട്ടിയ അനാഥശവം അനാട്ട മി ഡിസെക്ഷന്‍ ഹാളില്‍ വച്ച്  പഠനാവശിയങ്ങള്‍കായ്‌  കീറിമുറിക്കവെ  അവള്‍ തെല്ലു ഒരറപ്പോടെ മുഖം ചുളിച്ചു . അച്ഛന്റെ കയിലെ പൂത്ത കാശിന്റെ ബലത്തില്‍ മാത്രം സെല്‍ഫ് ഫിനാന്‍സിംഗ് കോളേജില്‍ അഡ്മിഷന്‍ നേടിയ അവള്‍ ഡിസെക്ഷന്‍ ടാബിളിനോടൊക്കെ പോരുത്തപെട്ടു വരുന്നതെ ഉള്ളുവായിരുനു
എന്നിട്ടും അവള്‍ ആ ശവം l  കീറിമുറിച്ചു കൊണ്ടിരുന്നു..................
'അവള്‍ കൊടുത്ത ഹൈ കോര്‍ട്ട് ഹരജി മൂലം ഉണ്ടായ സെല്‍ഫ് ഫിനാന്‍സിംഗ് കോളേജ് പ്രവേശന പ്രക്രിയകളുടെ  നൂലാമാലകളില്‍ പെട്ട് സ്വയം അനാഥമായ ഒരു ശവമാണ്‌ അതെനനറിയാതെ ................................

Friday, July 1, 2011

ഹൃദയമില്ലത്തവര്‍ ജനിക്കുന്നത് ...............

ഹൃദയമില്ലത്തവര്‍  ജനിക്കുന്നത് ...............
 
അവള്‍ പതിവ് പോലെ ചാറ്റിങ്ങിനു തുടക്കം കുറിച്ചു
'hi
അവന്‍ മറുപടി കൊടുത്തു
hi
'എന്താ ഒന്നും പറയാനില്ലേ?' അവള്‍ ചോദിച്ചു
'പറയാനുള്ള മനസ്സില്ല' അവന്‍ മറുപടി പറഞ്ഞു
'മനസ്സ് എവിടേ പോയി? അവള്‍ ചോദിച്ചു
അവളുടെ സ്നേഹം പിടിച്ചു പറ്റാനുള്ള അവസാന ശ്രമമെന്ന നിലക്ക് അവന്‍ പറഞ്ഞു
'മനസ് ഒരാള്‍ മോഷ്ടിച്ച് കൊണ്ട് പോയി. തിരികെ വാങ്ങാന്‍ ശ്രമിചിട്ട്ടു നടക്കുന്നില്ല'
'അതിനു നിന്റെ മനസ്സ് തന്നെയാനതെന്നതിനു വല്ല തെളിവുകളും ഉണ്ടോ?'
അവന്‍ പറഞ്ഞു 'തെളിവുകളുണ്ട് പക്ഷേ അത് മുഴുവന്‍ മനസ്സിനുള്ളിലാണ്‌ ഇനി വേറെ തെളിവുകള്‍ കാണിക്കണമെങ്കില്‍
ഞാന്‍ വല്ല കയറിലോ റെയില്‍വേ ട്രാക്കിലോ ഓടുങ്ങേണ്ടി വരും........ 


'എന്നിട്ടെന്തു തിരുമാനിച്ചു?' അവള്‍ ചോദിച്ചു.
ഹൃദയ സമ്പന്നനായ കാമുകന്‍ മറുപടി പറഞ്ഞു
'ഇനിയുള്ള കാലം ഹൃദയമില്ലതവനായ് ജീവിച്ചോളം......................