കഥ ,കവിത

Showing posts with label കവിത. Show all posts
Showing posts with label കവിത. Show all posts

Sunday, December 16, 2012

മൊബൈലില്‍ വന്ന ഗന്ധര്‍വന്‍

                                മൊബൈലില്‍ വന്ന ഗന്ധര്‍വന്‍
ചാരടറ്റ സംഗീതം
അപദാന മന്ത്രണം
കാതോരം  തേടി തേടി

നിശബ്ദതയുടെ താളാത്മകതയെ
നിസ്സന്ഗതയുടെ, നിസ്സഹായതയുടെ
പിറു പിറുക്കളുടെ താള രാഹിത്യതെ
കൊഞ്ഞനം കുത്തിയവള്‍
തുങ്ങിക്കിടന്നു
മൊബൈലില്‍ വന്ന ഗന്ധര്‍വനെ
തേടി ഞാന്‍ പോകുന്നു എന്ന
 കുറിപ്പടിയും ബാക്കി വെച്ച് .......

Wednesday, July 27, 2011

കഥയുടെ താളം

    കഥയുടെ താളം


ഏദന്‍ തോട്ടത്തില്‍ ആദി താളം  പിശാച്
തെറ്റിച്ചത് കൊണ്ട് ഈ
ഭൂമിയില്‍ ഞാനുണ്ടായി
ഞാനുണ്ടായപ്പോള്‍ നീയുമുണ്ടായി .........
.ഞാനും നീയും ഉണ്ടായപ്പോള്‍ 
നമ്മളുണ്ടായി .............
കഥയില്ലയ്മകളില്‍ നിന്ന്
കഥയുണ്ടായി .....
കഥ അനുസ്വയൂതം തുടര്‍ന്ന്
കൊണ്ടിരിക്കുന്നു ............
താളനിബദ്ദമായി തന്നെ .........
പഴയ തെറ്റ്  ഒരു
അലങ്കാരമാക്കികൊണ്ട് .......

Thursday, July 21, 2011

നിര്നിന്മേശം

   നിര്നിന്മേശം
പ്രണയ വിരഹം
നഗരത്തിരക്കില്‍
അലിഞ്ഞു ചേര്‍ന്നു

ഉന്മാദം സിരകളില്‍
മുഷിഞ്ഞ കിടക്ക പായയില്‍
ചേര്‍ന്നു കിടന്നു
എന്നിട്ടും,
ഞാനിവിടെ ഉണ്ട് നീയോ?
എന്നാ ചോദ്യത്തിന് മാത്രം ഉത്തരം കിട്ടിയില്ല...

Wednesday, July 20, 2011

മഴ

   മഴ
 
 
 
          ഓര്‍മചെപ്പിലേ ആദ്യത്തെ മഴയില്‍
ഞാന്‍ കടലാസ്സ്‌ തോണിയില്‍ ഒഴുകികൊണ്ടിരികുകയായിരുന്നു
പിന്നെ മഴ വരുന്നത് ഒന്നംക്ലാസ്സിലേക്ക്
ആദ്യമായ് അമ്മയുടെ കൈതുമ്പിലാടിയാടി പോകുമ്പോഴായിരുന്നു
കുറച്ചു കൂടി മുതിര്‍ന്നപ്പോള്‍,പുഴയിലും
കുളക്കടവിലും,മഴയോടൊപ്പം ഞാനും
പെയ്തിറങ്ങി ഓളങ്ങള്‍ തീര്‍ക്കുകയായിരുന്നു
വര്‍ണ മഴകളുടെ കാലത്ത് ഞാന്‍
മഴ പേടിച്ചു വീട്ടിലോളിച്ചു
പേമാരികളെ ഞാന്‍ ഒരിക്കലും ഭയന്നിരുന്നില്ല പക്ഷേ
ഒരു ചാ ലായ് എന്റെ ഹൃദയത്തില്‍
പെയ്തിറങ്ങുന്ന അവളെ കുടകൊണ്ട്‌
തടയാന്‍ എനിക്ക് സാധിക്കുന്നില്ല

Tuesday, July 19, 2011

ചുറ്റു വട്ടം

  ചുറ്റു വട്ടം
കണ്ണീര്‍ വറ്റിയ കണ്ണുകളും .
പാല് വറ്റിയ മുലകളും
വെള്ളം വറ്റിയ പുഴയില്‍
മഴക്കായ് യാഗം നടത്തുന്നു

ഓടകള്‍ അപ്പോഴും
ചര്‍ദിച്ച മദ്യതാല്‍
നിറഞ്ഞൊഴുകികൊണ്ടിരുന്നു

Monday, July 18, 2011

ഉരുത്തിരിഞത്

ഉരുത്തിരിഞത്
ഉരുത്തിരിഞ്ഞതും ഉരുകിതീര്‍നതും
നെന്ജിദുപ്പുകളെ  അസുരതാളമാകി
ശ്രമങ്ങള്‍ പാഴായത് കൊണ്ടോ ..........
വിശ്രമങ്ങള്‍ ലഭിക്കാത്തത് കൊണ്ടോ......
ഉത്തരം മുട്ടുന്നു... ഉത്തമന്‍-
ആവാന്‍ ശ്രമിച്ചവന്
പ്രായോഗിക ജീവിതം പ്രാന്തവല്കരിച്ചിട്ടും
പ്രത്യാya  ശാസ്ത്രങ്ങല്ക് പ്രത്യുത്തരം നല്കാന്‍ പറ്റുന്നില്ലലോ ........?
തിരിഞ്ഞു നോട്ടം തിരിചെത്തിക്കുന്നു.
അദ്ര്സ്യ ശക്തിയിലെ അച്ന്ജല  വിശ്വാസത്തിലേക്ക്  ...........

Tuesday, July 12, 2011

മനസിന്റെ തലവേദന

മനസിന്റെ തലവേദന
ഹേ, ബുദ്ടിജീവികളെ.........,...,

സാoസ്‌കാ രികൊത്താനതിന്റെ കാവലാളുകള്‍

എന്ന് സ്വയം അവകാശപെടുന്നവരെ ....

'പ്രതിലോമ ചിന്തകള്‍ ', 'നവ ലിബറലിസം'

'നൈതികവിപ്ലവം','ഉത്തരാധുനീകരണം

ഇതെല്ലാം ഒരു ചെമ്പുപാത്രതിലിട്ടു

പുഴുങ്ങിതിന്നാല്‍

ഞങ്ങള്‍ സാധാരണക്കാരുടെ മനസ്സിന്റെ തലവേദന മാറുമോ?

നിങ്ങളുടെ കഞ്ഞി ആയിരിക്കാം പക്ഷേ ഞങ്ങളുടെ വിശപ്പ്‌ മാറുമോ?

കപ്പലണ്ടി പൊതിയുന്ന കടലാസ്സിലോതുങ്ങുന്ന ഈ തുലികാപരക്രമണം നിര്‍ത്ത്

പണ്ടേ മരിച്ചു പോയ ചെറിയ മനുഷ്യന്‍പറഞ്ഞമാതിരി

'പ്രവര്‍ത്തിച്ചു 'വിജയിക്ക് പ്ലീ

Thursday, July 7, 2011

പേമാരിയില്‍........

              പേമാരിയില്‍........

മേഘ ഗര്‍ജനം ,.ഭീതിദത്തം
ഉള്‍കിടിലമായ് വന്നലച്ചൂ എന്റെ കാതില്‍
വിറപൂണ്ട ഹൃദയം വാതില്‍ തുറന്നു
വെറി പൂണ്ട ചിന്തകള്‍കായ്

'പുളിനോപാന്തത്തിലെ  ഉദകാന്തം'
ഇനിയും കിട്ടിടാത്ത അര്‍ത്ഥന്ങ്ങള്‍കായ്‌ 
അലയാന്‍ സമയമില്ലെനിക്കിന്നു-
വിഴുങ്ങിയെക്കം കണ്ണടച്ച്‌.........

ഹൃദയ  സ്പ്ര് ക്കിന്റെ വയ്‌വിധ്യങ്ങള്‍
വിവരിച്ചിടുവാനായ്  തേടുന്നു ഞാന്‍
കവിതയുടെ കമ്മട്ടം .......
കൊണ്ട് തരുമോ? ദയവായ്............

കവിത പറഞ്ഞു,
ഭക്തി,വിരക്തി,അസൂയ,ആര്‍ദ്രത
കാമം,പ്രണയം,കോപം
ഇവയെല്ലാം സമനുപാതതിലെടുത്ത്
ഒരു മിശ്രിതമാക്കി ഹൃദയത്തിന്റെ -
മുറിപ്പാടില്‍ ഒഴിക്കു..........
ഹൃദയം ഒരു കമ്മട്ടമായി പ്രവര്‍ത്തിച്ചു കൊള്ളും

Friday, January 7, 2011

ക്യാമ്പസ്

    ക്യാമ്പസ്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
എല്ലാം ഒരിക്കല്‍ അവസാനിക്കുന്നില്ലെന്ന തോന്നല്‍
എന്റെ സ്വാര്‍ത്ഥ ഹൃദയത്തെ പിളര്‍ത്തി കൊത്തിവലിക്കുകയാണോ?-
അതോ,എല്ലാം പുതുമോടിയോടുകൂടിയും പുതുരസക്കൂട്ടോടുകൂടിയും
നാളെ മറ്റൊരാള്‍ക്കാനെന്ന അസൂയും നഷ്ടബോധവും കുത്തി നോവിക്കുകയാണോ?
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
നീ പാടിയപ്പോള്‍ ഈ ചിരട്ടപ്പാറ സ്വരക്കാരനും
സര്‍വസ്സം മറന്നു ഏറ്റു പാടി
നിന്റെ സിരകളിലെ  ഉന്മാദം എന്റെ മസിലുകളെ കുത്തി  പൊട്ടിച്ചപ്പോള്‍ -
എന്റെ മനസ്സിലും ശരീരത്തിലും നിര്‍ത ദേവത ആവേശിച്ചു
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കയറി ചെല്ലാന്‍ ഒരു വാതില്‍ മലര്കെ തുറന്നിട്ട്‌ നീ
ഒരു പാട് വഴികള്‍ കാണിച്ചു തന്നു
ഒടുക്കം ഇറങ്ങിപോകാന്‍ ഒരുപാട് വാതിലുകള്‍ തുറന്ന്ട്ടിരിക്ക്ന്നു
അതില്‍ കറുപ്പുണ്ട്‌, വെളുപ്പുണ്ട് ,പച്ചയുണ്ട് ,ചുവപ്പുമുണ്ട്
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
അസൂയയും ,കുശുമ്പും,പ്രതീക്ഷകളും,സ്വപ്

നങ്ങളും
നടന്നു പറന്ന നിന്റെ വഴിത്താരകള്‍ .
പൂത്തുലഞ്ഞ പ്രണയങ്ങളും നഷ്ടസ്വപ്നങ്ങളും
ഒരുമിച്ചു വഴിപിരിയുന്നു നിന്റെ വഴികളില്‍ .
എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കൊത്തികുറിചിട്ട പ്രണയങ്ങളും ,കൊത്തിനുറുക്കി നേടിയ
അധികാരങ്ങളും നിന്റെ മാറില്‍ നിന്നു അമൃത്  നുകരുന്നു
ഒറ്റപ്പെട്ടവനും ,ഒറ്റപ്പെടുതിയവരും
നനക്കു വേണ്ടി കരയുന്നു ക്യാമ്പസ് .
  എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................
കാലമെന്ന ഉത്പ്രേരകം ,ശക്തമായ് പ്രവര്‍ത്തിച്ചപ്പോള്‍
സന്തോഷത്തിന്റെ മധുരവും ,സങ്കടത്തിന്റെ കയ്പും
ഒരുമിച്ചു കണ്ണീരിന്റെ ഉപ്പു രസത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുനത് -
പൂര്‍വ വിധ്യാര്തികളില്‍ ഞാന്‍ ദര്‍ശിച്ചു ക്യാമ്പസ്...............
എങ്കിലും.............

എന്നും നിത്യ  ഹരിതമായ് നീ
നീ മാത്രം ക്യാമ്പസ്....................

Thursday, December 16, 2010

തേട്ടം

                         തേട്ടം
വെളിച്ചമില്ലാത്ത ട്രെയിന്‍ ടോയ് ലെറ്റില്‍ -
എന്റെ മൂത്രം ഒരു ജലരേഖയായ്‌,വെള്ളികമ്പായ്-
ചീറി പായുന്നത് ഞാനനുഭവിച്ചു

തൊട്ടുരുമ്മിയിരുന്ന അര്‍ദ്ധ നഗ്നയായ
വിദേശ സ്ത്രീയില്‍ കാണാത്തത്
വായിച്ച ആഴ്ചപതിപ്പിലെ
വാക്കുകളായി കെട്ടി വരിഞ്ഞപ്പോള്‍ .................
.
തടുക്കാനാവാതെ പൊട്ടിപുറപ്പെട്ട -
ലയിച്ച ചേര്‍ന്ന അമ്ലതയുടെ  കൂടെ 
തുള്ളിതെറിച്ചു   വീഴുന്നിടം 
ദഹിപ്പിച്ചു  കളയുന്നുണ്ടോ  എന്തോ ?

എനിക്ക്  മനസ്സ്സിലാകുന്നിലല്ലോ 
ഇവരുടെ  നന്മതിന്മകളും
ശുഭ്രകാമനകളും  പരിചെദനങ്ങളും
 
നരകമായ്  വന്നെന്നെ  പൊതിഞ്ഞാലും 
സ്വര്‍ഗമായ്ഇട്റെന്നെ  ആവേശിചാലും
ദൈവമേ ..., നിന്നോട്  മാത്രം  തേടുന്നു  ഞാന്‍ -
ഉത്തരം ..........നിന്നോട്  മാത്രം ................

Wednesday, December 15, 2010

രാത്രി

   രാത്രി
ഇരുട്ടിയാലും വാപ്പിച്ചി ടൌണില്‍ നിന്നു സ്കൂള്‍-
വിട്ടെതിയിട്ടില്ലെങ്കില്‍ തോന്നുന്ന,വല്ലാത്ത ഒരു പേടിയായിരുന്നു രാത്രി

ഒളിച്ചു കളിയും ,കള്ളനും പോലീസും കളിച്ചു മതിയാകുന്നതിന്റെ മുന്പ്,-
എന്നും ക്ഷണിക്കാതെതിചെരുമായിരുന്നു  രാത്രി

തീപ്പെട്ടി പടത്തിന്റെയും,ചാടേണ്ട കുളങ്ങളുടെയും,കയറേണ്ട മലകളുടെയും-
കാര്യങ്ങള്‍ പറഞ്ഞുറപ്പിച്ചു കഴിഞ്ഞാല്‍ മുടിഞ്ഞ ദൈര്‍ഖ്യമായിരുന്നു രാത്രിക്ക്

തൊട്ടപ്പുറത്തെ വീട്ടിലെ അയമൂട്ടിക്ക  മരിച്ചപ്പോള്‍,
അസ്രാഏലിനെ (മരണത്തിന്റെ മാലാഖ )പേടിച്ചു കഴിഞ്ഞിരുന്നു ഒരുപാട് രാത്രികളില്‍

മദ്രസയില്‍ പോയി തുടങ്ങിയപ്പോള്‍, ഖുറാന്‍ ഓതി തുടക്കമിട്ടിരുന്ന രാത്രികളില്‍ -
പാമ്പിനെ പേടിച് പുറത്തിറങ്ങാരില്ലായിരുന്നു     ഞാന്‍

സ്കൂളില്‍ പോയി തുടങ്ങിയപ്പോള്‍,ചെയ്ത് തീര്‍ത്ത ഹോം വര്‍കുകള്‍ കാണിച്ചു -
ക്ലാസ്സില്‍ ഒന്നാമനാവനുള്ള വെമ്പലുകളില്‍ ഒതുങ്ങി പോയി രാത്രികള്‍

ഡ്രാക്കുള വായിച്ച പകലിന്റെ രാത്രി കക്കൂസിന്റെ  ജനലിലൂടെ-
എത്തിനോക്കി ,മരവിപ്പിച്ചു കളഞ്ഞൂ എന്നെ

മനതാരില്‍ 'അവള്‍ കയറിപ്പറ്റിയത് മുതല്‍ എല്ലാ രാത്രികളും-
ആദ്യത്തെ സ്കൂള്‍ ടൂറിന്റെ  തലേ രാത്രി പോലെയായിരുന്നു
                   'പ്രതീക്ഷ നിര്‍ഭരം,ആകംഷഭരിതം'

പ്രണയാഭ്യര്‍ത്ഥന നിരസിക്കപ്പെട്ടപ്പോള്‍
ശൂന്യമായിരുന്നു മനസ്സ്, വെറും ശൂന്യം
       'സ്വപ്ന ശൂന്യം,വിരഹസാന്ദ്രം '

കോളേജില്‍ പോയി തുടങ്ങിയപ്പോള്‍ ഒരു രാത്രികൊണ്ട്‌-
ഒരു വര്‍ഷത്തെ എങ്ങനെ പഠിച്ചു തീര്‍ക്കാം എന്ന് കണ്ടെത്തി ഞാന്‍

ഇപ്പോഴത്തെ പെണ്‍കുട്ടികളുടെ മനോഭാവങ്ങളെയും, ചിന്തകളെയും -
മാറ്റിമറിക്കെണ്ടതിന്റെ ആവശ്യകതയെപറ്റി പ്രസംഗിച്ചു നേരം വെളുപ്പിച്ച -
ഹോസ്റ്റല്‍ രാത്രികള്‍ എനിക്ക് മടുത്തിരിക്കുന്നു

ഈ രാത്രി ഞാന്‍, ഫെയ്സ്ബുകിലെയും  എന്റെ ബ്ലോഗിലെയും
കമ്മെന്റ് വീരന്മാരുടെയും, ല്യ്ക് വീരതികളുടെയും
ശ്രദദ ആകര്‍ഷിക്കുവാനായ് പൊട്ടക്കവിത കൊത്തി കുറിക്കുന്നു
                         'ഉറക്കമില്ലാതെ, തളരാതെ' 

'പകലിനെ ഉപജീവന -സമ്പാദനത്തിനുല്ലതാനെന്നും
രാത്രിയെ വിശ്രമതിനുള്ള മറയാണെന്നും  പഠിപ്പിക്കുന്ന -
ദൈവ വചനം പോലും ഓര്‍ക്കാതെ ...........................

എങ്കിലും ,ഇലപടര്‍പ്പിലൂടെ ,മഞ്ഞയായ്‌ ,ചുവപ്പായ്,കറുപ്പായ്-
തെന്നലായ് എന്തോ ഒന്നെന്നെ വാരിപുണരുന്നുണ്ടിപ്പോഴും......
...എന്തോ ഒന്ന് ....................

Monday, December 6, 2010

വിപ്ലവവും പ്രണയവും

  വിപ്ലവവും പ്രണയവും ബലികുടീരങ്ങള്‍ക്ക് മുന്നില്‍ ഞാന്‍ നിന്നു
മന്ദീഭവിച്ച ശ്വാസോച്ചാസത്തോടെ ..........
വിപ്ലവവും പ്രണയവും വേര്‍പിരിയാത്ത
ആത്മ ശത്രുക്കളാണെന്ന് അവര്‍ എന്നോടു
പറയുന്നുണ്ടായിരുന്നു
എന്റെ പ്രണയമേ...................
എന്റെ വിപ്ലവമേ....................
കവിതയാണ് നിങ്ങളെയെനിക്ക്
നേടിത്തന്നതും നിലനിര്‍ത്തിയതും
കലാലയങ്ങളുടെ ചുവരുകള്‍കിടയില്‍
ഒരുപാടു മുഴങ്ങിക്കേട്ട-
പ്രണയവും വിപ്ലവവും (ശത്രുക്കള്‍ എങ്കിലും )
ഒഴുകി പരക്കട്ടെ കവിതകളിലൂടെ .......
നിങ്ങളുടെ ഓര്‍മകളിലൂടെ ....
'കാരണം ഞാനും കവിതയും ,നിങ്ങളെയും
നിങ്ങളുടെ പ്രണയത്തെയും വിപ്ലവതെയും ഒരുപാടിഷ്ടപെടുന്നു '

Sunday, December 5, 2010

നിര്‍ബാധ പതനo

          നിര്‍ബാധ   പതനo 
അവളെ കണ്ടത് മുതല്‍ പ്രണയ ലഹരിയില്‍
എല്ലാം മറന്നു അവന്‍ യാത്ര ചെയ്യുവാന്‍ തുടങ്ങി
കാടിന്റെ നിശബ്ദപ്രണയവും ,
പുഴകളുടെ ഒഴുകുന്ന പ്രണയവും
കടലിന്റെ ഇരമ്പുന്ന പ്രണയവും ആസ്വദിച്ചു
കിളികളുടെ പ്രണയ ഗീതികകള്‍ ഏറ്റു പാടി 
അവന്‍ യാത്ര തുടര്‍ന്നു
പ്രണയ ദൂതുമായി സഞ്ചരിച്ചുകൊണ്ടിരിക്കുന്ന  മേഘ ലോകവും,
പ്രണയ വല്ലരികള്‍ പൂത്തുലഞ്ഞു നില്ക്ക്കുന്ന നക്ഷത്ര ലോകവും പിന്നിട്ടു
സ്വര്‍ഗത്തില്‍ പ്രണയിതാക്കള്‍ക്ക് മാത്രമുള്ള ഉദ്യാന കവാടത്തിലെത്തി പക്ഷേ .
കവല്‍മലഖ അവനെ പിടിച്ചൊരു തള്ളു കൊടുത്തു
എന്നിട്ട് പറഞ്ഞു "ഇവിടെ ONE SIDE LOVERS ഇന് പ്രവേശനമില്ല"
തള്ളിന്റെ ആഘാതത്തില്‍ കാറ്റഴിച്ചുവിട്ട ബലൂണിനെ  പോലെ
നിര്‍ബാധം അവന്‍ ഭൂമിയിലേക്ക്  പതിച്ചു കൊണ്ടിരുന്നു   

Friday, November 26, 2010

എന്റെ സന്ധ്യകള്‍

         എന്റെ  സന്ധ്യകള്‍
എന്റെ സന്ധ്യകള്‍ക്ക് പശ്ചാത്താപം തുടിക്കുന്ന
ഹൃദയ സ്പന്ദനങ്ങള്‍ കൂട്ടുണ്ടായിരുന്നു
മൂവന്തിയുടെ വെളുപ്പും ചുവപ്പും കലര്‍ന്ന മഞ്ഞ നിറം
ദൈവ ചിന്ത ഉണര്‍ത്തിയിരുന്നു
കൂടുകളില്‍ ചേക്കേറുന്ന കിളികളുടെ കലപിലകളും
ചീവിടിന്റെ പാട്ടും ഒരു നല്ല -
നാളെയെ പറ്റി  ഓര്‍മിപ്പിച്ചിരുന്നു
 ഇന്ന്
കിളികളുടെ കലപിലകളും ചീവിടിന്റെ പാട്ടും
ഞാന്‍ കേള്‍ക്കുന്നില്ല അതിനെനിക്കു സമയമില്ല
മൂവന്തിയുടെ വര്‍ണരാശി എന്റെ തലക്കുള്ളില്‍
ഒരു പെരുപ്പ്‌ സ്ര്ഷ്ടിക്കുന്നു
ഉന്മാദം നിറച്ച മധു ചഷകങ്ങള്‍ കാലിയാകന്നത് പോലെ  
എന്റെ  സന്ധ്യകള്‍ കൊഴിഞ്ഞു വീഴുന്നു
 എന്റെ  സന്ധ്യകള്‍ കളങ്കപ്പെട്ടിരിക്കുന്നു
പക്ഷേ ,ഇന്നും സന്ധ്യക്ക് വീശുന്ന
അനാദിയില്‍ നിന്നും പുറപെടുന്ന ഇളം കാറ്റ്
പ്രതീക്ഷകളുടെ  ബീജങ്ങളേറി   എന്നെ തഴുകി -
കടന്നു പോകുന്നത് ഒരു ആശ്വാസം ആവുന്നത്  ഞാനറിയുന്നു

Thursday, November 25, 2010

സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

       സ്നേഹപൂര്‍വ്വം കുരിശില്‍ നിന്ന്

ഞാനൊരു വിവര്‍ത്തകന്‍   മാത്രം (ദൈവ സന്ദേശത്തിന്റെ )
ആഴിയില്‍ നിന്ന് ഉയര്‍ന്നു  വന്നവനും
ആഴിയുടെ അടിതട്ടില്‍   ഒളിച്ചവനും
ഒരാള്‍ തന്നെയാണോ എന്നെനിക്കറിയില്ല
കാരണം അത് ദൈവികമാണ്
വായു പ്രഹരമേറ്റ് നിര്‍ത്തം ചെയ്യുന്ന
തളിരിലകള്‍ക്ക്  പോലും അറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ ആശ്വസം നല്‍കിയ കുഷ്ഠ രോഗി-
കള്‍ക് അറിയാം ,അച്ഛനില്ലാതെ എന്നെ
പ്രസവിച്ച അമ്മക്കറിയാം
ഞാനൊരു  വിവര്‍ത്തകനാണെന്ന്
ഞാന്‍ എന്റെ കടമ ഭംഗിയായി നിര്‍വഹിച്ചു
പക്ഷേ നിങ്ങളെന്നെ ദൈവമാക്കി
"ഇതില്‍ ഞാന്‍ തെറ്റുകാരനല്ല
IT IS NOT SUPPOSED TO HURT ANY RELIGIOUS FAITH ,
WROTE AS PER ISLAMIC BELIVES